Skip to main content

Posts

Showing posts from 2019

"സുസന്നയുടെ മാന്ത്രിക ഗ്രന്ഥപ്പുര"

'സുസന്നയുടെ ഗ്രന്ഥപ്പുര' വെറുമൊരു നോവലല്ല. മാന്ത്രിക ഗ്രന്ഥശാലയാണ്.  ഒരു പുസ്തകത്തിനുള്ളിലൂടെ  നമ്മൾ പലപുസ്തകങ്ങളിലേക്കും  അതിലുമേറെ   എഴുത്തുകാരിലേക്കും സഞ്ചരിക്കും. സൈദ്ധാന്തികമായി   പലകകൾ കൊണ്ട് തട്ടുകൾ തീർത്ത പുരാതനമായ ഒരു  ഗ്രന്ഥപ്പുരയിലേക്ക് എടുത്തെറിയപ്പെടുകയാണ്. പലപല പുസ്തകങ്ങളിലൂടെ മാറിമാറി സഞ്ചരിച്ച് അവസാനം എല്ലാം പുസ്തകങ്ങളും ഒന്നിച്ചു തീകൂട്ടി കത്തിച്ച് ഒരുപുസ്തകത്തിലേക്ക് വിലയം പ്രാപിക്കും. സ്വയം തിരിച്ചറിവ് വായന വളരെ പരിതാപകരം.  അജയ് പി. മാങ്ങാട് എന്ന എഴുത്തുകാരൻ വായിച്ചു തീർത്ത  പുസ്തകങ്ങളും  കടന്നുപോയ എഴുത്തുകാരെയുമായി താരതമ്യം ചെയ്യുമ്പോൾ  വളരെ പരിമിതമായ പുസ്തകങ്ങളിലൂടെയേ എനിക്ക്  കടന്നുപോകാൻ കഴിഞ്ഞിട്ടുള്ളൂ.  വായനയിലൂടെ അയാൾ ഊളിയിട്ടിറങ്ങുന്ന  ഇടനാഴികളിൽ കൂടി ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല,  വായനയിൽ ഒന്നും കണ്ടെടുത്തില്ല.  നേർരേഖയിൽ സഞ്ചരിച്ചിരുന്ന ഞാൻ കടന്നുപോയ  പുസ്തകങ്ങളിലെ  ഋജുവും വക്രവുമായ പുതിയ പാതകൾ ഇപ്പോഴാണ് തിരിച്ചറിയുന്നത്. വായനയിലൂടെയുള്ള ഖനനവും കണ്ടെടുക്കലുകള...

'മരണക്കുടുക്കുകൾ തീർക്കുന്ന വൃത്തവ്യാപ്തികൾ'

      കോരിച്ചൊരിയുന്ന മഴയെ കുത്തിത്തുളച്ചു കൊണ്ട് കടകട ശബ്ദത്തോടെ ചീറിപ്പായുന്ന ട്രിവാൻഡ്രം  എക്സ്പ്രസ്സിന്റെ  താളത്തോട് സമരസപ്പെട്ട് നീണ്ട ഉറക്കത്തിലായിരുന്ന വേളയിലാണ് ജീൻസിന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ ഫോൺ വീർപ്പ് മുട്ടിയത്. ഉറക്കം നഷ്ടപ്പെട്ട അസ്വസ്ഥതയോടെ ആരെന്ന് നോക്കാതെ ഫോൺ ചെവിയിലേക്ക് ചേർത്തുപിടിച്ചപ്പോഴാണ്,  എതിരെ ഹോൺ മുഴക്കി കടന്നുപോയ ഏറനാട് എക്സ്പ്രസ്സിനെ നിശബ്ദമാക്കിക്കൊണ്ട് പ്രിൻസിപ്പലിന്റെ ശബ്ദം ഇരമ്പിയെത്തിയത്; " പിള്ളച്ചേട്ടൻ തൂങ്ങി മരിച്ചു".   മഴത്തുള്ളികൾ വീണ് ചിതറിത്തെറിക്കുന്ന ഗ്ലാസ്‌ പാളികളിലെ പുറം കാഴ്ച അവ്യക്തമായിരുന്നു.  പുറത്തെപ്പോലെ അകത്തും മൂടൽമഞ്ഞ്.            "സാറിതു വരെ എന്റെ വീട്ടിൽ വന്നിട്ടില്ലല്ലോ?  അടുത്ത മാസമാണ് മോന്റെ  കല്യാണം. കല്യാണം വിളി തുടങ്ങിയിട്ടില്ല.  സാറെന്തായാലും വരണം". കൃത്യം മൂന്നു വർഷങ്ങൾക്ക്  മുൻപ്  പിള്ളച്ചേട്ടൻ പറഞ്ഞ വാക്കുകൾ വികാര വിക്ഷുബ്ധതയിൽ മനസിലേക്ക് തള്ളിക്കേറി വന്നു. ഈ കോളേജിൽ  അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശേഷം ക...

