Skip to main content

Posts

Showing posts from June, 2012

കത്തുകൾക്ക് പറയാനുണ്ടായിരുന്നത്;

                                                       എന്‍റെ കുട്ടിക്കാലം, അതെത്ര മനോഹരമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? വികാരങ്ങള്‍, പ്രതീക്ഷകള്‍, നൊമ്പരങ്ങള്‍, മരണം, ജീവിതം ഇവയൊക്കെ എന്നിലുടെയാണ് മനുഷ്യരാശിയില്‍ എത്തിക്കൊണ്ടിരുന്നത്. ഭൂഗോളത്തിന്റെ  പല ഭാഗങ്ങളിലായി വിതാനിച്ചുകൊണ്ടിരുന്നവരെ  പരസ്പരം കുട്ടിമുട്ടിച്ചു കൊണ്ടിരുന്നത് ഞാനായിരുന്നു. എത്ര മഹത്തരമായ ആശയങ്ങള്‍ അവര്‍ എന്നിലുടെ ലോകത്തിനു കൈമാറി. എത്ര മാത്രം കവിതകള്‍ ഞാന്‍ ഏറ്റു പാടി. ഈ ലോകത്തില്‍ എത്രയോപേര്‍ എന്നിലൂടെ സന്തോഷത്തിന്‍റെ പറുദീസയിലേക്ക് പോയി. എത്രയോപേര്‍ കണ്ണുനീര്‍ കൊണ്ട് എന്‍റെ ആത്മാവാകുന്ന അക്ഷരങ്ങളെ കുതിര്‍ത്തു കളഞ്ഞു.എത്രപേര്‍ മാറോടടക്കി വിങ്ങിപ്പൊട്ടി. എന്‍റെ യവ്വനകാലത്ത്  അവള്‍ നല്‍കിയ ചുടുചുംബനം എന്നെ കോരിത്തരിപ്പിച്ചു കളഞ്ഞു. ഞാനത് എത്രമാത്രം ശ്രദ്ധയോടെയാണെന്നോ അവളുടെ കാമുകന് കൈമാറിയത്. അങ്ങനെ എത്രയെത്ര വേദനയില്‍ മുങ്ങിയ രസകരമായ കഥകള്‍.  ...

മനസ്സ്

"ഒരു പുത്തന്‍ ചുവടുവയ്പ് ..വിജയത്തിന്റെ നേരിയ പ്രതീക്ഷ പോലുമില്ല... പരാജയമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയുള്ള തുടക്കം....അതെത്ര മാത്രം വിഡ്ഢിത്തമാണ്... അതെ സമയം എത്ര മനോഹരവുമാണ്... പരാജയപ്പെടാന്‍ നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ വിജയത്തേക്കാള്‍ വളരെ മഹത്തായൊരു ഊര്‍ജം നിങ്ങള്‍ക്ക് ലഭിക്കും.... പക്ഷെ പരാജയപ്പെടാനുള്ള മനസ് നേടിയെടുക്കുക എന്നുള്ളത് വളരെ ശ്രമകരമാണ്.... ഒരുപക്ഷെ വിജയത്തെക്കാളും......"

ഭാവി യുവത്വം.....

ജീവിതത്തെപ്പറ്റി ആലോചിച്ചു... ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍..എത്രയും വേഗം ചെയ്യേണ്ടതിന്റെ ആവശ്യകത... നഷ്ടപെടുത്തിയ ദിനങ്ങള്‍................. ജീവിതത്തിന്‍റെ ലക്‌ഷ്യം... ആന്തരികമായി ഒരു തള്ളീച്ച...കോട്ടുവായ് വന്നു... ഇല്ല...ലക്ഷ്യ ബോധം....നേടണം...ആരൊക്കെയോ ആയി തീരണം... സ്വന്തം സ്വത്വം തന്നെ വിസ്മരിക്കണം....ഞാന്‍ ഞാനല്ലാതായി മാറണം... എങ്കിലേ സമൂഹത്തിനു ഇഷ്ടപ്പെടു...വീണ്ടും കോട്ടുവായ്...ഇല്ല... ഉറങ്ങാന്‍ സമയമില്ല...ആയിതീരണം...എന്തോ ഒന്ന്...അത് ഞാനല്ലാത്ത മറ്റെന്തോ ഒന്ന്..... ശ്രമിക്കണം.........ഉറക്കം കണ്ണുകളെ തഴുകി ക്കഴിഞ്ഞു.... ആ ....ഇന്നിനി ആരുമാകണ്ട...നാളെ മുതല്‍ ആകാന്‍ ശ്രമിക്കാം... ഇന്ന് സുഖമായി ഉറങ്ങാം...ശുഭ രാത്രി.......

