Skip to main content

Posts

Showing posts from April, 2020

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വിശുദ്ധപുസ്തകം: 'സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്'

      ഹിബ്രു സർവകലാശാലയിലെ  ചരിത്രാധ്യാപകനായ യുവാൽ നോഹ ഹരാരിയുടെ വിപ്ലവകരമായ പുസ്തകമാണ് 'സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്'. പാരമ്പര്യവാദവും, മതവും തീർത്ത ചങ്ങലകളിൽ കിടക്കുന്ന മനസ്സിനെ ശാസ്ത്രീയമായി സ്വതന്ത്ര ചിന്തയിലേക്ക് ഉയർത്താൻ പ്രാപ്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രേത്യേകത. എഴുപതിനായിരം വർഷങ്ങൾക്ക് മുൻപ് മറ്റുജീവജാലങ്ങളെപ്പോലെ കഴിഞ്ഞ സാധാരണ ജീവിയായ മനുഷ്യൻ എങ്ങനെയാണ് 21 നൂറ്റാണ്ട് എത്തിയപ്പോൾ ദൈവമായി തീർന്നത് എന്ന് ചരിത്രം ചൂണ്ടിക്കാണിച്ച് വിശദീകരിക്കുന്നു. അനേകം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് നിലവിലെ ധാരണകളെ പൊളിച്ചെഴുതിക്കൊണ്ട് അതിലൂടെ തന്റെ നിഗമനങ്ങൾ വ്യക്തമായി സ്ഥാപിച്ച്  മനുഷ്യനെ അല്പംകൂടി വ്യത്യസ്തമായി ചിന്തിക്കാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്.  മനുഷ്യരാശിയുടെ ഇന്നുവരെയുള്ള ചരിത്രത്തെ അദ്ദേഹം  നാലായി തിരിക്കുന്നുണ്ട്. 1. ബോധവിപ്ലവം  2 . കാർഷിക വിപ്ലവം  3 . മനുഷ്യരാശിയുടെ  ഏകീകരണം 4. ശാസ്ത്ര വിപ്ലവം  പുസ്തകത്തിൽ  എന്നെ ആകർഷിച്ച ചില നിരീക്ഷണങ്ങൾ: 1 . ഭാഷാഉരുത്തിരിഞ...

സാറാ ജോസെഫിന്റെ നോവൽ "ബുധിനി" അനുഭവിപ്പിച്ചത്;

അത്രമേൽ സങ്കീർണമായ ജീവിതങ്ങൾ നമുക്കുചുറ്റും ഉണ്ടാകുന്നുണ്ട്; 'ബുധിനി'യിലൂടെ കടന്നുപോയപ്പോൾ......  ഒരു നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തലുകളില്ലാതെ  ബോധപൂർവം  ഒഴിവാക്കപ്പെട്ട   ആ  സാന്താൾ പെൺകുട്ടിയെക്കുറിച്ച്,  അവളിലൂടെ  ദാമോദർവലി നദിയെക്കുറിച്ച്,   നദിയ്ക്ക് ചുറ്റുമുള്ള ഊരുകളെയും അവയുടെ വിചിത്ര ആചാരങ്ങളെയും കുറിച്ച്. അണക്കെട്ടുകൾ, തോൽക്കുപ്പിയിലെ ക്ഷേത്രവശിഷ്ടങ്ങൾ, പാഞ്ച്കോട്ട് കോട്ട, തിലകാംബാ സാമ്രാജ്യത്തിന്റെ ചരിത്ര സ്മാരകങ്ങൾ, പാഞ്ചേത് ഡാമിലെ സൂര്യാസ്തമയങ്ങൾ  എല്ലാം ഭൂതകാലത്തിൽ നിന്നും തെളിഞ്ഞു വരികയാണ്. പ്രക്ഷുബ്ദമായൊഴുകുന്ന ദാമോദർവാലിയുടെ ആഴങ്ങളിലേക്ക്,  പലതലമുറകളിലേക്ക് ഊളിയിട്ടിറങ്ങിയും മുങ്ങിപൊങ്ങിയും നിലവെള്ളം ചവിട്ടിയും ശക്തമായി ഒഴുക്കിനെതിരെ നീന്തിയും, ഒഴുക്കിനൊപ്പം അലസമായി കിടന്നും സാറാ ജോസഫ് ബുധിനിയുടെ കഥ പറയുകയാണ്. ഒരു രാജ്യത്തെ വികസനത്തിന്റെ മുഖമുദ്രയായി ഉയർത്തിക്കാട്ടുന്ന  വലിയ അണക്കെട്ടിന്റെ ഉത്‌ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സ്വീകരിച്ച പെൺകുട്ടിയുടെ ദുര...

