Skip to main content

Posts

Showing posts from October, 2015

"നിഴലാട്ടപ്പെരുമ"

                          അഞ്ചുദിവസം നീണ്ടു നിന്ന ടീം നിഴലാട്ടത്തിന്‍റെ ചിത്ര ഹ്രസ്വചിത്ര കലാ പ്രദര്‍ശനം ഇന്നലെ കനകക്കുന്നില്‍ സമാപിച്ചു. കല ഏറ്റവും മനോഹരമായൊരു വിപ്ലാവായുധമാണെന്നു പറഞ്ഞുകൊണ്ട് നടത്തിയ പ്രദര്‍ശനത്തിന്‍റെ പ്രത്യേകത അത് വ്യത്യസ്ത കലകളെയെല്ലാം ഒരു പോലെ ഒരേ രാഷ്ട്രീയത്തില്‍ ഒന്നിപ്പിക്കുന്നുവെന്നുള്ളതാണ്. സിനിമയും ഹ്രസ്വചിത്രങ്ങളും ഫോട്ടോഗ്രാഫിയും ചിത്രകലയും നാടകങ്ങളും നാടന്‍പാട്ടും മൈമുമെല്ലാം ഒരേ പ്രാധാന്യത്തോടെ ഒരേ അരങ്ങില്‍ ഒന്നായി കൂട്ടിയോജിപ്പിക്കപ്പെട്ടു. ഇഷ്ട ഗായകനെ ആസ്വദിക്കുന്ന തും ഇഷ്ടഭക്ഷണം കഴിക്കുന്നതും മനസിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്ത് പ്രതിരോധമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വാക്കുകളിലൂടെ വരകളിലൂടെ ഫ്രെയിമുകളിലൂടെ ചിന്തകളിലൂടെ മുഖ്യധാരാ പാതയില്‍പ്പെട്ടുപോകാതെ വേറിട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരു സമാന്തര പാത വെട്ടിയെടുത്ത്‌ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നു ടീം നിഴലാട്ടം. കലകള്‍ ഏതായാലും ഇക്കിളിപ്പെടുത്തി കടന്നുപോകേണ്ടതല്ല, അത് ശബ്ദം നഷ്ടപ്പെട്ടവന്‍റെ ശബ്ദമായും ചലനം നഷ്ടപ...

"പത്തേമാരി" ; പത്തരമാറ്റുള്ള ഒരിന്ത്യന്‍ ചിത്രം

ആത്മീയവിശുദ്ധിയുടെ ഭാഗമായി ജീവിതത്തിലൊരിക്കലെങ്കിലും വിദേശത്തേക്ക് ( മെക്ക തീർത്ഥാടനം ) പോകാനായി ഒരു ജീവിതകാലമത്രയും സ്വദേശത്തിരുന്ന് പണം സ്വരുക്കൂട്ടുന്ന അബുവിന്റെ കഥ പറഞ്ഞ ' ആദാമിന്റെ മകൻ അബു ' പകർന്നു നൽകിയ ഹാങ്ഓവറിലാണ് അഹമ്മദിന്‍റെ പുതിയ ചിത്രമായ പത്തേമാരി കാണൻ തിയേറ്ററിലേക്ക് പോയത് . ഭൗതീക ജീവിതഭദ്രതയ്ക്കായി വിദേശത്തേക്ക് ചേക്കേറി സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നാരായണന്‍റെ കഥയാണ് പത്തേമാരി . 1970 കളിൽ തുടങ്ങി പുതിയ കാലഘട്ടം വരെയുള്ള പ്രവാസജീവിതത്തിന്‍റെ കഥ കൂടിയാണ് പത്തേമാരി . ഒരു ജീവിതകാലഘട്ടമത്രയും സ്വന്തം കുടുംബത്തിന്‍റെ സന്തോഷത്തിനായി പ്രരാബ്ദങ്ങൾ പേറി അതിൽ ആനന്ദം കണ്ടെത്തിക്കഴിയുന്ന നാരായണനെ ഒന്നിനു പിറകേ മറ്റൊന്നായി എത്തിച്ചേരുന്ന ഭൗതീകജീവിതാവശ്യങ്ങൾ വേട്ടയാടുന്നു . ആരോടും പരാതിയും പരിഭവവുമില്ലാതെ നാരായണൻ സ്വന്തം വിയർപ്പൊഴുക്കിക്കൊണ്ടേയിരിക്കുന്നു സ്വദേശത്തേക്ക് മടങ്ങുക എന്ന പ്രതീക്ഷയോടെ .            പലപ്രാവശ്യം സ്വദേശത്തിലേക്ക് വിരുന്നുകാരനായി എത്തിമടങ്ങുന്ന നാരാ...

"നഗരത്തിന്‍റെ ഭൂപടം" - അന്ന കാമിയെൻസ്ക

ഈ നഗരം പ്രണയത്തിന്‍റെ ഭൂപടം ഞാൻ നിന്നെ കണ്ടുമുട്ടിയ തെരുവിവിടെ നമ്മുടെ ചുണ്ടുകളിൽ മഞ്ഞു പെയ്തതിവിടെ നാം വിട പറഞ്ഞു പിരിഞ്ഞതിവിടെ നിന്‍റെ കണ്ണുകൾ അന്നേറെനേരം പിന്നാലെ വന്നിരുന്നു നമ്മുടെ പാതകൾ പരിണയിച്ചതിവിടെ നമ്മുടെ കൈകൾ കൂടു കണ്ടതിവിടെ രോഗിയായ നിന്നെക്കാണാൻ ഞാനോടിവന്നതിവിടെ നിന്നെയും കൊണ്ടൊടുവിൽ ഞാൻ വണ്ടിയോടിച്ചെത്തിയതിവിടെ നീ എന്നിൽ നിന്നൊളിഞ്ഞിരിക്കുന്നതിവിടെ നിന്നെ ഞാനെന്നുമെന്നും തേടിനടക്കുന്നതിവിടെ...

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി

'ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ' ഹാങ്ങ്‌ഓവറിലാണ് ടി.ഡി.രാമകൃഷ്ണന്‍റെ പുതിയ നോവല്‍ വായിക്കാന്‍ തുടങ്ങിയത്. വായിച്ചു തുടങ്ങിയത് മുതല്‍ മുഴുവന്‍ കണ്‍ഫ്യൂഷന്‍... ശ്രീല...