ആധുനിക യുവത്വം

എന്‍റെ ജീവിതം കണ്ടു പലപ്പോഴും അവന്‍ ആഗ്രഹിച്ചിട്ടുണ്ട് അത്രേ എന്നെപ്പോലെയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന്...അവന്‍റെ ജീവിതം ഇത്ര രസകരമല്ല എന്നാണ് അവന്‍റെ അഭിപ്രായം...എന്നാല്‍ അവനറിയുന്നുണ്ടോ അവന്‍റെ ജീവിതമാണ് ഞാന്‍ ഇക്കാലമത്രയും ആഗ്രഹിച്ചതും ഇപ്പോള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതും എന്ന്.....
പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല മരത്തിലിരുന്നു ചിരിക്കും...എന്നാല്‍ പച്ച ഇല തികഞ്ഞ ബോധവാനാണ്..ഇന്ന് പഴുത്ത ഇലയാണെങ്കില്‍ നാളെ താനാണെന്ന്....പഴുത്ത ഇലക്കു മുന്‍പ് പോകാനും പച്ച ഇല തയ്യാറാണെന്ന കാര്യം പഴുത്ത ഇലയ്ക്ക് അറിയില്ല...

ജീവിതം

ആ തിരമാല എന്നെ ഉള്‍ക്കടലിലേക്ക് വലിച്ചെറിയും എന്നറിഞ്ഞു കൊണ്ട് തന്നെ തിരമാലയെ ലക്‌ഷ്യം വച്ച് കൊണ്ട് ഞാന്‍ നടന്നു... അടുത്ത കാല്‍വയ്പ്പ്‌ അഗാതമായ കൊക്കയിലേക്ക് എന്നെ കൊണ്ട് പോകും എന്നറിഞ്ഞു കൊണ്ട് തന്നെ കാല്‍ വച്ചു... പക്ഷെ ഒന്നും സംഭവിച്ചില്ല..........കാലം ഇഴഞ്ഞു നീങ്ങുന്നു... പ്രതീക്ഷിച്ച മാറ്റങ്ങള്‍ വെറും സ്വപ്നം മാത്രം... സംഭവിക്കുന്നതോ സ്വപ്നങ്ങള്‍ക്കും അപ്പുറം ...
ക്യാന്‍വാസില്‍ പലനിറത്തിലുള്ള ചായങ്ങള്‍ ഒഴുകി... ഒടുവില്‍ അവയെല്ലാം രക്ത നിറമായി മാറി... രൂപങ്ങള്‍ ഒന്നും തെളിഞ്ഞതുമില്ല....

