Skip to main content

Posts

Showing posts from July, 2013

ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്‍റെ " ഓഡ് ടു ദ സീ" എന്ന വിവാദ കവിത

ഓഡ് ടു ദ സീ സാഗരമേ ,  പറഞ്ഞു തരൂ നീയെനിക്കെന്‍റെ   പ്രിയപ്പെട്ടവരുടെ വാര്‍ത്തകള്‍ അവിശ്വാസികളുടെ ചങ്ങലകളില്ലായിരുന്നെങ്കില്‍ മുങ്ങുമായിരുന്നു ഞാന്‍ നിന്നില്‍ , വീടണയുമായിരുന്നു , അല്ലെങ്കിലൊടുങ്ങുമായിരുന്നു നിന്‍ കരങ്ങളില്‍ നിന്‍റെ   തീരങ്ങളില്‍ ദുഃഖം , തടങ്കല്‍ , വേദന , അനീതി ! നിന്‍റെ   ദയാരാഹിത്യം എന്നെയക്ഷമനാക്കുന്നു മരണം പ ോലെ നിന്‍റെ   ശാന്തത ! വിചിത്രം നിന്‍റെ   തിരയടികള്‍ ! ചതി പതിയിരിക്കുന്നു , നിന്‍റെ   നിശ്ശബ്ദതയുടെ മടക്കുകളില്‍ ! നിന്‍റെയീ തുടരുന്ന നിശ്ചലതയില്‍ മരണപ്പെട്ടേക്കാം കപ്പിത്താന്‍ മുങ്ങിപ്പ ോയേക്കാം കപ്പല്‍യാത്രക്കാരന്‍ നിന്‍റെയലയാഴങ്ങളില്‍ ശാന്തം , ബധിരം , മൂകം , നിശ്ചേതം , ദ്വേഷഭരിതം നിന്‍റെയലയടികളുയരുന്നു അവയില്‍ നീ ശവപ്പറമ്പുകള്‍ പേറുന്നു ! കാറ്റില്‍ നീ ഭ്രാന്തിയാകുമ്പ ോള്‍ എത്ര സുവ്യക്തം നിന്‍റെയനീതി ! കാറ്റില്‍ നീ നിശ്ശബ്ദയാക്കപ്പെടുമ്പ ോള്‍ എന്തടക്കം നിന്‍റെ   തിരയനക്കങ്ങള്‍ക്ക് ! സാഗരമേ , ബുദ്ധിമുട്ടിക്കുന്നുണ്ട ോ ഞങ്ങളുടെ ചങ്ങലകള്‍ നിന്ന...

എഡ്വാര്‍ഡ് സ്നോടന്‍ ആരെ പ്രതിനിധീകരിക്കുന്നു? എന്താണ് സ്നോടന്‍ ചെയ്ത തെറ്റ്?

                       ഒരു രാജ്യം യാതൊരുവിധ ഉളുപ്പുമില്ലാതെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പറത്തികൊണ്ട് മറ്റുരാജ്യങ്ങളെയും അവിടത്തെ ജനങ്ങളുടെ ഇന്റര്‍നെറ്റ്‌ - ടെലിഫോണ്‍ സംഭാഷണങ്ങളും പകര്‍ത്തിക്കൊണ്ടിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞതോ? കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണം...ഇല്ലെങ്കില്‍ പാപഭാരത്താല്‍ പശ്ചാതപിക്കുകയെങ്കിലും വേണമെന്നത് ലോകതത്വം. ഇവിടെ കുറ്റം ചെയ്ത അമേരിക്കയ്ക്കല്ല പശ്ചാതപിക്കേണ്ടി വന്നത്. കുറ്റം വിളിച്ചു പറഞ്ഞ സ്നോടനാണ്. റഷ്യയിലെ ഷെരമെത്യോവോ വിമാനത്താവളത്തില്‍ ചെകുത്താനും ചെങ്കടലിനും മദ്ധ്യേ എത്രകാലം ആ പാവത്തിന് കഴിയേണ്ടി വരുമെന്ന് കാത്തിരുന്ന്‍ കാണാം. സ്നോടന്‍ വിളിച്ചു പറഞ്ഞ ചോര്‍ത്തലിന് ഇരയാക്കപ്പെട്ട യൂറോപ്പ്‌, ഇസ്രായേല്‍, റഷ്യ, ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചോര്‍ത്തലിനെതിരെ അമേരിക്കയെ ശക്തമായി ഇതുവരെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ സത്യം വിളിച്ചു പറയാന്‍ ആര്‍ജവം കാണിച്ച സ്നോടനു സംരക്ഷണം നല്‍കാനെങ്കിലും തയ്യാറാകാത്തത് അമേരിക്കയുടെ അടിമയായി എത്രകാലം വേണമെങ്കിലും ഇരിക്കാമെന്ന  മറ്റു രാജ്യങ്ങളിലെ ഭരണകര്‍ത്ത...
ജിബ്രാന്‍ തന്‍റെ ശിഷ്യയും ആത്മമിത്രവുമായ ബാര്‍ബറ യങ്ങിനോട് ഒരിക്കല്‍ ചോദിച്ചു: "ഏഴുപദങ്ങള്‍ ഒഴികെ ഭാഷയിലെ മറ്റെല്ലാ വാക്കുകളും  മറക്കേണ്ടി വന്നാല്‍ ഏതെല്ലാമാണ് നീ തിരഞ്ഞെടുക്കുക"? ബാര്‍ബറ അഞ്ചു വാക്കുകള്‍ തിരഞ്ഞെടുത്തു: "ദൈവം, ജീവിതം, സ്നേഹം, സൗന്ദര്യം, ഭൂമി". ജിബ്രാന്‍ പറഞ്ഞു: "ഏറ്റവും പ്രധാനപ്പെട്ട പദങ്ങള്‍ നീ, ഞാന്‍ എന്നിവയാണ്. ഇവയില്ലെങ്കില്‍ മറ്റൊന്നും ആവശ്യമില്ല. നീ, ഞാന്‍, ദാനം, ദൈവം, സ്നേഹം, സൗന്ദര്യം, ഭൂമി - ഇവയാണ് എന്‍റെ ഏഴുപദങ്ങള്‍."

ഉപഭോഗസംസ്കാരത്തിന്‍റെ കാഴ്ച്ചപ്പാട്

ദിവസവും ആയിരക്കണക്കിന് ചിത്രങ്ങളാണ് പലതരത്തില്‍ നമ്മുടെ കണ്‍മുമ്പിലൂടെ കടന്നുപോകുന്നത്. ചിലപ്പോള്‍ അവയില്‍ ചില ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ നാമറിയാതെ ഇരിപ്പുറയ്ക്കും. ആ ചിത്രങ്ങള്‍ ഒരിക്കലും ഒരു ഫോട്ടോഗ്രഫറും പ്ലാന്‍ ചെയ്തു എടുത്തതാകില്ല. അവര്‍പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ അവര്‍ക്ക് ലഭിച്ചതാകും. ഫോട്ടോഗ്രാഫിയില്‍ ഇങ്ങനെ പറയാറുണ്ട്..."മഹത്തരമായ ചിത്രങ്ങള്‍ ആരും ഒരിക്കലും എടുക്കുന്നില്ല. പ്രകൃതി അറിഞ്ഞു നല്‍കുന്നു" എന്ന്. അതായത്‌ നല്ല ചിത്രങ്ങള്‍ക്ക് പിറകിലുള്ളത് ഫോട്ടോഗ്രഫറുടെ കഴിവോ മെച്ചപ്പെട്ട ക്യാമറയോ അല്ല, മറിച്ച് ഭാഗ്യം മാത്രമാണ്. ചില സംഭവങ്ങളുടെ തീവ്രത ആ ചിത്രങ്ങള്‍ ഔട്ട്‌ ഓഫ് ഫോക്കസ് ആയിരുന്നാലും വെളിച്ചം കുറവായിരുന്നാലും നമ്മെ പിടിച്ച് ഉലയ്ക്കും. ഇതൊക്കെ പറഞ്ഞത്‌ ഭാര്യക്ക്‌ കിഡ്നി ആവശ്യപ്പെട്ടു കൊണ്ടുള്ള ഭര്‍ത്താവിന്‍റെ പ്രവൃത്തി കണ്ടപ്പോഴാണ്. ആ ചിത്രമെന്നെ വല്ലാതെ വേട്ടയാടുന്നു. NB: എല്ലാവരും ഉപഭോഗാസംസ്കാരത്തിന്‍റെ ഇരകള്‍ മാത്രമായ ഈ കാലഘട്ടത്തില്‍ ഈ ചിത്രത്തോട് ഹൃദയംകൊണ്ട് സംവാദിക്കേണ്ടതിനു പകരം ടെക്നിക്കലായി ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകളിലൂടെ നോക്കാനെ എന...

പുരുഷാധിപത്യം

ഈ ലോകം പടുത്തുയര്‍ത്തിയിരിക്കുന്നത് പുരുഷന്‍മാര്‍ക്ക്‌ വേണ്ടി മാത്രമാണ്. സ്തീകള്‍ക്ക് ഈ  പുരുഷാധിപത്യ സമൂഹം ഒരു സ്ഥാനവും നല്‍കിയിട്ടില്ല. അതിന്‍റെ ഉത്തമോദാഹരണം ജനിക്കുമ്പോള്‍ നല്‍കുന്ന പേര് തന്നെയാണ്.  നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും സ്വന്തമായി ഒരു പേരുപോലും ഇല്ല. അവളോടൊപ്പം ആദ്യം അച്ഛന്‍റെയും പിന്നെ ഭര്‍ത്താവിന്‍റെയും പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഈ സമൂഹം ആദ്യമേ അവളെ പഠിപ്പിക്കുകയാണ്...... അച്ഛനും ഭര്‍ത്തവിനോടുമൊപ്പമേ നിനക്ക് നിലനില്‍പ്പുള്ളൂ. അവരില്ലാതെ നീയില്ല എന്ന്...