അരുൺ സമുദ്രയുടെ ഏറ്റവും പുതിയ കവിതാസമാഹരമായ 'മൂ' വിലെ ആമുഖ കവിതയിങ്ങനെയാണ്. "സദാസമയവും അന്താക്ഷരി കളിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യം. അവിടെ മൂ എന്നൊരൊറ്റയക്ഷരം മാത്രം കിട്ടുന്നൊരു ജനത". അതെ,നമ്മുടെ ജനാധിപത്യവ്യവസ്ഥിതി മൃതാവസ്ഥയിലെത്തിയിട്ട് അനേക നാളുകളായി. 'മിനിയേച്ചർ ' എന്ന കവിതയിൽ റിപ്പബ്ലിക് ബോർഡ് തൂക്കി യാത്രപുറപ്പെടുന്ന ബസ്സിൽ, എന്റെ രാജ്യം എന്റെ രാജ്യമെന്ന് അക്രോശിച്ചുകൊണ്ട് യാത്രികരായ ജനങ്ങൾക്ക് നേരെ തുറിച്ചു നിൽക്കുന്ന ഗിയർ ലിവറിൽ പിടിച്ച് സ്വയംഭോഗം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഡ്രൈവറെക്കുറിച്ച് പറയുന്നുണ്ട്. ബസ്സ് കട്ടപ്പുറത്തായിട്ടും അതറിയാതെ റിപ്പബ്ലിക് ബോർഡ് നോക്കി ബസ്സിലെ തുരുമ്പുകൊണ്ട് സെപ്റ്റിക് ആയ യാത്രികർ. രാജ്യമേ നീ വിരിച്ചിട്ട പച്ചക്കള്ളങ്ങൾക്ക് മുകളിൽ കിടന്നു ഞാൻ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു എന്ന് അരുൺ സമുദ്ര നെടുവീർപ്പിടുമ്പോൾ അതിൽ ശ്വാസം കിട്ടാതെ പിടയ്ക്കുന്നത് നമ്മളോരോ വായനക്കാരനുമാണ്. മറ്റുള്ളവർക്ക് കണ്ടുരസിക്കാനുള്ള ഒരേർപ്പാട് മാത്രമാണ് വസന്ത...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള