ഇന്ത്യൻ ആധുനിക നാടകവേദിയിലെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്രാഹിം അൽക്കാസി 04 ഓഗസ്റ്റ് 2020 ന് 95 ആം വയസ്സിൽ മരണപ്പെട്ടു. ഭാരതം അതിന്റെ 74 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ അതിന്റെ 11 ദിവസം മുൻപ് അദ്ദേഹം യാത്രയായി. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ലോകനാടകവേദിയിലെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 1947 ലെ വിഭജനകാലഘട്ടത്തിൽ തന്റെ 8 സഹോദരന്മാരും പാകിസ്താനിലേക്ക് കുടിയേറിയപ്പോൾ ഇന്ത്യയിൽ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. നാടകത്തിലെ ഉപരിപഠനം ഇംഗ്ലണ്ടിൽ (RADA)പൂർത്തികരിച്ചിട്ട് അവിടെത്തന്നെ ഉയർന്ന അവസരങ്ങൾ പലതും ലഭിച്ചെങ്കിലും സ്വാതന്ത്രാനന്തര ഇന്ത്യയിലേക്ക് അദ്ദേഹം 1951 ൽ മടങ്ങിവരികയും ഇവിടത്തെ നാടകവേദിയെ പരിപോഷിപ്പിക്കുകയുമാണ് ചെയ്തത്. ആധുനിക നാടകവേദിക്ക് പുതിയ ദിശാബോധം നൽകിയതിൽ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. ഭാരതത്തെ അതിന്റെ സംസ്കൃതിയെ കലകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വേർപാട് ഈ ഭീതിപ്പെടുത്തുന്ന കാലത്തിൽ കൂടുതൽ പഠിക്കേണ്ടതും പകരേ...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള