Skip to main content

Posts

Showing posts from 2020

ചരിത്രസ്മാരകങ്ങളുടെ ഓർമകളുടെ " ഖബർ "

     'ഖബർ' ഒറ്റവാക്കിലൊതുക്കിയാൽ 'ചരിത്രവും നിയമവും അധികാരത്തോടൊപ്പം ചേർന്ന്  നീതിപുലർത്താത്ത ചില വേളകളിൽ സാഹിത്യം ചരിത്രത്തിനും നിയമത്തിനും  വേണ്ടി മാപ്പു സാക്ഷിയാകുന്നതിന്റെ  നേർസാക്ഷ്യമാണ് കെ. ആർ. മീരയുടെ ഏറ്റവും പുതിയ നോവലായ 'ഖബർ'.  ഒറ്റയിരുപ്പിലിരുന്നു വായിച്ചു തീർക്കാവുന്ന ലഘു നോവൽ.  കഥയും കഥാപാത്രങ്ങളും സങ്കൽ‌പ്പീകമാകുമ്പോൾ  കഥാ പശ്ചാത്തലം ചരിത്രവും സമകാലീനവുമാണ്.   "പറയാനൊരു കഥ ഉണ്ടാകുന്നതിലല്ല,കഥ. കഥ   പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലാണ്" എന്ന് ആമുഖത്തിൽ കെ ആർ മീര കുറിച്ചിരിക്കുന്നു.   2019 നവംബർ 9ന് തന്റെ പൂർവികരുടെ  ഖബറിനായി വാദിച്ച ഖയലുദ്ദീൻ തങ്ങൾ,  പുരാതന സ്മാരകത്തിന്റെ തൂണൂകളിലൊന്ന്   തലയിൽ വീണ് മരണമടയുന്നു. പള്ളിപൊളിച്ചു മാറ്റി അമ്പലം പണിയാൻ പരമോന്നതനീതിപീഠം വിധി പ്രസ്താവിച്ച അതെ ദിനം.  ചരിത്രം നീതിയുക്തമല്ലെങ്കിലും ചരിത്രത്തെ പുനർനിർമിച്ച് ഖയലുദ്ദീന്റെ  മരണത്തിലൂടെ കഥ ഇരകളോട് നീതി പുലർത്തുന്നു.   യോഗിശ്വരനമ്മാവന്റെയും   കാക്...

"ഒടുവിലത്തേതെന്നു തോന്നിപ്പിക്കുന്ന ആദ്യത്തേതുകൾ "

 അരുൺ സമുദ്രയുടെ ഏറ്റവും പുതിയ കവിതാസമാഹരമായ 'മൂ' വിലെ ആമുഖ കവിതയിങ്ങനെയാണ്.  "സദാസമയവും അന്താക്ഷരി  കളിച്ചുകൊണ്ടിരിക്കുന്ന  ഒരു രാജ്യം.  അവിടെ  മൂ  എന്നൊരൊറ്റയക്ഷരം മാത്രം  കിട്ടുന്നൊരു ജനത".  അതെ,നമ്മുടെ ജനാധിപത്യവ്യവസ്ഥിതി  മൃതാവസ്ഥയിലെത്തിയിട്ട് അനേക നാളുകളായി.  'മിനിയേച്ചർ ' എന്ന കവിതയിൽ റിപ്പബ്ലിക് ബോർഡ്‌ തൂക്കി യാത്രപുറപ്പെടുന്ന ബസ്സിൽ,  എന്റെ രാജ്യം എന്റെ രാജ്യമെന്ന് അക്രോശിച്ചുകൊണ്ട് യാത്രികരായ  ജനങ്ങൾക്ക് നേരെ തുറിച്ചു നിൽക്കുന്ന ഗിയർ ലിവറിൽ പിടിച്ച് സ്വയംഭോഗം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഡ്രൈവറെക്കുറിച്ച് പറയുന്നുണ്ട്.  ബസ്സ് കട്ടപ്പുറത്തായിട്ടും അതറിയാതെ റിപ്പബ്ലിക് ബോർഡ്‌ നോക്കി ബസ്സിലെ തുരുമ്പുകൊണ്ട് സെപ്റ്റിക് ആയ  യാത്രികർ.   രാജ്യമേ നീ വിരിച്ചിട്ട പച്ചക്കള്ളങ്ങൾക്ക് മുകളിൽ കിടന്നു ഞാൻ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു എന്ന് അരുൺ സമുദ്ര നെടുവീർപ്പിടുമ്പോൾ  അതിൽ ശ്വാസം കിട്ടാതെ പിടയ്ക്കുന്നത് നമ്മളോരോ വായനക്കാരനുമാണ്.   മറ്റുള്ളവർക്ക് കണ്ടുരസിക്കാനുള്ള ഒരേർപ്പാട് മാത്രമാണ് വസന്ത...

