സൗദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവൾ' പകർന്ന പൊള്ളലിലും നുജൂദ് അലിയുടെ 'ഞാൻ നുജൂദ് വയസ് 10 വിവാഹ മോചിത' നൽകിയ ഷോക്കിലും മുക്താർ മായിയുടെ 'മാനത്തിന്റെ പേരിൽ' അനുഭവിപ്പിച്ച ലോകത്തിലും ആ ഗണത്തിലേക്കായി മലയാളത്തിൽ നിന്നും അനിത ശ്രീജിത്തിന്റെ 'പെൺ സുന്നത്ത്'. Female Genital Mutilation ന്റെ ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ് ഈ നോവൽ നമ്മെ കൊണ്ടെത്തിക്കുന്നത്. ഏറ്റവും കൂടുതലായി FGM നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ ആയതിനാലാകാം ആഫ്രിക്കയിൽ എത്തുന്ന താരാ എന്ന മലയാളി പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. ഇന്ത്യയിലും കേരളത്തിൽ പോലും FGM ന് ഇരയാകുന്ന പെൺകുട്ടികൾ അനേകമുണ്ടെന്ന അറിവ് നടുക്കത്തോടെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. മുഴുവൻ പെണ്മയോടെ പെണ്ണായിരിക്കാനാണ് ലോകത്തിലേറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന് കൃത്യമായി നോവലിൽ അനിത ശ്രീജിത്ത് കുറിച്ചിടുന്നുണ്ട്. ഇര ഒരിക്കലും അറിയുന്നില്ല താൻ ഇരയാണെന്നും വേട്ടയാടാപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും. ഇതൊക്കെ തനിക്കുള്ള സംരക്ഷണമായി ചിത്രീകരിക്കുന്നതിൽ വേട്ടക്കാരൻ പൂർണവിജയം കൈവരിച്ചിരിക്കുന്ന...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള