Skip to main content

തമാശയിലെ ചിന്തകൾ


ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നായകസങ്കല്പത്തിൽ തുടങ്ങി സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള വാർപ്പുമാതൃകകളെ ഉടച്ചു വാർക്കുന്ന  'തമാശ' വെറുമൊരു തമാശപ്പടം മാത്രമല്ല. അതുനുമുകളിൽ  പ്രേക്ഷകനെ വല്ലാതെ ഇളിഭ്യനാക്കി നിലവിലെ സൗന്ദര്യബോധത്തിന്റെ  പൊതുധാരണകളെ പൊളിച്ചെഴുതുന്നുണ്ട്.  പടം തുടങ്ങിയതുമുതൽ നിർത്താതെയുള്ള ചിരിയുടെ മാലപ്പടക്കം.  ചിന്നുവിന്റെ entry മുതൽ പുറകിലെ സീറ്റിലിരുന്ന പയ്യൻ ആദ്യം  തടിയെ പരിഹസിച്ചു ; 'ഇതെന്തൊരു തടിയാ'.  തുടർന്ന് ചിന്നുവിന്റെ  ചിരിയെ പരിഹസിക്കുകയും അനുകരിക്കുകയും ചെയ്തു കൊണ്ടിരുന്നു.  Fb photo പോസ്റ്റിനുള്ള ചിന്നുവിന്റെ ശ്രീനിവാസനോടുള്ള  മറുപടിയിൽ അവൻ നിശബ്ദനായി.  പടമവസാനിച്ചപ്പോഴും ടൈറ്റിൽ കാർഡുകൾ മിന്നിമറഞ്ഞപ്പോഴും നിശബ്ദനായി അവനും സുഹൃത്തും കസേരയിൽ അനങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു.  പരസ്യകമ്പനികൾ സൃഷ്ടിച്ച സൗന്ദര്യ സമവാക്യങ്ങൾക്കപ്പുറം പൊതുബോധത്തെ  മിഥ്യാധാരണകളിൽ നിന്നും മോചിപ്പിക്കാൻ ഇത്തരം സൃഷ്ടികൾ അനിവാര്യമത്രേ. വിനയ് ഫോർട്ടിന്റെ ഏറ്റവും മികച്ച പെർഫോമൻസ്. ചിന്നുവിന്റെ പക്വതയാർന്ന രസകരമായ  അഭിനയം,  നവാസ് വള്ളിക്കുന്ന്  അഭിനയിക്കുകയാണെന്ന ചിന്ത പലയിടത്തും കാഴ്ചക്കാരന്റെ മനസ്സിൽ നിന്നും അപ്രത്യക്ഷമാക്കി.  അഷ്‌റഫ്‌ ഹംസയെന്ന  സംവിധായകനിൽ നിന്നും ഇനിയും മികച്ച സൃഷ്ടികൾ പ്രതീക്ഷിക്കാം.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)