ഋതുക്കള്‍

മഴക്കാലങ്ങളില്‍ ഞാന്‍ വേനലിനെ പ്രതീക്ഷിച്ചു... വേനലില്‍ മഴയെയും... മഴക്കാലങ്ങള്‍ പലതും കടന്നു പോയി... വേനലും പോയി... ഇന്നും കാത്തിരിക്കുന്നു.. നല്ലൊരു മഴക്കാലത്തിനായി, പിന്നെ വേനലിനായി.....
"ചൊല്ലിയ കവിതകളെല്ലാം നദിയായി.... വരച്ച ചിത്രങ്ങളെല്ലാം ജീവനായി..... എഴുതിയ കഥകളെല്ലാം കഥാപാത്രങ്ങളായി.... കൊത്തിയ ശില്പങ്ങളെല്ലാം പക്ഷികളായി...."
"മരണമേ... നീയെത്ര നിസ്സാരന്‍.എത്ര പ്രാവശ്യം ഞാന്‍ നിന്നെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചു വന്നു.നിനക്കെന്നെ ഒരിക്കലല്ലേ തോല്പിക്കാനാകു.വെറും ഒരിക്കല്‍ മാത്രം"...
"ജീവിതത്തില്‍ ലക്ഷ്യബോധമില്ലാതെ ജനിച്ചതിനു വേണ്ടി മാത്രം ജീവിക്കേണ്ടി വരിക എന്നത് എത്ര അപമാനകരമാണ്".
നേടുന്നതിന്‍റെ സുഖം എന്നെ പഠിപ്പിച്ച ജീവിതം തന്നെ നഷ്ടപെടുന്നതിന്റെയും നൊമ്പരം എന്നെ ബോധ്യപ്പെടുത്തി ..ഇപ്പോള്‍ ശൂന്യതയുടെയും ........

ഭാവി

ഞാനെന്‍റെ മുറിയിലിരുന്നു ഭാവിയെപ്പറ്റി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയപ്പോള്‍ മരണം എന്നെയും കാത്തു ജന്നല്‍ വാതില്കല്‍ ഉണ്ടായിരുന്നു..

സ്വാതന്ത്ര്യം

എന്‍റെ വീട്ടിലെ മുറികളില്‍ എനിക്കേറ്റവും ഇഷ്ടം ബാത്ത് റൂമിനെയാണ്. എന്തുകൊണ്ടെന്നാല്‍ അവിടെ മാത്രമാണ് ഞാന്‍ എന്‍റെ നഗ്നതയെപ്പറ്റി അവബോധാനായി പൂര്‍ണ സ്വതന്ത്രനായിരിക്കുക

ഇഗോ...!

ഇഗോ : എനിക്കില്ലാത്ത ഒന്നെന്ന് എന്നെക്കൊണ്ട് പലതവണ പറയിപ്പിച്ചു ഞാന്‍ എന്നെ വിശ്വസിപ്പിച്ചു....ഇല്ല...അതാണ്‌ യഥാര്‍ത്ഥ്യം...എനിക്ക് ഇഗോ ഇല്ല...എല്ലാവരോടും ഞാനത് പറഞ്ഞു...എന്‍റെ മനസിനെ ഉറപ്പിക്കാന്‍ പലതവണ എന്നോട് തന്നെ കണ്ണാടി നോക്കി പറഞ്ഞു...കണ്ണാടിയിലെ എനിക്ക് എന്നേക്കാള്‍ നിറമുണ്ടോ? പൊക്കവും കുടുതലാണല്ലോ? ഇനി എന്ത് ചെയ്യും? ആരുമറിയണ്ട...
ദിവസവും ഞാനോരോ തത്വങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു... നിങ്ങള്‍ അത് കേട്ട് കൊണ്ടുമിരുന്നു.... നിങ്ങളെ നന്നാക്കാനല്ല ഞാന്‍ തത്വങ്ങള്‍ ഉരിയാടിയത്‌... പക്ഷെ എന്നെ നന്നക്കാനായിരുന്നു നിങ്ങള്‍ അത് കേള്‍ക്കാന്‍ ശ്രമിച്ചത്.... ഞാന്‍ പറയുന്നവയെല്ലാം നിങ്ങള്‍ എതിര്‍ത്തു... നിങ്ങള്‍ എതിര്‍ത്തവയെല്ലാം പുതു ആശയങ്ങളായി... ഞാനതില്‍ ശ്വാസം കിട്ടാതെ പിടച്ചു... നിങ്ങള്‍ ഇന്നും അവയില്‍ ഉളിയിട്ടുകൊണ്ടിരിക്കുന്നു....

ഓര്‍മ

നമ്മളൊന്നിച്ചു കളിക്കുന്നതിനിടയില്‍ എത്ര വേഗമാണ് നീ അപ്രത്യക്ഷയായത്...ഞാന്‍ നിന്നെ എവിടെയെല്ലാം തിരഞ്ഞു നടന്നു .... മഴവെള്ളം പെയ്തു നിറഞ്ഞ ചിപ്പിത്തോടിലും , പായലുകള്‍ പടര്‍ന്നു പിടിച്ച കുളക്കടവിലും , മഞ്ഞുകണങ്ങള്‍ തങ്ങി നിന്നിരുന്ന സൂര്യകന്തിപ്പുവിലും , ഒരു കൈ ഒടിഞ്ഞിരുന്ന തട്ടിന്‍പുറത്തെ പഴയ പാവയിലും ....കാലങ്ങള്‍ യുഗങ്ങളായി കടന്നു പോയി...പക്ഷെ എന്‍റെ ഉള്ളില്‍ മാത്രം നിന്നെ തേടാന്‍ ഞാന്‍ മറന്നു പോയി...

കത്തുകള്‍

അയാളുടെ കത്തുകള്‍ കൃത്യമായ ഇടവേളകളില്‍ എനിക്ക് കിട്ടിക്കൊണ്ടിരുന്നു...പലപ്പോഴും ഞാന്‍ മറുപടി എഴുതാറില്ല...എങ്കിലും കൃത്യമായ ഇടവേളകളില്‍ എനിക്ക് കത്തുകള്‍ എഴുതുന്നത് അയാള്‍ തുടര്‍ന്നുകൊണ്ടിരുന്നു...അയാളുടെ കത്തുകള്‍ മുഴുവന്‍ നന്മയെ പറ്റിയായിരുന്നു ...ഭാവിയെപറ്റിയായിരുന്നു...കഴിഞ്ഞ കുറെ മാസങ്ങളായി അയാള്‍ എനിക്ക് കത്തുകള്‍ എഴുതിയിട്ട്...കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ അതിനെപ്പറ്റി ചിന്തിച്ചത്...അയാള്‍ക്ക്‌ എന്തെങ്കിലും പറ്റിയിരിക്കുമോ? ആദ്യമായി ഞാന്‍ അയാളുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് കത്തെഴുതി...അടുത്ത ദിനം തന്നെ മറുപടിക്കത്ത് എനിക്ക് ലഭിച്ചു...അതില്‍ ഇങ്ങനെ എഴുതിയിരുന്നു .." സുഹൃത്തേ ഞാന്‍ നിങ്ങളെ മറന്നിട്ടോന്നുമില്ല..കത്തെഴുത്ത് ഒക്കെ ഇപ്പോള്‍ ഔട്ട്‌ ഓഫ് ഫാഷന്‍ ആയില്ലേ ..എന്റെ മെയില്‍ അഡ്രെസ്സ് അയക്കുന്നു ..നിങ്ങളുടെ അഡ്രസ്‌ അയക്കുക...ഫെയ്സ്ബുക്കില്‍ ആഡ് റിക്വസ്റ്റ് അയക്കാം..കത്തുകള്‍ സ്ക്രാപ്പായും വാള്‍ ആയും അയക്കാം, അതോ നിങ്ങള്‍ ഓര്‍ക്കുട്ടില്‍ ആണോ? ഞാന്‍ ട്വിട്ടെരിലും ഉണ്ട് .സമയമുള്ളപ്പോള്‍ ട്വീട്ടനും മടിക്കണ്ട..

ചിന്ത

"ഈ നിമിഷം ഞാനൊരു ഉറച്ച തീരുമാനം എടുക്കാന്‍ പോകുന്നു" എന്ന നിശ്ചയത്തോടെ ജീവിതത്തില്‍ പല നിമിഷങ്ങള്‍ ഞാന്‍ പാഴാക്കി കളഞ്ഞു. തീരുമാനങ്ങള്‍ ഒന്നും എടുത്തതുമില്ല....തീരുമാനങ്ങള്‍ എടുക്കാനുള്ള എന്‍റെ കഴിവിനെ ഈ സമൂഹം വിദഗ്ദ്ധമായി എന്നില്‍ നിന്നും മാറ്റിക്കളഞ്ഞിരിക്കുന്നു. ആരൊക്കെയോ തീരുമാനിക്കുന്നതിനനുസരിച്ചു ചലിക്കാന്‍ വേണ്ടി വിധിക്കപ്പെട്ടതായി എന്‍റെ യുവത്വം മാറിയിരിക്കുന്നു...ആ തിരിച്ചറിവ് എന്നിലുണ്ടെങ്കിലും എതിര്‍ക്കാന്‍ കഴിയാത്ത നിസ്സഹായത...

ചിന്ത

ശവപ്പെട്ടി വില്‍പനക്കാരനും കുഴിവെട്ടുകാരനും റീത്ത് കടക്കാരനുമല്ലാതെ നാലമതൊരാള്‍ എന്‍റെ മരണത്തില്‍ സന്തോഷിക്കുമോ? അങ്ങനെ സന്തോഷിച്ചാല്‍ ഈ ജീവിതം കൊണ്ട് ഞാനെന്താണ് നേടിയത്?

ഒരു ഓര്‍മ്മപ്പെടുത്തല്‍

ഒരു ഓര്‍മ്മപ്പെടുത്തല്‍:::;:: അയാള്‍ എന്‍റെ അയല്‍വാസിയാണ്..നിത്യവും കാണാറുണ്ട്.ഒന്നും മിണ്ടാറില്ല..പരസ്പരം ഒരു പുഞ്ചിരി പോലുമില്ല...പക്ഷെ അയാളുടെ ഫെയ്സ് ബുക്ക്‌ അക്കൗണ്ട്‌ കണ്ടപ്പോള്‍ പിന്നൊന്നും ആലോചിച്ചില്ല ഒരു ആഡ് റിക്വസ്റ്റ് അയച്ചു..കൂടെ ഒരു മെസ്സജും....."സുഖമാണോ?.....ജീവിതമൊക്കെ എങ്ങനെ പോകുന്നു "...കാരണം എനിക്കും മറ്റുള്ളവരേക്കാള്‍ ഫ്രണ്ട് റിക്വസ്റ്റ് കൂട്ടണമല്ലോ..ഒരു കമന്റ്‌ പോസ്റ്റ്‌ ചെയ്താല്‍ ലൈക്കാന്‍ ഒരാള് കൂടുതല്‍ ഉള്ളത് നല്ലതാ..ഇന്നും അയാളെ ക്കണ്ടു.. പരസ്പരം പുഞ്ചിരിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും മറന്നു..എങ്ങനെ ഓര്‍മിക്കും...പുഞ്ചിരിയും സൌഹൃധവുമൊക്കെ ലൈക്കും കമന്റും ആയി ഒഴുകുകയല്ലേ ഈ പുതുയുഗത്തില്‍ ...

കഥാപാത്രം

പഠിച്ചു മടുത്തപ്പോള്‍ അയാള്‍ ജോലി തേടിയിറങ്ങി... കിട്ടിയ ജോലികളൊന്നും അയാള്‍ക്ക്‌ രസിച്ചില്ല....രസിച്ച ജോലികളൊന്നും കിട്ടിയതുമില്ല... പട്ടിണി കിടന്നു മടുത്തപ്പോള്‍ ഒരു കയറില്‍ ഒടുങ്ങാന്‍ തീരുമാനിച്ചു... കയര്‍ വാങ്ങാനുള്ള കാശില്ലതതിനാല്‍ അടുത്ത വീട്ടില്‍ നിന്നും മോഷ്ടിച്ചു... കയറിനടുത്തു തന്നെ ഭക്ഷണം മൂടി വച്ചിരുന്നെങ്കിലും അയാള്‍ അത് എടുത്തില്ല.അയാളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അത് എതിരായിരുന്നു.... കയറില്‍ ഒരു കുടുക്കുണ്ടാക്കി അയാള്‍ അതിലേക്കു എടുത്തു ചാടി..." കഥാകൃത്ത് എഴുതി നിര്‍ത്തി... വെള്ള പേപ്പറിലെ നീല അക്ഷരങ്ങള്‍ കൂടി ചേര്‍ന്ന് കഥാപാത്രമായി.... തന്‍റെ കഴുത്തിലെ കുടുക്ക് അയാള്‍ കഥാകൃത്തിന്റെ കഴുത്തിലേക്കു എറിഞ്ഞു.... എന്നിട്ട് പ്രഖ്യാപിച്ചു....എനിക്ക് വേണ്ടത് മരണമല്ലാ..ശക്തമായ അര്‍ത്ഥവത്തായ ജീവിതമാണ്‌...എനിക്ക് ജീവിക്കണം.. കഥാകൃത്ത് ശ്വാസം കിട്ടാതെ പിടയുന്നേരം കഥാപാത്രം വെളിച്ചത്തിലെക്കോടി...സ്വാതന്ത്ര്യത്തിലേക്ക് ഓടി....

