Skip to main content

Posts

Showing posts from September, 2012

അനുഭവം

ഓരോ ദിവസം പോസ്റ്റ്‌ ബോക്സില്‍ പരതുമ്പോഴും മനസ് നിറയെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയായിരിക്കും, ഏതെങ്കിലും കമ്പനിയുടെ ജോയിന്‍ ലെറ്റര്‍.....അല്ലെങ്കില്‍ മനസ് നിറയെ ഗ്രിഹതുരത്വമായിരിക്കും, പത്താം ക്ലാസ്സിലെ കൂട്ടുകാരന്‍റെ വിശേഷങ്ങള്‍....ചിലപ്പോള്‍ നഷ്ടബോധമായിരിക്കും, കാമുകിയുടെ സുഖവിവരണ അന്വേഷണങ്ങള്‍....ഇതൊന്നുമല്ല ചിലപ്പോള്‍ അന്ധാളിപ്പായിരിക്കും, ഏതെങ്കിലും മാസികയുടെ കുടിശ്ശിക അടയ്ക്കാന്‍.... പക്ഷെ പലപ്പോഴും എന്‍റെ കയ്യില്‍ തടഞ്ഞിട്ടുള്ളത്  അതിനുള്ളില്‍ അധികാരമുറപ്പിച്ചിരിക്കുന്ന പല്ലിയുടെ അവശിഷ്ടങ്ങളാണ്...ചിലപ്പോള്‍ വഴുവഴുപ്പോടെ പല്ലിയുടെ ഉടലും...

ആര്‍.സി .സി സന്ദര്‍ശനം മനസിനെ അനുഭവിപ്പിച്ചത്...

മരണവും ജീവിതവും സന്ധിക്കുന്ന നിമിഷങ്ങള്‍ ഒരിക്കലും ഒരാള്‍ക്കും മറക്കാന്‍ ആകില്ല. അതില്‍ നിന്നും ഒരാള്‍ തിരികെ ജീവിതത്തിലേക്ക് വന്നാലും മരണം വരെ ആ ഓര്‍മ്മകള്‍ അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അത് മനുഷ്യ മനസിനെ വല്ലാതെ ശുദ്ധീകരിക്കുന്നു. അതിനാല്‍ തന്നെയാണ് മാരക രോഗങ്ങള്‍ പിടിപെട്ടു കിടക്കുന്നവര്‍ ഒരിക്കലും അത്യാഗ്രഹികളായിത്തീരാത്തത്. അവര്‍  ജലാശയങ്ങളെയും സൂര്യനെയും ശുദ്ധവായുവിനെയും തണുത്തകാറ്റിനെയും  നിലാവിനെയും വല്ലാതെ ഇഷ്ടപ്പെടുന്നു. പ്രകൃതിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. രോഗങ്ങള്‍ അവരുടെ മനസിലെ ദുരാഗ്രഹങ്ങളെ കഴുകിക്കളഞ്ഞിരിക്കും. ഈ ലോകത്തില്‍ താന്‍ ശരിയാണെന്ന് വിചാരിച്ചിരുന്ന ജാതിയും മതവും രാഷ്ട്രീയവുമെല്ലാം അയാളില്‍ നിന്നും തുടച്ചു നീക്കം ചെയ്യപ്പെട്ടിരിക്കും. തങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് നല്‍കാന്‍ നിഷ്കളങ്കമായ പുഞ്ചിരി മാത്രമേ അവരുടെ കയ്യില്‍ ഉള്ളു. മാറാരോഗങ്ങള്‍ എന്ന് സമൂഹം മുദ്രകുത്തി അവഗണിച്ചവരോട് ജീവിതത്തെപ്പറ്റിയും ലോകത്തെപ്പറ്റിയും സംസാരിച്ചാല്‍ അവരുടെ ശുദ്ധീകരിക്കപ്പെട്ട മനസിലെ ചിന്തകള്‍ ആരെയും ഈ ലോകത്തിനു ഇത്ര സൌന്ദര്യം ഉണ്ടോ എന്ന് ഒന്നു...

ഉടമസ്ഥാവകാശം

"എന്‍റെ ജീവിതം  വില്‍ക്കാന്‍ വച്ചിരുന്നു"  ഫോണിലൂടെയും ടിവിയിലുടെയും പത്രത്തിലൂടെയും  വെബ്സൈറ്റ്കളിലൂടെയും ചുവരെഴുത്തുകളിലൂടെയും  ഫ്ലക്സ് ബോര്‍ഡുകളിലൂടെയും ഞാന്‍ പരസ്യം നല്‍കി.... നല്ല വില പ്രതീക്ഷിച്ചു...  മോശമല്ലാത്ത വിലയ്ക്ക് കച്ചവടം    നടന്നു ... പിന്നെയും കൊല്ലങ്ങള്‍ പലതു വേണ്ടി വന്നു  എന്നെ വാങ്ങിയവര്‍ക്ക് മനസിലാക്കാന്‍..... പ്രമാണമോ കൈവശഅവകാശ സര്‍ട്ടിഫിക്കറ്റോ  ഇല്ലാത്ത ഞാന്‍ വെറും പാട്ടഭൂമിയാണെന്ന്...  ഉടമസ്ഥാവകാശം ഒരിക്കലും തിരിച്ചെടുക്കനാകാത്ത വിധത്തില്‍  എപ്പോഴോ  ആര്‍ക്കോ എന്നെ വിറ്റു തുലച്ചു എന്ന്....