അരങ്ങിലെ പുത്തൻ പ്രവണതകളും സാധ്യതകളും

ഈ കൊറോണക്കാലത്തിൽ ഇങ്ങനെയൊരു സർഗാത്മകമായ ചർച്ച വാട്ട്സാപ്പിലൂടെ സംഘടിപ്പിച്ച പുരോഗമന കലാസാഹിത്യ സംഘത്തിന് ആദ്യമേ നന്ദി പറയുന്നു. ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന നവീനാശയങ്ങൾ  ഇനിയുള്ള നാടകപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും ചുരുങ്ങിയ വിശകലനമായി പറയാമെന്നത് ; 'ഒരു നാട്ടിൽ ജനാധിപത്യമുണ്ടോ? ' എന്നന്വേഷിക്കാൻ അവിടെ 'നാടകമുണ്ടോ? ' എന്നന്വേഷിച്ചാൽ മതിയാകും.  നാടകത്തെക്കുറിച്ച് നമ്മൾ സംസാരിച്ചു തുടങ്ങേണ്ടതും ഇവിടെ നിന്നാണെന്ന് തോന്നുന്നു.  ഒരു സക്രിയമായ ജനാധിപത്യ ഘടനയിൽ ചലിക്കുന്ന ഒരു സമൂഹത്തിന് നാടകത്തെയും നാടകാനുബന്ധപ്രവർത്തനങ്ങളെയും ഉൾക്കൊള്ളുകയും അതിലൂടെ സ്വയം നവീകരിക്കപ്പെട്ട് മുൻപോട്ട് പോകാതെയും തരമില്ല.  നാടകമെന്നത് ഒരു സാംസ്കാരികപ്രവർത്തനം എന്നതിലുപരി ഒരു സാമൂഹികപ്രവർത്തനമാണ്. ജനങ്ങളുടെ കയ്യിൽ നിന്നും പണം പിരിച്ച് ജനങ്ങളെ സേവിക്കുന്ന ജനാധിപത്യ മാതൃകയുടെ ഏറ്റവും ചെറിയ രൂപമാണ് നാടകം.  സമാനതത്പരരായ ഒരുകൂട്ടം ആൾക്കാർ ഒത്തുകൂടി ജനങ്ങളിൽ നിന്നും ചെറിയ തുകകൾ ചേർത്ത് അവർക്കായി അവതരണം ...

കൊറോണക്കാലത്തെ വായന

കൊറോണക്കാലത്താണ് ഞാനെന്റെ വായനയെ പുനർവിചിന്തനം നടത്താൻ നിർബന്ധിതനായി തീർന്നത്. വായന എനിക്കൊരിക്കലും അലസവേളകൾ ആനന്ദപ്രദമാക്കുന്നതിനുള്ള ബദലോ,  അറിവ് നേടുന്നതിനുള്ള തുടർച്ചയോ ആയിരുന്നില്ല. ഒരു പ്രേത്യേകതരം  പ്രതികാരമാണ്  വായിക്കാൻ പ്രേരിപ്പിക്കുന്നത്.  വായിച്ചില്ലെങ്കിൽ ഈ ലോകത്ത് എനിക്കെന്നെ അടയാളപ്പെടുത്താൻ കഴിയാതെ പോകുമെന്നുള്ള ആശങ്കയിൽ നിന്നും എനിക്ക് എന്നോട് തന്നെയുണ്ടായ പ്രതികാരം.  ഇതിനെ മറ്റെങ്ങനെയാണ് വ്യക്തമാക്കേണ്ടത് എന്നറിയില്ല. ലോക്ക് ഡൗണിന്റെ ഈ  ഒൻപതാംദിനത്തിൽ  അസ്വസ്ഥത വല്ലാതെ വർദ്ധിച്ചിരിക്കുന്നു. ഈ സമയം  പരമാവധി വായിച്ചു തീർക്കണമെന്ന് അകത്തിരുന്ന് ആരോ പറഞ്ഞു കൊണ്ടിരിക്കുന്നു.    വായനശാലയിലെ പുസ്തകങ്ങളെല്ലാം വലിച്ചു പുറത്തിട്ടുകൊണ്ട് പ്രേത്യേക ലക്ഷ്യത്തോട് കൂടിയല്ലാതെയുള്ള വായന.  നാടകസംബന്ധമായ പുസ്തകങ്ങൾ ഒരുകാലത്തും എന്നെ ആകർഷിച്ചിട്ടില്ല.  നാടകപഠനങ്ങളും നാടകങ്ങളും  വായിച്ചിട്ടുള്ളവ തുലോം വിരളമാണ്. അതുതന്നെ  മനസ്സിനോട് മൽപിടിത്തം നടത്തി നിർബന്ധബുദ്ധിയോടെ വായിച്ചു തീർത്തവയാണ്.  വായന ആഘോഷമായിരുന്ന സ...