വ്യാഖ്യാനങ്ങളില്ലാത്ത ബന്ധങ്ങൾ

       ഈ ലോകം വളരെ വിചിത്രമാണ്. ഇവിടത്തെ ബന്ധങ്ങളെ ഒരിക്കലും പരസ്പരം വ്യാഖ്യാനിക്കാനാകില്ല. മനുഷ്യർ തമ്മിലുള്ള ബന്ധം: ഒരാളുടെ വേർപാട് മറ്റൊരാളെ കാലാന്തരത്തിൽ മറവിയിലേക്ക് വീഴ്ത്താതെ ആണ്ടുകളോളമോ മരണം വരെയോ വേട്ടയാടുന്ന  കഥകൾക്ക്, സംഭവങ്ങൾക്ക് നാമെല്ലാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്.  ചിലരുടെ വേർപാടുകൾ മറ്റുചിലരിൽ തീർക്കുന്ന വേർപാടിന്റെ മുറിവ് വളരെ ഭീകരമാണ്.                    മനുഷ്യബന്ധങ്ങൾക്കും അപ്പുറമുള്ള ചില അമ്പരപ്പിക്കുന്ന ഞെട്ടിക്കുന്ന  ബന്ധങ്ങളും ഈ ലോകത്തിലൂടെ കടന്നു പോയിട്ടുണ്ട്.  ഹാച്ചിക്കോ എന്ന ജപ്പാനിലെ നായ തന്റെ 11വർഷക്കാലത്തെ ജീവിതത്തിനിടയിൽ 9വർഷവും ട്രെയിനിൽ കേറി ജോലിക്ക് പോയ യജമാനന്റെ മടങ്ങി വരവും കാത്ത് റയിൽവെ സ്റ്റേഷനിൽ കഴിച്ചു കൂട്ടി.  അവിശ്വസനീയം.  ജപ്പാനിൽ 1925കാലഘട്ടത്തിലാണ് അഗ്രിക്കൾച്ചർ അധ്യാപകനായി ഹിടെസാബുറേ  തൊഴിൽ നോക്കിയിരുന്നത്. യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്ര മദ്ധ്യേ കളഞ്ഞു കിട്ടുന്ന കുഞ്ഞുനായ്കുട്ടിക്ക്  ഹാച്ചിക്കോ എന്ന പേര് നൽകി അദ്ദേഹ...

ഫോട്ടോഗ്രാഫിലെ ഫ്രെയിമുകൾക്കിടയിലെ ജീവിതങ്ങൾ

          ചിലബന്ധങ്ങൾ നിർവചനങ്ങൾക്കപ്പുറമാണ്‌.  ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഉൾവലിയാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട് ഈ ലോകത്തിൽ. ചില സായംകാല കൂടിച്ചേരലിൽ,  ഒരു കപ്പ് കാപ്പിയിൽ,  ഒന്നിച്ചുള്ള ഒരു സിനിമക്കാഴ്ചയിൽ സന്തോഷം അനുഭവിച്ച് പിരിയുന്ന ബന്ധങ്ങൾ. അത്തരമൊരു ബന്ധത്തിന്റെ കഥയാണ് 'ലഞ്ച് ബോക്‌സിന്റെ'  സംവിധായകൻ റിതേഷ് ഭത്രയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ  'ഫോട്ടോഗ്രാഫ്'.           മുംബൈയിലെ ഇൻഡ്യ ഗേറ്റ് വേയിൽ വിനോദ സഞ്ചാരികളുടെ ഫോട്ടോയെടുത്ത് ഉപജീവനം നയിക്കുന്ന ഗ്രാമീണനായ റാഫിയും (നവാസുദ്ധീൻ സിദ്ദിഖി)  നഗരത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റാകാൻ  കോച്ചിംഗ് ക്ലാസ്സിൽ പഠിക്കുന്ന  മിലോനിയും (സന്യാ മൽഹോത്ര) തമ്മിൽ ഉടലെടുക്കുന്ന രസകരമായ ബന്ധം.    പഠനം മാത്രം ലക്ഷ്യമാക്കി മറ്റു സൗഹൃദങ്ങളില്ലാതെ സമ്പന്നതയുടെ മധ്യത്തിൽ അക്കൗണ്ടൻസി പുസ്തകങ്ങളുമായി മല്ലിടുന്ന മിലോനി അവിചാരിതമായി ഗേറ്റ് വേയിൽ വച്ച്  റാഫിയുടെ നിർബന്ധത്തിന് വഴങ്ങി ചിത്രമെടുക്കാൻ നിന്ന് കൊടുക്കുന്നു. റാഫിയെടുത...

