Skip to main content

Posts

Showing posts from March, 2015

'ഒരു നാടകദിന ചിന്ത'

ഞാന്‍ തോറ്റുപോയവനാണ് ... നിനക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ തോറ്റുപോയവന്‍ . നിന്‍റെ   ലോകത്തിന്‍റെ നടപ്പുസമ്പ്രദായത്തോട് കിടപിടിക്കാനാകാതെ തോറ്റുപോയവന്‍ . എഴുതപ്പെട്ട ലോകനീതികള്‍ പിന്തുടരാന്‍ കഴിയാതെ തോറ്റുപോയവന്‍ . അരങ്ങില്‍ ആടിത്തിമിര്‍ത്ത ആത്മസംതൃപ്തിയുമായി നില്‍ക്കുന്ന   എന്നോട് എന്തുകിട്ടിയെന്ന് ചോദിക്കുന്ന സമൂഹത്തിനു   മുന്‍പില്‍ തോറ്റുപോയവന്‍ ... ചെയ്യുന്നപ്രവര്‍ത്തികള്‍ക്ക് പണം   എണ്ണിവാങ്ങിക്കാനറിയാതെ   തോറ്റുപോയവന്‍ ... കാലം ഓടുന്നതോടൊപ്പം ഓടാനാകാതെ കൂട്ടത്തില്‍   നിന്നും ഇടിച്ചു തെറിപ്പിക്കപ്പെട്ടവന്‍ ... പത്തു മണിക്കെന്നും നിങ്ങള്‍ പരക്കംപായുമ്പോള്‍ അത് കണ്ടെപ്പോഴും പകച്ചു നില്‍ക്കുന്നവന്‍ ... സ്വന്തം സ്വത്വത്തില്‍ കഴിയാനാകാത്തവന്‍ ... ഒരു മകനെന്ന നിലയില്‍ പരാജയപ്പെട്ടവന്‍ ... സഹോദരനെന്ന നിലയില്‍ പരായപ്പെട്ടവന്‍ ... കാമുകനെന്ന നിലയില്‍   പരായപ്പെട്ടവന്‍ ... സുഹൃത്തെന്ന നിലയില്‍ പരായപ്പെട്ടവന്‍ ... ബന്ധങ്ങളിലെല്ലാം പരാജയപ്പെട്ടവന്‍ ... എന്‍റെ വിജയം എ...

സായാഹ്നപത്രം മനസ്സില്‍ നിറച്ച ചിന്തകള്‍:

നീല നദികളോടുള്ള എന്‍റെ പ്രണയം അവസാനിച്ചു ... നീല നദികള്‍ക്കുള്ളില്‍ മരണം ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന്‍ ഞാന്‍ കണ്ട കനവുകള്‍ എല്ലാം പാഴ്കനവുകള്‍ ... ഒഴിഞ്ഞ റയില്‍പ്പാളങ്ങളും പാഞ്ഞുവരുന്ന ട്രെയിനും ഇന്നെന്നെ മോഹിപ്പിക്കുന്നില്ല ... പഴയ തറവാടിന്‍റെ കഴുക്കോലും അതിലെ രണ്ടുമുഴം കയറും ഗ്രിഹാതുരത്വം നിറഞ്ഞ സ്മരണകള്‍ ... ഫ്യുരിടാനും വിദ്യുചക്തിക്കും പൊട്ടക്കിണറിനുമൊന്നും പഴയ വീര്യമില്ല ... എട്ടുനില മാളികയുടെ മുകളില്‍ നിന്നും താഴേക്കു നോക്കുമ്പോഴുള്ള തലകറക്കവും ഇന്നില്ല ... ഇന്ന് ഭയം മുഴുവന്‍ പുലര്‍കാലത്തില്‍ ഒറ്റയ്ക്ക് നടന്നു പോയ പെണ്‍കുട്ടിയെ കുറിച്ചോര്‍ത്താണ് ... അച്ഛന്‍റെ മടിയില്‍ വാത്സല്യത്തോടെ പറ്റിച്ചേര്‍ന്നിരിക്കുന്ന മകളെക്കുറിച്ചോര്‍ത്താണ് ... അറുപതുകാരന്‍റെ പ്രണയത്തില്‍ ഭയം കാണാത്ത പതിനാറുകാരിയോടാണ് ... ഓടുന്ന ട്രെയിനിലിരുന്നു കൈവീശിക്കാണിച്ചു ചിരിച്ചുകൊണ്ടു മറയുന്ന കൂട്ടുകാരിയെക്കുറിച്ചാണ്.... റോഡരുകില്‍ ഉറങ്ങിക്കിടക്കുന്ന നടോടിപ്പെണ്ണിനെയോര്‍ത്താണ് ... ഭയം ഭയം സര്‍വത്ര ഭയം മനുഷ്യനായി പിറന്നതില്‍ ഭയം . ...
"എന്‍റെ ജന്മനാട്ടില്‍ കൊടുങ്കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങിയതിനാല്‍, എനിക്ക് വീഞ്ഞും മഴവില്ലും  വാഗ്ദാനം ചെയ്തതിനാല്‍, പേടിക്കുന്ന കണ്ണുകളുടെ  പോളകള്‍ക്കപ്പുറം ഞാന്‍ ആഹ്ലാദത്തിന്‍റെ ഗാഥ  പാടുകതന്നെ ചെയ്യും"....        (മഹമൂദ് ദര്‍വീശ്)