74 ആം സ്വാതന്ത്ര്യ ദിനത്തിൽ ഇബ്രാഹിം അൽക്കാസിയെ ഓർക്കുമ്പോൾ

                 ഇന്ത്യൻ ആധുനിക നാടകവേദിയിലെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്രാഹിം അൽക്കാസി 04  ഓഗസ്റ്റ് 2020 ന് 95 ആം വയസ്സിൽ മരണപ്പെട്ടു. ഭാരതം അതിന്റെ 74 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ അതിന്റെ 11 ദിവസം മുൻപ് അദ്ദേഹം യാത്രയായി. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ലോകനാടകവേദിയിലെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 1947 ലെ വിഭജനകാലഘട്ടത്തിൽ തന്റെ 8  സഹോദരന്മാരും പാകിസ്താനിലേക്ക് കുടിയേറിയപ്പോൾ  ഇന്ത്യയിൽ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്.  നാടകത്തിലെ ഉപരിപഠനം ഇംഗ്ലണ്ടിൽ (RADA)പൂർത്തികരിച്ചിട്ട് അവിടെത്തന്നെ ഉയർന്ന അവസരങ്ങൾ പലതും ലഭിച്ചെങ്കിലും സ്വാതന്ത്രാനന്തര ഇന്ത്യയിലേക്ക് അദ്ദേഹം 1951 ൽ മടങ്ങിവരികയും ഇവിടത്തെ നാടകവേദിയെ പരിപോഷിപ്പിക്കുകയുമാണ് ചെയ്തത്. ആധുനിക നാടകവേദിക്ക് പുതിയ ദിശാബോധം നൽകിയതിൽ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. ഭാരതത്തെ അതിന്റെ സംസ്കൃതിയെ കലകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വേർപാട് ഈ ഭീതിപ്പെടുത്തുന്ന കാലത്തിൽ കൂടുതൽ പഠിക്കേണ്ടതും പകരേ...

"നിരീശ്വരനായി തീരുമ്പോൾ"

