Skip to main content

Posts

Showing posts from July, 2016

കാവാലം - കാലത്തെ മുദ്രണം ചെയ്ത കാവ്യാചാര്യന്‍

സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ...

സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ യാത്ര പോകുന്നില്ല നിങ്ങളെങ്കിൽ, വായനയില്ല നിങ്ങൾക്കെങ്കിൽ, ജീവിതത്തിന്‍റെ ശബ്ദങ്ങൾക്കു കാതു കൊടുക്കുന്നില്ല നിങ്ങളെങ്കിൽ, തന്നെ മതിപ്പില്ല നിങ്ങൾക്കെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ആത്മാഭിമാനത്തെ കൊല ചെയ്യുന്നു നിങ്ങളെങ്കിൽ; അന്യസഹായം വേണ്ടെന്നു വയ്ക്കുന്നു നിങ്ങളെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ശീലങ്ങൾക്കടിമയാവുന്നു നിങ്ങളെങ്കിൽ, ഒരേ വഴിയിലൂടെയാണു നിങ്ങൾക്കെന്നും യാത്രയെങ്കിൽ… ദിനചര്യ മാറ്റുന്നില്ല നിങ്ങളെങ്കിൽ, നിറങ്ങൾ മാറിമാറിയുടുക്കുന്നില്ല നിങ്ങളെങ്കിൽ, അപരിചിതരോടു മിണ്ടാൻ നില്ക്കുന്നില്ല നിങ്ങളെങ്കിലും. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ നിങ്ങളുടെ കണ്ണുകളെ തിളക്കുന്ന, നിങ്ങളുടെ ഹൃദയമിടിപ്പു കൂട്ടുന്ന ആസക്തികൾക്കും വിക്ഷുബ്ധവികാരങ്ങൾക്കും ഇടം കൊടുക്കുന്നില്ല നിങ്ങളെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ചെയ്യുന്ന ജോലിയിൽ, ഏർപ്പെട്ട പ്രണയത്തിൽ തൃപ്തനാവാതെ വരുമ്പോൾ ജീവിതരീതി മാറ്റുന്നില്ല നിങ്ങളെങ്കിൽ, നിശ്ചയമില്ലാത്തതൊന്നിനായി സുരക്ഷിതമായതൊന്നിനെ പണയം വയ്ക്കുന്നില്ല നിങ്ങളെങ്കിൽ, ഒരു സ്വപ്നത...

"ജീവനോടെ കത്തിയെരിഞ്ഞവള്‍"

പെണ്ണെ നീ കാമത്തിന്‍റെ അവസാന രതിയെന്ന് , നിന്‍റെ ശരീരം അവന്‍റെ പൗരുഷത്തിന്‍റെ മേച്ചിൽപുറമെന്ന് , അവന്‍റെ സ്ഖലനം നീ അടിവയറ്റിൽ പേറണമെന്ന് ….. അവന്‍റെ വാരിയെല്ലിൽ നിന്നെ ഉയർത്തിയതെന്ന് ദൈവവചനം . നീ കൊടുത്ത വിവേകത്തിന്‍റെ കനി തിന്നാണത്രേ ദൈവത്തെ അവൻ ചോദ്യം ചെയ്തതെന്ന് ….. എത്ര സമർത്ഥമായാണ് നിന്നെ വെറും പെണ്ണാക്കി അവനും ദൈവവും അവരുടെ   നിഴലിനു പിന്നിലേക്ക് മാറ്റി നിർത്തിയത് …….                               ( അരുണ്‍ ജി.എം. ) "ജീവനോടെ കത്തിയെരിഞ്ഞവള്‍" ജീവനോടെ കത്തിയെരിഞ്ഞവളോ ?          തികച്ചും അവിശ്വസനീയമായ ഈ പേര് കണ്ണുകളെ കവര്‍ന്നെടുത്തപ്പോഴാണ്  ഡി.സി.ബുക്സിന്‍റെ പുസ്തകമേളയില്‍ നിന്നും ഈ പുസ്തകം വാങ്ങിയത്‌. നാല്പത്തിഅഞ്ചാം വയസ്സില്‍ യൂറോപ്പിലിരുന്ന് താന്‍ ജനിച്ച പലസ്തീന്‍ വെസ്റ്റ്‌ബാങ്കിലെ ഒരു കുഗ്രാമത്തിലെ  പുരുഷകേന്ദ്രീകൃത നിയമങ്ങള്‍ തന്നെ എങ്ങനെ വേട്ടയാടിയെന്ന് സൗദ അക്ഷരങ്ങളിലൂടെ...
" ജീവിതം പാതി ദൂരം പിന്നിടുമ്പോള്‍ ചുറ്റിലും ചൂഴുന്ന ഇരുണ്ട വിഷാദം യൌവനത്തിളപ്പില്‍ , വഴിയോരക്കഫേയിലിരുന്ന് നാം പരിഹസിച്ച , സഹതപിച്ച അതേ വിഷാദം "                                                         -ഗി ദുബോർ-