നമ്മൾ മറന്നുപോയത് വീടുകൾ ബോധിപ്പിക്കുമ്പോൾ

            "ഞാനിനി വീടുകൾ പണിയുന്നത് നിർത്തി. മനോഹരമായി ഞാൻ പടുത്തുയർത്തുന്ന വീടുകളിൽ എങ്ങനെ സന്തോഷമായി കഴിയണമെന്ന്  ആളുകൾക്കറിയില്ല". എന്ന്  'മാസ്റ്റർ ബിൽഡർ' നാടകത്തിൽ  സോൾനെസ്സ് എന്ന കഥാപാത്രത്തെക്കൊണ്ട് ഹെൻട്രിക് ഇബ്സൺ പറയിപ്പിക്കുന്നുണ്ട്.                  വീട് പലർക്കും പലതാണ്. സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.  സ്വന്തം വീട്ടിൽ ജനിച്ചവരേക്കാൾ അതിന്റെ മൂല്യമറിയാവുന്നത് വാടകയ്ക്ക് പത്തു പതിനഞ്ചു വീടുകൾ മാറി അവസാനം സ്വന്തമായി വീട് കരസ്ഥമാക്കുന്നവർക്കാണ്.  വീടുമായി ബന്ധപ്പെട്ട് അനേകം സിനിമകളും ഹ്രസ്വ ചിത്രങ്ങളും പല ഭാഷകളിൽ വന്നിട്ടുണ്ട്.  മെട്രോപൊളിറ്റൻ നഗരങ്ങളിൽ  വീടിനായി ഒരു വിഭാഗം അലഞ്ഞു തിരിയുമ്പോൾ തന്നെ മറ്റൊരുവിഭാഗം ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടി അടച്ചിടുന്ന വൈപരീത്യം നമുക്ക് കാണാവുന്നതാണ്.                 1988 ൽ തന്നെ ബാലുമഹേന്ദ്ര സംവിധാനം നിർവഹിച്ച 'വീട്' എന്ന ചിത്രം ചെന്നൈ നഗരത്തിൽ സ്വന്തമായി ഒരു വ...

മനുഷ്യത്വം അടയാളപ്പെടുത്തിയ "ഗ്രീൻ ബുക്ക്"

