Skip to main content

Posts

Showing posts from July, 2012

പുതിയ ചിന്ത

ഒരു നാടകം എഴുതണമെന്ന് ഉണ്ട്. ആശയം കിട്ടിക്കഴിഞ്ഞു. കഥാപാത്രങ്ങള്‍ എല്ലാം മനസ്സില്‍ തെളിഞ്ഞു. എന്നാല്‍ അവര്‍ പരസ്പരം സംസാരിക്കുന്നില്ല. എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ട്‌ വെറുതെയിരിക്കുന്നു. എഴുത്തുകാരന്‍റെ  നിസ്സഹായത...

മൈക്ക് ഓര്‍ഡര്‍...

അയാളും അംഗമായ ആ ക്ലബ്ബിന്റെ വാര്‍ഷിക പരിപാടികള്‍ക്കായി  മൈക്ക്    ഓര്‍ഡര്‍ വാങ്ങനായാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേനിലേക്ക്  പോകുകയാണ്. പാറാവുകാരനെ കഴിഞ്ഞു നീണ്ട ഇടാനാഴിയിലുടെ പോകുമ്പോള്‍ അയാളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചിരുന്നു. കൊമ്പന്‍ മീശ പിരിച്ചു എന്തോ എഴുതിക്കൊണ്ടിരുന്ന പോലീസുകാരന്‍ അയാളെ കണ്ടപ്പോള്‍ ചോദിച്ചു: എന്താ, എന്ത് വേണം? പേടിച്ചുകൊണ്ട് അയാള്‍ അപേക്ഷ ഫോറം നീട്ടി. സാര്‍, മൈക്ക് ഓര്‍ഡര്‍....... ക്ഷേത്രമോ, ക്ലബ്ബോ? ക്ലബ്ബ് ... എവിടെ? ഗണപതി ക്ഷേത്രത്തിനടുത്ത്... ഉം..എസ്. ഐ. വന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് വാ.... അയാള്‍ ഭീതിയോടെ പോകാന്‍ തിരിഞ്ഞപ്പോഴാണ് ലോക്കപ്പ് കണ്ടത്. ജീവിതത്തില്‍ ആദ്യമായി ലോക്കപ്പ് നേരിട്ട് കാണുകയാണ്. രൂപം വ്യക്തമല്ല. ഏതോ ഒരാള്‍ ആ ഇരുണ്ട ലോക്കപ്പിനകത്തു നിന്ന് കമ്പിയഴികള്‍ക്കിടയിലുടെ അയാളെ നോക്കുന്നുണ്ടായിരുന്നു. തറയിലെതോ പത്രം വിരിച്ച് അതിനു പുറത്തിരുന്ന ആ കുറ്റവാളി അയാളെ കണ്ടപ്പോള്‍ പുറം തോടില്‍ നിന്നും തലവലിച്ചു അകത്തേക്ക് എടുക്കുന്ന ആമയെപ്പോലെ തല വലിച്ചെടുത്തു. താനാണ് അതിനകത്തെങ്കിലോ?...

ഒരു മരണത്തിന്‍റെ ഓര്‍മയില്‍""

                                                                     "മുക്കുപ്പിഞ്ചി മരിച്ചു".   ഞാന്‍ പറഞ്ഞത് കേട്ട് ഉമ്മയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചപോലെ വലിയ പ്രതികരണമൊന്നും  ഉണ്ടായില്ല. "ഓ..ഇനി അന്ത ചേച്ചിയും സ്റ്റെല്ലയും കേക്ക്അ വില കൊടുത്ത് താന്‍ മീന്‌ വേണ്ട്തുക്ക്" . ഉമ്മയുടെ വേദന അതായിരുന്നു. അല്ലെങ്കിലും മുക്കുപ്പിഞ്ചി എനിക്ക് ആരായിരുന്നു? കുട്ടിക്കാലം മുതലേ അവരുടെ മുഖമേന്‍റെ  മനസിലുണ്ട്. ഓര്‍മവച്ച നാള്‍ മുതല്‍ മനസ്സില്‍ പതിഞ്ഞ എണ്ണപ്പെട്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുക്കുപ്പിഞ്ചിയുടെത്. ഇന്ന് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലേക്ക് അവരുടെ നിശ്ചല ശരീരം കയറ്റുമ്പോഴും കുട്ടിക്കാലത്ത് ഞാന്‍ കണ്ട അതെ മുഖം തന്നെയായിരുന്നു. രാവിലെ വാപ്പ കടയില്‍ പോയ ഉടനെ ഉമ്മയുടെ കണ്ണുവെട്ടിച്ച് വീടിനു പുറത്തിറങ്ങി ഇക്കയുമായി മണ്ണില്‍ കിടന്നുരുളുമ്പോഴാണ്  സാധാരണ അവര്‍ വരിക. "പിള്ളേ ഉമ്മ ഇല്ലിയ?" എന്ന്...