Skip to main content

നമ്മൾ മറന്നുപോയത് വീടുകൾ ബോധിപ്പിക്കുമ്പോൾ

            "ഞാനിനി വീടുകൾ പണിയുന്നത് നിർത്തി. മനോഹരമായി ഞാൻ പടുത്തുയർത്തുന്ന വീടുകളിൽ എങ്ങനെ സന്തോഷമായി കഴിയണമെന്ന്  ആളുകൾക്കറിയില്ല". എന്ന്  'മാസ്റ്റർ ബിൽഡർ' നാടകത്തിൽ  സോൾനെസ്സ് എന്ന കഥാപാത്രത്തെക്കൊണ്ട് ഹെൻട്രിക് ഇബ്സൺ പറയിപ്പിക്കുന്നുണ്ട്. 

                വീട് പലർക്കും പലതാണ്. സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.  സ്വന്തം വീട്ടിൽ ജനിച്ചവരേക്കാൾ അതിന്റെ മൂല്യമറിയാവുന്നത് വാടകയ്ക്ക് പത്തു പതിനഞ്ചു വീടുകൾ മാറി അവസാനം സ്വന്തമായി വീട് കരസ്ഥമാക്കുന്നവർക്കാണ്.  വീടുമായി ബന്ധപ്പെട്ട് അനേകം സിനിമകളും ഹ്രസ്വ ചിത്രങ്ങളും പല ഭാഷകളിൽ വന്നിട്ടുണ്ട്.  മെട്രോപൊളിറ്റൻ നഗരങ്ങളിൽ  വീടിനായി ഒരു വിഭാഗം അലഞ്ഞു തിരിയുമ്പോൾ തന്നെ മറ്റൊരുവിഭാഗം ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടി അടച്ചിടുന്ന വൈപരീത്യം നമുക്ക് കാണാവുന്നതാണ്.  
              1988 ൽ തന്നെ ബാലുമഹേന്ദ്ര സംവിധാനം നിർവഹിച്ച 'വീട്' എന്ന ചിത്രം ചെന്നൈ നഗരത്തിൽ സ്വന്തമായി ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ കഷ്ടതകൾ  ഹൃദയസ്പർശിയായി പറയുന്നുണ്ട്.  2017 ൽ ചെഴിയൻ തിരക്കഥയും  സംവിധാനവും നിർവഹിച്ച് ദേശീയ അന്തർദേശീയ തലങ്ങളിൽ അൻപതിലധികം  അവാർഡുകൾ വാരിക്കൂട്ടിയ    തമിഴ് ചിത്രമാണ്  'To Let'.  



          2007, 2008 കാലഘട്ടങ്ങളിൽ ഐ. ടി.  കമ്പനികൾ നഗരം കീഴടക്കിയപ്പോൾ അവരുടെ നഗരത്തിലേക്കുള്ള കുടിയേറ്റം ബാധിച്ചത് സ്വതന്ത്രമായി ചെന്നൈയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മധ്യവർഗകുടുംബങ്ങളെയാണ്.  വാടകനിരക്ക് കുത്തനെ കൂടിയതും ഐ. ടി.  പ്രൊഫഷണൽസിന്  സാധാരണക്കാരേക്കാൾ വിപണി മൂല്യമുള്ളതിനാൽ നഗരത്തിലെ മധ്യവർഗ വാടകക്കാർക്ക് വീടുകൾ ഒഴിഞ്ഞു കൊണ്ട് നഗരാതിർത്തികളിലേക്ക്  മാറേണ്ടിയും  വന്ന  ഹൃദയഭേദകമായ അവസ്ഥയാണ് ടു ലേറ്റിലൂടെ  ചെഴിയൻ മുന്നോട്ട് വയ്ക്കുന്ന പ്രമേയം.  

      സിനിമ എഴുത്തിലൂടെ ജീവിതം മുന്നോട്ട് നയിക്കുന്ന ഇളങ്കോയും ഭാര്യ അമുദയും നാലുവയസ്സുകാരൻ മകൻ സിദ്ധാർത്ഥയും ചെറുതെങ്കിലും സന്തോഷപ്രദമായാണ് നഗരത്തിലെ അവരുടെ ഇടുങ്ങിയ വാടക വീട്ടിൽ കഴിഞ്ഞു വന്നത്.  ഉള്ള സൗകര്യങ്ങൾ കൊണ്ട് സന്തോഷമായി പരാതികളില്ലാതെ കഴിഞ്ഞു വന്ന അവരോട് മുകളിൽ താമസിക്കുന്ന വീട്ടുടമസ്ഥ രണ്ടു ആഴ്ചക്കുള്ളിൽ താമസം മാറണമെന്ന് പറയുമ്പോൾ സാവധാനം ഒഴുകി നീങ്ങിക്കൊണ്ടിരുന്ന ആ കുടുംബമാകെ ഉലയുകയാണ്. വീടാന്വേഷണവും  അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് 'ടു ലെറ്റ്' ചിത്രം സംസാരിക്കുന്നത്.  ഇളങ്കോയായി സന്തോഷ്‌ ശ്രീറാമും അമുദയായി ഷീല രാജ് കുമാറും സിദ്ധാർത്ഥയായി ധരുണും നമ്മെ വല്ലാതെ അഭിനയത്തിലൂടെ കഥാപാത്രത്തിന്റെ മാനറിസങ്ങളിലൂടെ  വീർപ്പു മുട്ടിക്കും. 

            തീർച്ചയായും സ്വന്തം വീടുകളിലും വാടക വീടുകളിലും താമസിക്കുന്നവർ കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് 'ടു ലെറ്റ്‌'.  അശ്രദ്ധമായി നമ്മൾ കടന്നിരിക്കുന്ന  സ്വന്തം മുറികളെ  ഇഷ്ടത്തോടെ  ഒന്ന് ശ്രദ്ധിക്കാൻ,  ചുവരുകൾ നൽകുന്ന സുരക്ഷിതത്വം മനസിലാക്കി അവയിലൂടെ വിരലുകളോടിക്കാൻ,  സ്വന്തം വീടുകളെ പുറത്ത് നിന്നും പ്രണയപുരസ്സരം  നോക്കിനിൽക്കാനൊക്കെ  നമ്മൾ മറന്നുപോയി എന്ന് ഈ ചിത്രം ഓർമിപ്പിക്കും.  

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)