Skip to main content

പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ


    "മനുഷ്യരെക്കുറിച്ചെഴുതാൻ എനിക്ക് ഭയമാണ്.  ദൈവങ്ങളെക്കുറിച്ചാണെങ്കിൽ അതിലേറെ ഭയമാണ്.  പശുവിനെക്കുറിച്ചും പന്നിയെക്കുറിച്ചും എഴുതാനേ  പാടില്ല. പിന്നെയുള്ളത് ആടുകളും ചെമ്മരിയാടുകളും മാത്രമാണ്.  ആടുകൾ പ്രശ്നമുണ്ടാക്കാത്തവയും  നിരുപദ്രവകാരികളും അതിലുപരി ചുറുചുറുക്കുള്ളവയുമാണ്.  കഥയ്ക്ക് ഒരൊഴുക്കുണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാൻ വെള്ളടിനെക്കുറിച്ചെഴുതാം എന്ന് തീരുമാനിച്ചത്."

         തന്റെ ഏറ്റവും പുതിയ നോവലായ 'പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ'  പുസ്തകത്തിന്റെ ബ്ലർബിൽ പെരുമാൾ മുരുകൻ കുറിച്ചിട്ടിരിക്കുന്ന വരികൾ ഇങ്ങനെയാണ്. ഇതു തന്നെയാണ്  ഈ പുസ്തകം വാങ്ങാൻ,  140വർഷം മുൻപ് തന്റെ നാട്ടിലെത്തിയ വരൾച്ചയെക്കുറിച്ച് വായിക്കാൻ,  പൂനച്ചിയെ അറിയാൻ  വായനക്കാരനെ പ്രേരിപ്പിക്കുന്ന ഘടകം. 
       എഴുത്ത് നിർത്തിയെന്ന് 'മാതൊരുഭാഗൻ' നോവലിലെ വിവാദങ്ങളിൽ തീരുമാനമെടുത്ത എഴുത്തുകാരന്റെ പുതിയ നോവൽ. ഒറ്റയിരുപ്പിലിരുന്ന് തലച്ചോറിന് അധികം പണി കൊടുക്കാതെ രസകരമായി വായിച്ചവസാനിപ്പിക്കാവുന്ന നോവലാണ്  'പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ'.  ഒരു ആടിന്റെ ജനനം മുതൽ വിവിധ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന കഥ ഒട്ടും മുഷിപ്പിക്കാതെ എന്നാൽ പൂനച്ചിയെന്ന ആടിനോട് വായനക്കാരന്  വല്ലാത്ത സ്നേഹവും അടുപ്പവും തോന്നുന്ന തരത്തിലാണ് എഴുത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.  പൂനാച്ചിയുടെ കുട്ടിക്കാലം,  പ്രസവകാലം  തുടങ്ങി  വിവിധകാലത്തിലൂടെ കടന്നുപോകുമ്പോൾ അത്  ഓടക്കാൻ കാടെന്നറിയപ്പെടുന്ന വരണ്ട സ്ഥലത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാകുന്നുണ്ട്.വെള്ളാടുകളുടെ ജീവിതത്തിലെ വളരെ സൂക്ഷ്മാവസ്ഥയിലെ കാര്യങ്ങൾ പോലും ഒരു ബൈനക്കുലറിലെപ്പോലെ വിശദ പരിശോധനയ്ക്ക് എഴുത്തുകാരൻ വിധേയമാക്കുന്നുണ്ട്. അത്യധ്വാനമില്ലാതെ അലസവായനയോടെ രണ്ടുമണിക്കൂറിൽ വായിച്ചവസാനിപ്പിക്കാവുന്ന കഥ.  അതാണ് പൂനാച്ചി എന്ന ആടിന്റെ കഥ.  

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)