ഒഴിഞ്ഞ മദ്യക്കുപ്പിക്ക് പറയാനുണ്ടായിരുന്നത്......

എന്‍റെ മരണ നാള്‍ എന്നില്‍  കുറിച്ചിടപ്പെട്ടു. ജാതകത്തില്‍ കുറിച്ചിട്ട അതെ മരണദിനം...  മരണശേഷമാണ് എനിക്കെപ്പോഴും വീര്യം കൂടുതല്‍... പക്ഷെ ഒരിക്കല്‍ പോലും ജാതക ദിനം വരെ കാത്തിരിക്കേണ്ടി വന്നിട്ടില്ല.... ജനിച്ചയുടന്‍ ആഴ്ചകള്‍ക്കകം മരിക്കാനാണ് എന്‍റെ വിധി... മരിച്ചാലും എന്‍റെ ഉടല്‍ അവര്‍ ദഹിപ്പിക്കില്ല... എന്‍റെ ഉടലില്‍ പുതിയ ജീവന്‍ നിറയ്ക്കും... എന്നില്‍ പുതിയൊരു മരണനാള്‍ കുറിച്ചിടപ്പെടും...

എന്‍റെ പ്രണയിനിക്ക്....

മഴുത്തുള്ളികള്‍ ഇലത്തുമ്പുകളില്‍ ഇടം പിടിച്ചപ്പോള്‍ , നീയത് എന്നിലേക്ക്‌ ചൊരിഞ്ഞപ്പോള്‍ , നിന്‍റെ പ്രണയം എന്നെ നനയ്ക്കുകയായിരുന്നു.... നീ നീ മാത്രമാണ് പ്രണയം....... നൊമ്പരവും.......................!!!

മാറ്റമില്ലാത്ത ചിലത്......

നിനക്ക്  എന്നെ അറിയില്ല....എന്‍റെ കുടുംബത്തെ അറിയില്ല...എന്‍റെ സ്വപ്നങ്ങളെ അറിയില്ല.... എനിക്ക് നിന്നെ  അറിയാം....നിന്‍റെ  കുടുംബത്തെ അറിയാം...നിന്‍റെ  സ്വപ്നങ്ങളും അറിയാം... നീ അത്ഭുതം  കൊള്ളുന്നുണ്ടായിരിക്കാം.....അതെങ്ങനെയ്യെന്ന്... നീ  നീയായി തീര്‍ന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്നെയാണ്...നീ നിന്‍റെ കുടുംബം പടുത്തുയര്‍ത്തിയത് എന്‍റെ കുടുംബത്തിനുമേല്‍ ആയിരുന്നു... നീ നിന്‍റെ  സ്വപ്നങ്ങള്‍ ഓരോന്നും യാഥാര്‍ത്യമാക്കുമ്പോള്‍  എന്‍റെ സ്വപ്‌നങ്ങള്‍ ഓരോന്നായി എന്നില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു... ഇപ്പോഴും നീ എന്നെയോ എന്‍റെ ത്യഗത്തെയോ അറിയുന്നില്ല എന്നതാണ് രസകരം...അല്ലെങ്കില്‍ ബോധപൂര്‍വം ഒഴിവാക്കുന്നതാകം... നീ എന്നും നീയായിരിക്കാനേ ശ്രമിച്ചിട്ടുള്ളൂ...ഞാന്‍ നീയും... ഞാന്‍ എന്നത് ഒരു ജനസഞ്ചയമായി മാറുന്നു...നീ മറ്റേതും... എനിക്ക് നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നില്ല....എന്നെ ചവിട്ടി നീ മേലോട്ടും.... ദിവസങ്ങള്‍  മാസങ്ങളും വര്‍ഷങ്ങളുമായി മാറുന്നു...പക്ഷെ ഇതിനു  മാത്രം മാറ്റമില്ല.

പ്രണയോപഹാരം

എന്‍റെ കാമുകി എന്നില്‍ നിന്നും സ്വീകരിച്ച ആദ്യ സമ്മാനം  എന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന ഹാന്‍ഡ്‌ കര്‍ചീഫ്‌ ആയിരുന്നു. ഞങ്ങളൊന്നിച്ചു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവളത് ഹോട്ടലില്‍ മറന്നു വച്ചു. പിന്നീട് അതിനെപ്പറ്റി പറഞ്ഞവള്‍ കുറെ പരിഭവിച്ചു. ഹോട്ടലില്‍ തേടി നോക്കിയെങ്കിലും അതുനഷ്ടപ്പെട്ടിരുന്നു. മാസങ്ങള്‍ പലതും കടന്നു പോയി. പിന്നീട് ഞാന്‍ ആ ഹോട്ടലില്‍ ഒറ്റയ്ക്കായി പോക്ക്. ഒരു ദിവസം ഭക്ഷണം  കഴിക്കുന്നതിനായി ഞാന്‍ ആ ഹോട്ടലില്‍ ചെന്നപ്പോള്‍ വെയ്റ്റര്‍ മേശ വൃത്തിയാക്കിയ തുണി എന്‍റെ കണ്ണുകളെ അമ്പരപ്പിച്ചു. എന്‍റെ നഷ്ടപ്പെട്ടുപോയ ഹാന്‍ഡ്‌കര്‍ചീഫ്‌. മറ്റു വെയ്റ്റര്‍മാരെ ശ്രദ്ധിച്ചപ്പോള്‍ സമാനമായ കര്‍ചീഫുകള്‍ അവരുടെ  കൈകളിലും    ഉണ്ടായിരുന്നു.