വിരോധാഭാസം

മലയാളം അധ്യാപകന്‍ ഗാന്ധിയുടെ അഹിംസയെപ്പറ്റിയും അതിനു ഈ കാലഘട്ടത്തിലെ ആവശ്യകതയെപ്പറ്റിയും ക്ലസേടുത്തുകൊണ്ടിരുന്നപ്പോള്‍ അടുത്ത സുവോളജി പീരീടില്‍ കീറിപ്പടിക്കേണ്ട തവളകള്‍ നിറച്ച ചാക്കുമായി പ്യുണ്‍ വരാന്തയിലുടെ കടന്നു പോയി... അഹിംസയെപ്പറ്റികേട്ട് തവളകള്‍ ഒരു നിമിഷം ആശ്വസിച്ചിരിക്കാം...

"ഭംഗി എന്നാല്‍ എന്താ"?

"ഭംഗി എന്നാല്‍ എന്താ"? നിങ്ങള്‍ എന്താണുത്തരം പറയുക?സുന്ദരമെന്നോ?മനോഹരമെന്നോ? പൂവിനെപ്പോലെയെന്നോ? അതോ പെണ്ണിനെപ്പോലെയെന്നോ? ഞാനെന്തു പറഞ്ഞെന്നോ? ഭംഗിയെന്നാല്‍ ഇളം മഞ്ഞുള്ള പ്രഭാതത്തില്‍ പച്ചപ്പുല്‍ പടര്‍ന്ന മൈതാനത്തിലെ അരളിച്ചെടിയുടെ ഇലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികയാണു ഭംഗി. അദ്ദേഹത്തിന് ആ നിര്‍വചനം ഇഷ്ടപ്പെട്ടില്ല.നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. പൊന്നിന്‍ നുലുകൊണ്ടു കര തുന്നിയ വെള്ള കസവു സാരി ചുറ്റി ചുവന്ന ബ്ലവ്സും ധരിച്ചു വെളുത്തുതടിച്ച് പൊക്കം കുറഞ്ഞൊരു യുവതി, തൊട്ടല്‍ പൊട്ടുന്ന പ്രയം, അവിവാഹിത. അവള്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചന്ദനമൊക്കെ നെറ്റിയില്‍ തൊട്ട് ക്ഷേത്രത്തിനു മുന്‍പിലെ ആല്‍മരത്തിനടുത്തുകൂടി മെല്ലെ നടന്നു വരുന്നു. അവളുടെ ഇടതു കൈയ്യില്‍ പ്രസാദമുണ്ട്. വീശിയടിക്കുന്ന ഇളം കാറ്റില്‍ പാറിപ്പറക്കുന്ന സാരിയെ അവള്‍ വലതുകൈയ്യില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു. പനിനീര്‍ ദളങ്ങള്‍ പോലുള്ള മേല്‍ ചുണ്ടില്‍ അസ്തമയ സൂര്യന്റെ ഇളം വെയിലേറ്റു പൊടിഞ്ഞു നില്‍ക്കുന്ന വിയര്‍പ്പുത്തുള്ളികള്‍. അതുകാണുമ്പോള്‍ നിങ്ങള്‍ക്കെന്താ തോന്നുക? അതും ഭംഗിയാ..... അദ്ദേഹത്തിന് അതും ഇഷ്ടപ്പെട്ടില...