Skip to main content

മനുഷ്യത്വം അടയാളപ്പെടുത്തിയ "ഗ്രീൻ ബുക്ക്"

            ലോകപ്രശസ്ത ആഫ്രിക്കൻ അമേരിക്കൻ ജാസ്  പിയാനിസ്റ്റും കറുത്തവർഗക്കാരനുമായ  ഡോ. ഡോൺ ഷേർളിയും  അയാളുടെ വെളുത്ത വർഗക്കാരനായ ഡ്രൈവർ  ടോണി ലിപ്പും അമേരിക്കയുടെ തെക്ക് ഭാഗങ്ങളിലൂടെ മ്യൂസിക് പര്യാടനം നടത്തിവരുമ്പോൾ പോലിസ് കാർ തടയുന്നു. കാർ കടന്നുപോയ വഴിയിലെ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു. "Whites only within city limits after dark". 




     കഴിഞ്ഞ വർഷം (2018) ഓസ്കാർ പുരസ്‌കാരം ലഭിച്ച ചിത്രമാണ് 'ഗ്രീൻ ബുക്ക്‌'.  വെളുത്തവൻ ഉയർന്ന ജോലിയും കറുത്തവൻ താഴ്ന്ന ജോലിയും; അവർക്കിടയിലെ സൗഹാർദ്ദങ്ങളുടെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ പ്രശസ്ത പിയാനിസ്റ്റ് ആയ കറുത്ത വർഗക്കാരനായ  ഡോ. ഡോൺ ഷേർളിയും അയാളുടെ  ഡ്രൈവറും വെളുത്ത വർഗക്കാരനായ ടോണി ലിപ്പിന്റെയും ഒന്നിച്ചുള്ള സംഗീത യാത്രകളുടെ കഥയാണ് 'ഗ്രീൻ ബുക്ക്‌'. 1962ൽ അമേരിക്കയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമായ  'ഗ്രീൻ ബുക്കിന്റെ' സംവിധാനം നിർവഹിച്ചിരിക്കുന്നത്  Peter Farelly ആണ്. 



             1950കളിൽ അമേരിക്കയിൽ  'The Negro Motorist Green Book' എന്നൊരു പുസ്തകം ലഭിക്കുമായിരുന്നു.അമേരിക്കയിലെ കറുത്ത വർഗക്കാർക്കും അമേരിക്കയിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ട കറുത്തവർഗക്കാർക്കും വേണ്ടിയുള്ള വഴികാട്ടിയാണ് പ്രസ്തുത പുസ്തകം. കറുത്തവർക്ക് വേണ്ടിയുള്ള  ഭക്ഷണശാലകൾ,  ഹോട്ടലുകൾ,  വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സർവീസ് സ്റ്റേഷനുകൾ,  ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, പാർക്കുകൾ എല്ലാം അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. വെളുത്തവരുടെ ഇടങ്ങളിൽ കടന്നാൽ അവർ ശിക്ഷിക്കപ്പെടുമായിരുന്നു. ആ പുസ്തകത്തിന്റെ  പേരിൽ നിന്നും കടമെടുത്ത ഈ ചിത്രം വളരെയധികം കറുത്ത ഹാസ്യത്താൽ നിറഞ്ഞതാണ്. 

      വെളുത്തവരുടെ വലിയ പാർട്ടികളിൽ പിയാനിസ്റ്റായി ക്ഷണമുണ്ടെങ്കിലും പലതരം അവഹേളനങ്ങൾക്ക് ഡോ. ഷേർളി ബലിയാടായിട്ടുണ്ട്. അയാളുടെ  ഡ്രൈവറായി യാത്ര  ചെയ്യുന്ന ടോണിക്ക് ലഭിക്കുന്ന മര്യാദ പോലും പലയിടങ്ങളിൽ അയാൾക്ക് ലഭിക്കുന്നില്ല. അവർക്കിടയിലെ രസകരമായ സൗഹൃദത്തിന്റെ കഥയാണ് 'ഗ്രീൻ ബുക്ക്‌'. ടോറോന്റോ, ഓസ്കാർ പോലുള്ള നിരവധി മേളകളിൽ അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)