            ലോകപ്രശസ്ത ആഫ്രിക്കൻ അമേരിക്കൻ ജാസ്  പിയാനിസ്റ്റും കറുത്തവർഗക്കാരനുമായ  ഡോ. ഡോൺ ഷേർളിയും  അയാളുടെ വെളുത്ത വർഗക്കാരനായ ഡ്രൈവർ  ടോണി ലിപ്പും അമേരിക്കയുടെ തെക്ക് ഭാഗങ്ങളിലൂടെ മ്യൂസിക് പര്യാടനം നടത്തിവരുമ്പോൾ പോലിസ് കാർ തടയുന്നു. കാർ കടന്നുപോയ വഴിയിലെ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു. "Whites only within city limits after dark".       കഴിഞ്ഞ വർഷം (2018) ഓസ്കാർ പുരസ്‌കാരം ലഭിച്ച ചിത്രമാണ് 'ഗ്രീൻ ബുക്ക്‌' .  വെളുത്തവൻ ഉയർന്ന ജോലിയും കറുത്തവൻ താഴ്ന്ന ജോലിയും; അവർക്കിടയിലെ സൗഹാർദ്ദങ്ങളുടെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ പ്രശസ്ത പിയാനിസ്റ്റ് ആയ കറുത്ത വർഗക്കാരനായ  ഡോ. ഡോൺ ഷേർളിയും അയാളുടെ  ഡ്രൈവറും വെളുത്ത വർഗക്കാരനായ ടോണി ലിപ്പിന്റെയും ഒന്നിച്ചുള്ള സംഗീത യാത്രകളുടെ കഥയാണ് 'ഗ്രീൻ ബുക്ക്‌'. 1962ൽ അമേരിക്കയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമായ  'ഗ്രീൻ ബുക്കിന്റെ' സംവിധാനം നിർവഹിച്ചിരിക്കുന്നത്  Peter Farelly ആണ്.        ...
മതങ്ങളുടെ താരതമ്യപഠന പരീക്ഷയിൽ യേശുവും നബിയും മണിക്കൂറുകൾ ശൂന്യമായ ഉത്തരക്കടലാസ് നോക്കി സമയം ചിലവഴിച്ചു. അവരുടെ ശിഷ്യർ അഡിഷണൽ ഷീറ്റിനായി അടികൂടിക്കൊണ്ടിരുന്നു.

'വായനാദിനത്തിലെ ആസിഡനുഭവം'

      ജൂൺ 19,  ഇന്ന് വായനാദിനത്തിൽ വായിച്ചു മുഴുമിപ്പിച്ച നോവലാണ് സംഗീത ശ്രീനിവാസന്റെ 'ആസിഡ്'. 328പേജുള്ള കമലയുടെ ജീവിതചക്രം പൂർത്തിയാക്കാൻ മൂന്ന് ദിനങ്ങൾ വേണ്ടി വന്നു. പേരിലെ ആകർഷണീയതയാണ്‌ ഡി സി ബുക്സിന്റെ കണ്ണാടിപ്പെട്ടിയിൽ നിന്നും എന്റെ മേശയിലേക്കുള്ള യാത്രയിൽ 'ആസിഡിനെ' എത്തിച്ചത്.               പാരമ്പര്യവും  ആധുനികതയും പരസ്പരം  പോരടിക്കുന്ന മനസുകളുടെ  നവനാഗരിക ചിന്തകളും പഴമയിൽ നിന്നും പരിഷ്കാരങ്ങളിലേക്കുള്ള ബന്ധങ്ങളിൽ പലപ്പോഴും ഏകാന്തതയിലേക്ക് വഴിതെറ്റി വീഴുന്ന  മനസുകളുടെ അപഗ്രഥനവുമാണ്  'ആസിഡ്' എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ സംഗീത ശ്രീനിവാസൻ പകർത്താൻ ശ്രമിച്ചത്.  'ഒരു ലെസ്ബിയൻ പ്രണയത്തിന്റെ അമ്ലലഹരി' എന്ന ടാഗ് ലൈനിൽ  ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിൽ  കേന്ദ്ര കഥാപാത്രമായ കമലയ്ക്ക്  ഷാലിയോടുള്ള പ്രണയം സ്വവർഗ ലൈംഗീകത അല്ലെന്നും അതിനപ്പുറം പുരുഷന്മാരേക്കാൾ തനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നത് ഷാലിയോടൊപ്പമാണെന്നും പറയുന്നുണ്ട്.  പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആശ്ര...

പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ

    "മനുഷ്യരെക്കുറിച്ചെഴുതാൻ എനിക്ക് ഭയമാണ്.  ദൈവങ്ങളെക്കുറിച്ചാണെങ്കിൽ അതിലേറെ ഭയമാണ്.  പശുവിനെക്കുറിച്ചും പന്നിയെക്കുറിച്ചും എഴുതാനേ  പാടില്ല. പിന്നെയുള്ളത് ആടുകളും ചെമ്മരിയാടുകളും മാത്രമാണ്.  ആടുകൾ പ്രശ്നമുണ്ടാക്കാത്തവയും  നിരുപദ്രവകാരികളും അതിലുപരി ചുറുചുറുക്കുള്ളവയുമാണ്.  കഥയ്ക്ക് ഒരൊഴുക്കുണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാൻ വെള്ളടിനെക്കുറിച്ചെഴുതാം എന്ന് തീരുമാനിച്ചത്."          തന്റെ ഏറ്റവും പുതിയ നോവലായ 'പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ'  പുസ്തകത്തിന്റെ ബ്ലർബിൽ പെരുമാൾ മുരുകൻ കുറിച്ചിട്ടിരിക്കുന്ന വരികൾ ഇങ്ങനെയാണ്. ഇതു തന്നെയാണ്  ഈ പുസ്തകം വാങ്ങാൻ,  140വർഷം മുൻപ് തന്റെ നാട്ടിലെത്തിയ വരൾച്ചയെക്കുറിച്ച് വായിക്കാൻ,  പൂനച്ചിയെ അറിയാൻ  വായനക്കാരനെ പ്രേരിപ്പിക്കുന്ന ഘടകം.         എഴുത്ത് നിർത്തിയെന്ന് 'മാതൊരുഭാഗൻ' നോവലിലെ വിവാദങ്ങളിൽ തീരുമാനമെടുത്ത എഴുത്തുകാരന്റെ പുതിയ നോവൽ. ഒറ്റയിരുപ്പിലിരുന്ന് തലച്ചോറിന് അധികം പണി കൊടുക്കാതെ രസകരമായി വായിച്ചവസാനിപ്പിക്കാവുന്ന നോവല...

തമാശയിലെ ചിന്തകൾ

ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നായകസങ്കല്പത്തിൽ തുടങ്ങി സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള വാർപ്പുമാതൃകകളെ ഉടച്ചു വാർക്കുന്ന  'തമാശ' വെറുമൊരു തമാശപ്പടം മാത്രമല്ല. അതുനുമുകളിൽ  പ്രേക്ഷകനെ വല്ലാതെ ഇളിഭ്യനാക്കി നിലവിലെ സൗന്ദര്യബോധത്തിന്റെ  പൊതുധാരണകളെ പൊളിച്ചെഴുതുന്നുണ്ട്.  പടം തുടങ്ങിയതുമുതൽ നിർത്താതെയുള്ള ചിരിയുടെ മാലപ്പടക്കം.  ചിന്നുവിന്റെ entry മുതൽ പുറകിലെ സീറ്റിലിരുന്ന പയ്യൻ ആദ്യം  തടിയെ പരിഹസിച്ചു ; 'ഇതെന്തൊരു തടിയാ'.  തുടർന്ന് ചിന്നുവിന്റെ  ചിരിയെ പരിഹസിക്കുകയും അനുകരിക്കുകയും ചെയ്തു കൊണ്ടിരുന്നു.  Fb photo പോസ്റ്റിനുള്ള ചിന്നുവിന്റെ ശ്രീനിവാസനോടുള്ള  മറുപടിയിൽ അവൻ നിശബ്ദനായി.  പടമവസാനിച്ചപ്പോഴും ടൈറ്റിൽ കാർഡുകൾ മിന്നിമറഞ്ഞപ്പോഴും നിശബ്ദനായി അവനും സുഹൃത്തും കസേരയിൽ അനങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു.  പരസ്യകമ്പനികൾ സൃഷ്ടിച്ച സൗന്ദര്യ സമവാക്യങ്ങൾക്കപ്പുറം പൊതുബോധത്തെ  മിഥ്യാധാരണകളിൽ നിന്നും മോചിപ്പിക്കാൻ ഇത്തരം സൃഷ്ടികൾ അനിവാര്യമത്രേ. വിനയ് ഫോർട്ടിന്റെ ഏറ്റവും മികച്ച പെർഫോമൻസ്. ചിന്നുവിന്റെ പക്വതയാർന്ന രസകരമായ  ...