       നിരീശ്വരനിലൂടെ ഈശ്വരനെ ചോദ്യം ചെയ്യുന്ന നോവൽ എന്ന മുൻധാരണയിലാണ് വി. ജെ. ജയിംസിന്റെ 'നിരീശ്വരൻ' എന്ന നോവലിലേക്ക് കടന്നത്. വായന മുഴുമിപ്പിക്കുമ്പോൾ അത് എതിർത്തത് വിശ്വാസത്തെ മാത്രമല്ല അതിനപ്പുറം വിശ്വാസത്തെ അന്ധവിശ്വാസമെന്ന ചാപ്പ കുത്തി അതിൽ വിശ്വസിക്കുന്ന വിശ്വാസരഹിതരെന്ന വിശ്വാസികളെയും കൂടിയാണെന്ന് മനസിലായി. എല്ലാം മനസിന്റെ, ചിന്തകളുടെ, പ്രവർത്തനങ്ങൾ മാത്രം. അത് ചിലപ്പോൾ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ കണ്ണുകളിലൂടെ നോക്കാൻ നമ്മളെ സ്വാനുഭവത്തിലൂടെ പ്രേരിപ്പിക്കുന്നു. നമ്മൾ കാണുന്ന കാഴ്ചകളാണ് ശെരിയെന്നുള്ള മിഥ്യയെ ഉടച്ചു കാണിക്കുന്നുണ്ട് നിരീശ്വരൻ.          ആന്റണിയും ഭാസ്കരനും സഹീറും ചേരുന്ന ആഭാസത്തിൽ നിന്നും ഉടലെടുത്ത നിരീശ്വരൻ ദൈവത്തെരുവിനെ നിരീശ്വരത്തെരുവാക്കുന്നിടത്തു തുടങ്ങുന്ന കഥ പറച്ചിൽ. ആലും മാവും കൂടിച്ചേരുന്ന ആത്മാവിനെ ചുറ്റിനടക്കുന്ന സംഭവഗതികളിലൂടെ മിത്തുകൾ ഉണ്ടായി ജീവൻ വച്ചുവളർന്ന് അത് ഒരു നാടിന്റെ ചരിത്രമായി മാറുന്നതെങ്ങനെയെന്നുള്ള കൃത്യമായ നിരീക്ഷണങ്ങളുണ്ട്.          ഇരുപത്തിനാലു ...

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വിശുദ്ധപുസ്തകം: 'സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്'

      ഹിബ്രു സർവകലാശാലയിലെ  ചരിത്രാധ്യാപകനായ യുവാൽ നോഹ ഹരാരിയുടെ വിപ്ലവകരമായ പുസ്തകമാണ് 'സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്'. പാരമ്പര്യവാദവും, മതവും തീർത്ത ചങ്ങലകളിൽ കിടക്കുന്ന മനസ്സിനെ ശാസ്ത്രീയമായി സ്വതന്ത്ര ചിന്തയിലേക്ക് ഉയർത്താൻ പ്രാപ്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രേത്യേകത. എഴുപതിനായിരം വർഷങ്ങൾക്ക് മുൻപ് മറ്റുജീവജാലങ്ങളെപ്പോലെ കഴിഞ്ഞ സാധാരണ ജീവിയായ മനുഷ്യൻ എങ്ങനെയാണ് 21 നൂറ്റാണ്ട് എത്തിയപ്പോൾ ദൈവമായി തീർന്നത് എന്ന് ചരിത്രം ചൂണ്ടിക്കാണിച്ച് വിശദീകരിക്കുന്നു. അനേകം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് നിലവിലെ ധാരണകളെ പൊളിച്ചെഴുതിക്കൊണ്ട് അതിലൂടെ തന്റെ നിഗമനങ്ങൾ വ്യക്തമായി സ്ഥാപിച്ച്  മനുഷ്യനെ അല്പംകൂടി വ്യത്യസ്തമായി ചിന്തിക്കാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്.  മനുഷ്യരാശിയുടെ ഇന്നുവരെയുള്ള ചരിത്രത്തെ അദ്ദേഹം  നാലായി തിരിക്കുന്നുണ്ട്. 1. ബോധവിപ്ലവം  2 . കാർഷിക വിപ്ലവം  3 . മനുഷ്യരാശിയുടെ  ഏകീകരണം 4. ശാസ്ത്ര വിപ്ലവം  പുസ്തകത്തിൽ  എന്നെ ആകർഷിച്ച ചില നിരീക്ഷണങ്ങൾ: 1 . ഭാഷാഉരുത്തിരിഞ...

