Skip to main content

Posts

Showing posts from June, 2017

"അമേരിക്കയിലേക്കൊരിന്ത്യൻ കത്ത്"

പ്രിയപ്പെട്ട അമേരിക്കൻ സുഹൃത്തേ,                   ഇന്നലെ വെറുതെ ലെറ്റർ ബോക്സ് പരതിയപ്പോഴാണ് നിങ്ങളുടെ കത്ത് കിട്ടിയത്. ചിലന്തി വലയും പൊടിയുമല്ലാതെ ആ ബോക്സിനകത്ത് കത്തുകളൊന്നും ഇപ്പോൾ തീരേ വരാറില്ല. ആറുമാസം മുൻപ് നിങ്ങളയച്ച കത്തു തന്നെയാണ് ആ ബോക്സിനെ തേടിയെത്തിയ അവസാന എഴുത്ത്.           നിങ്ങൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അവിടെയിപ്പോൾ നല്ല തണുപ്പാണല്ലേ? അലസനായി നെരിപ്പോടിനു മുന്നിലിരുന്ന് സാഹിത്യവും മദ്യവും ഒന്നിച്ചു അകത്താക്കുകയാകും. ഇവിടെയും മഴക്കാലം തുടങ്ങി. കാലാവസ്ഥ എത്രയൊക്കെ മാറിയെന്നു പറഞ്ഞാലും ഈ വർഷവും പ്രതീക്ഷിച്ച മഴ നൽകി ഇടവപ്പാതി അനുഗ്രഹിച്ചു. എഴുത്തും വായനയുമൊക്കെ നന്നായി നടക്കുന്നുണ്ടെന്നറിഞ്ഞതിൽ ആനന്ദം, ഒപ്പം അമേരിക്കക്കാരനായ നിങ്ങൾ ഓഷോയെ വായിക്കാൻ തുടങ്ങിയെന്നറിഞ്ഞതിൽ ഒരിന്ത്യക്കാരന്റെ സന്തോഷം രേഖപ്പെടുത്തുന്നു. ഓഷോയെ പരിചയപ്പെടുത്തിയതിന്റെ പേരിൽ നിങ്ങൾ നൽകിയ 'നന്ദി' ഞാൻ തിരികെ അയക്കുന്നു. കാരണം നിങ്ങളാണല്ലോ അന്നാ കാമിയെൻസ്കയുടെയും ഗുസ്താവോ അഡോൾഫോ ബക്കെറുടെയും റോബർട്ടോ ജുവറോസിന...

ഒരിന്ത്യന്‍ മുസ്‌ലീമിന്‍റെ ആകുലതകള്‍

പച്ച നിറം എനിക്കിഷ്ടപ്പെട്ടത് ഞാന്‍ കേരളീയനായതിനാലാണ്... ചുറ്റിലും പച്ചപ്പ് കണ്ടു വളര്‍ന്നതിനാലാണ്... എങ്കിലും ഞാന്‍ ആ ഇഷ്ടം ബോധപൂര്‍വം മാറ്റിവച്ചു... നിങ്ങളെന്നെ വര്‍ഗീയവാദി എന്ന് വിളിക്കാതിരിക്കാന്‍... അവളെയെനിക്കിഷ്ടപ്പെട്ടത് എന്‍റെ മനസ്സില്‍വര്‍ഗീയതയുള്ളതിനാലല്ല... എന്‍റെ ഹൃദയം പ്രണയത്താല്‍ മുങ്ങിയതിനാലാണ്... എന്നാലോ നിങ്ങളതിനു പുതുപ്പേര്‍നല്‍കി... ലവ് ജിഹാദ്‌എന്ന ജിഹ്വയാലെന്നെയമര്‍ത്തി... ഓണമാഘോഷിച്ചത് മതേതരവാദിയെന്ന് നിങ്ങളെക്കൊണ്ട് വിളിപ്പിക്കാനല്ല... മഹാബലിയുടെ ആ നല്ല കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്... മലയാറ്റൂര്‍പള്ളിയിലും കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലും പോയത്‌ ബീമപ്പള്ളിയില്‍ പോകുന്ന  അതേ ഭക്തിയോടും ചിന്തയോടുമാണ്... യാത്രകള്‍ ഇഷ്ടമുള്ളതിനാലാണ് അജ്മീറിലും കാശ്മീരിലും പോയത്‌ അല്ലാതെ ചാവേറായി പൊട്ടിത്തെറിക്കാനല്ലാ... മാംസമെന്‍റെ ദൌര്‍ബല്യമാണെങ്കിലും ഞാനിന്ന് സസ്യഭുക്കായത്  ജനാധിപത്യത്തിലെ വിശ്വസക്കുറവിനാലല്ല, ആരൊക്കെയോ വീട്ടിലേക്കിരച്ചുകയറുന്ന  സ്വപ്നം പലവുരു കണ്ടതിനാലാണ്... നിങ്ങള്‍ക്കൊന്നും തന്നെ സ്ഥാപിക്കാനില്ല... എന്നാലെന്‍റെ ഓരോ ഇഷ്ടങ്ങളിലു...

"നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു,"

നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു, അതേ സമയമതൊരു പ്രഹസനവുമായിരുന്നു; കളിയുടെയും കാര്യത്തിന്‍റെയും വിചിത്രമിശ്രത്തിൽ നിന്നും കണ്ണീരും ചിരിയും നമുക്കാവോളം കിട്ടുകയും ചെയ്തു. മോശമായതു പക്ഷേ, നാടകാന്ത്യമായിരുന്നു: അവസാനരംഗവും കഴിഞ്ഞു തിരശ്ശീല താഴുമ്പോൾ കണ്ണീരും ചിരിയും രണ്ടും നിനക്കു ശേഷിച്ചിരുന്നു, എനിക്കു ശേഷിച്ചതു കണ്ണീരു മാത്രമായിരുന്നു. (  'റീമ 31' , ഗുസ്താവോ അഡോൾഫോ ബക്കെർ )

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)