കഞ്ചരപാലത്തിലെ പ്രണയകഥകൾ

       ചില സിനിമകൾ അങ്ങനെയാണ്.  അതിന്റെ നിഷ്കളങ്കത കൊണ്ട് നമ്മെ ഞെട്ടിച്ചു കളയും. നടന്മാരുടെ  നിഷ്കളങ്കതയെന്ന്  കാഴ്ചക്കാരനെ  തോന്നിപ്പിക്കുന്ന  അഭിനയപാടവം. 2018ൽ  പുറത്തിറങ്ങിയ 'c/o കഞ്ചരപാലം' എന്ന  തെലുങ്ക് സിനിമ. ഈ സിനിമയിൽ വ്യത്യസ്തങ്ങളായ നാല്  പ്രണയങ്ങളുണ്ട്. നാല് പ്രണയത്തിലെയും  എട്ട് കഥാപാത്രങ്ങൾ സമൂഹത്തിലെ പലതരം ജോലികളിൽ വ്യപൃതരാണ്. സിനിമ കണ്ടിറങ്ങുമ്പോൾ  8പേരെയും നമ്മൾ മാറിമാറി ഇഷ്ടപ്പെടും. ഇല്ലെങ്കിൽ  അവർകടന്നുപോയ അവസ്ഥകൾ നമ്മളെ ചിന്തിപ്പിക്കും. പ്രണയം എല്ലാകാലത്തിലും  പ്രേക്ഷകനിൽ ആവേശം ജനിപ്പിക്കുന്ന വിഷയമാണ്. ഈ സിനിമ ഫ്രെയിമുകളിലൂടെയോ,  നരേഷനിലൂടെയോ നിറം പിടിപ്പിച്ച കാഴ്ചകളിലൂടെയോ  നമ്മളെ മോഹിപ്പിക്കില്ല, മറിച്ച്  നമുക്ക് ചുറ്റും യഥാർത്ഥ ജീവിതത്തിൽ കാണുന്ന നിറം മങ്ങിയ നരച്ച കാഴ്ചകളാണ്  സിനിമയിലുടനീളം ഉള്ളത്.  ചില കാലഘട്ടങ്ങളിൽ ചില സിനിമകൾ ആവശ്യമാണ്.  ആ കാലഘട്ടത്തോട്  കൃത്യമായി ചോദ്യങ്ങൾ ഉയർത്തുന്ന സിനിമകൾ?  മതം,  ജാതി,  ദൈവം തുടങ്ങി  ഈ ക...

പേരൻമ്പ്

പേരൻമ്പ്  സിനിമ:  ഒരച്ഛന്റെ വേദന കണ്ട് കണ്ട് പടം വേഗം തീരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് പൂർത്തിയാക്കിയ  സിനിമ.  രണ്ടു മണിക്കൂർ ഇരുപത് മിനുട്ട് പടം നമ്മളെ വല്ലാത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിയിടും.  പടം കഴിഞ്ഞ് ആദ്യം ചെയ്തത് ഗൂഗിളിൽ പപ്പായായി അഭിനയിച്ച സാധന എന്ന പെൺകുട്ടിയെക്കുറിച്ച് അറിയുകയായിരുന്നു. മസ്തിഷ്ക രോഗം മൂലമുള്ള പക്ഷാഘാതം (spastic ) പിടിപെട്ടിട്ടുണ്ടോ അതോ അങ്ങനെ അഭിനയിച്ചതാണോ എന്നതായിരുന്നു സംശയം. അത്രമേൽ പകർന്നാട്ടത്തിലൂടെ കഥാപാത്രമായി മാറിയിരുന്നു  നൃത്തം ഇഷ്ടപ്പെടുന്ന നർത്തകിയായ സാധന.  അമുദവനായി ജീവിച്ച മമ്മൂട്ടിയെക്കുറിച്ച് പടം കാണും മുൻപേ തന്നെ അഭിനന്ദന പ്രവാഹങ്ങൾ അനവധി കേട്ടിരുന്നു.  കേട്ട അഭിനന്ദനങ്ങൾക്കുമപ്പുറം ആ മനുഷ്യൻ ഗതികെട്ട ഒരച്ഛനായി അഭിനയിച്ചു ഞെട്ടിച്ചുകളഞ്ഞു.  കട്രത് തമിഴ്,  തങ്കമീൻകൾ എന്നി സിനിമയിലൂടെ അമ്പരപ്പിച്ച  റാമിന്റെ കയ്യൊപ്പോടുകൂടിയ മറ്റൊരു സിനിമ.  പ്രകൃതിഭവങ്ങളിലൂടെയുള്ള  സിനിമയുടെ കാലഘട്ടവിഭജനം അതിഗംഭീരം പരാതികളും പരിഭവവുമായി  അംഗീകാരങ്ങളും പണവും ആവശ്യത്തിന്   കിട...