സാറാ ജോസെഫിന്റെ നോവൽ "ബുധിനി" അനുഭവിപ്പിച്ചത്;

അത്രമേൽ സങ്കീർണമായ ജീവിതങ്ങൾ നമുക്കുചുറ്റും ഉണ്ടാകുന്നുണ്ട്; 'ബുധിനി'യിലൂടെ കടന്നുപോയപ്പോൾ......  ഒരു നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തലുകളില്ലാതെ  ബോധപൂർവം  ഒഴിവാക്കപ്പെട്ട   ആ  സാന്താൾ പെൺകുട്ടിയെക്കുറിച്ച്,  അവളിലൂടെ  ദാമോദർവലി നദിയെക്കുറിച്ച്,   നദിയ്ക്ക് ചുറ്റുമുള്ള ഊരുകളെയും അവയുടെ വിചിത്ര ആചാരങ്ങളെയും കുറിച്ച്. അണക്കെട്ടുകൾ, തോൽക്കുപ്പിയിലെ ക്ഷേത്രവശിഷ്ടങ്ങൾ, പാഞ്ച്കോട്ട് കോട്ട, തിലകാംബാ സാമ്രാജ്യത്തിന്റെ ചരിത്ര സ്മാരകങ്ങൾ, പാഞ്ചേത് ഡാമിലെ സൂര്യാസ്തമയങ്ങൾ  എല്ലാം ഭൂതകാലത്തിൽ നിന്നും തെളിഞ്ഞു വരികയാണ്. പ്രക്ഷുബ്ദമായൊഴുകുന്ന ദാമോദർവാലിയുടെ ആഴങ്ങളിലേക്ക്,  പലതലമുറകളിലേക്ക് ഊളിയിട്ടിറങ്ങിയും മുങ്ങിപൊങ്ങിയും നിലവെള്ളം ചവിട്ടിയും ശക്തമായി ഒഴുക്കിനെതിരെ നീന്തിയും, ഒഴുക്കിനൊപ്പം അലസമായി കിടന്നും സാറാ ജോസഫ് ബുധിനിയുടെ കഥ പറയുകയാണ്. ഒരു രാജ്യത്തെ വികസനത്തിന്റെ മുഖമുദ്രയായി ഉയർത്തിക്കാട്ടുന്ന  വലിയ അണക്കെട്ടിന്റെ ഉത്‌ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സ്വീകരിച്ച പെൺകുട്ടിയുടെ ദുര...

അരങ്ങിലെ പുത്തൻ പ്രവണതകളും സാധ്യതകളും

ഈ കൊറോണക്കാലത്തിൽ ഇങ്ങനെയൊരു സർഗാത്മകമായ ചർച്ച വാട്ട്സാപ്പിലൂടെ സംഘടിപ്പിച്ച പുരോഗമന കലാസാഹിത്യ സംഘത്തിന് ആദ്യമേ നന്ദി പറയുന്നു. ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന നവീനാശയങ്ങൾ  ഇനിയുള്ള നാടകപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും ചുരുങ്ങിയ വിശകലനമായി പറയാമെന്നത് ; 'ഒരു നാട്ടിൽ ജനാധിപത്യമുണ്ടോ? ' എന്നന്വേഷിക്കാൻ അവിടെ 'നാടകമുണ്ടോ? ' എന്നന്വേഷിച്ചാൽ മതിയാകും.  നാടകത്തെക്കുറിച്ച് നമ്മൾ സംസാരിച്ചു തുടങ്ങേണ്ടതും ഇവിടെ നിന്നാണെന്ന് തോന്നുന്നു.  ഒരു സക്രിയമായ ജനാധിപത്യ ഘടനയിൽ ചലിക്കുന്ന ഒരു സമൂഹത്തിന് നാടകത്തെയും നാടകാനുബന്ധപ്രവർത്തനങ്ങളെയും ഉൾക്കൊള്ളുകയും അതിലൂടെ സ്വയം നവീകരിക്കപ്പെട്ട് മുൻപോട്ട് പോകാതെയും തരമില്ല.  നാടകമെന്നത് ഒരു സാംസ്കാരികപ്രവർത്തനം എന്നതിലുപരി ഒരു സാമൂഹികപ്രവർത്തനമാണ്. ജനങ്ങളുടെ കയ്യിൽ നിന്നും പണം പിരിച്ച് ജനങ്ങളെ സേവിക്കുന്ന ജനാധിപത്യ മാതൃകയുടെ ഏറ്റവും ചെറിയ രൂപമാണ് നാടകം.  സമാനതത്പരരായ ഒരുകൂട്ടം ആൾക്കാർ ഒത്തുകൂടി ജനങ്ങളിൽ നിന്നും ചെറിയ തുകകൾ ചേർത്ത് അവർക്കായി അവതരണം ...

കൊറോണക്കാലത്തെ വായന

കൊറോണക്കാലത്താണ് ഞാനെന്റെ വായനയെ പുനർവിചിന്തനം നടത്താൻ നിർബന്ധിതനായി തീർന്നത്. വായന എനിക്കൊരിക്കലും അലസവേളകൾ ആനന്ദപ്രദമാക്കുന്നതിനുള്ള ബദലോ,  അറിവ് നേടുന്നതിനുള്ള തുടർച്ചയോ ആയിരുന്നില്ല. ഒരു പ്രേത്യേകതരം  പ്രതികാരമാണ്  വായിക്കാൻ പ്രേരിപ്പിക്കുന്നത്.  വായിച്ചില്ലെങ്കിൽ ഈ ലോകത്ത് എനിക്കെന്നെ അടയാളപ്പെടുത്താൻ കഴിയാതെ പോകുമെന്നുള്ള ആശങ്കയിൽ നിന്നും എനിക്ക് എന്നോട് തന്നെയുണ്ടായ പ്രതികാരം.  ഇതിനെ മറ്റെങ്ങനെയാണ് വ്യക്തമാക്കേണ്ടത് എന്നറിയില്ല. ലോക്ക് ഡൗണിന്റെ ഈ  ഒൻപതാംദിനത്തിൽ  അസ്വസ്ഥത വല്ലാതെ വർദ്ധിച്ചിരിക്കുന്നു. ഈ സമയം  പരമാവധി വായിച്ചു തീർക്കണമെന്ന് അകത്തിരുന്ന് ആരോ പറഞ്ഞു കൊണ്ടിരിക്കുന്നു.    വായനശാലയിലെ പുസ്തകങ്ങളെല്ലാം വലിച്ചു പുറത്തിട്ടുകൊണ്ട് പ്രേത്യേക ലക്ഷ്യത്തോട് കൂടിയല്ലാതെയുള്ള വായന.  നാടകസംബന്ധമായ പുസ്തകങ്ങൾ ഒരുകാലത്തും എന്നെ ആകർഷിച്ചിട്ടില്ല.  നാടകപഠനങ്ങളും നാടകങ്ങളും  വായിച്ചിട്ടുള്ളവ തുലോം വിരളമാണ്. അതുതന്നെ  മനസ്സിനോട് മൽപിടിത്തം നടത്തി നിർബന്ധബുദ്ധിയോടെ വായിച്ചു തീർത്തവയാണ്.  വായന ആഘോഷമായിരുന്ന സ...
മഹാമാരികൾ ഭൂമിയിൽ ആവർത്തിക്കുമെന്ന് എല്ലാവർക്കുമറിയാം.  പക്ഷെ,  ഇടിത്തീ പോലെ നമ്മുടെ തലയിൽ വീഴുമ്പോഴാണ് വിശ്വസിക്കാൻ പ്രയാസം തോന്നുന്നത്.  ചരിത്രത്തിൽ മഹാമാരികളെപ്പോലെ ധാരാളം യുദ്ധങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവ രണ്ടും നമ്മളെ ഞെട്ടിച്ചു കളയും.                            ('പ്ലേഗ്‌', ആൽബേർ കമ്യൂ)