Skip to main content

Posts

Showing posts from August, 2012

"ഭക്തിപുരസരമൊരു നിലവിളക്ക് കൊളുത്തല്‍"

ഏതൊരു കലാകാരനും ജാതിമതരാഷ്ട്രീയ ചിന്തകൾക്കതീതനായി രാഷ്ട്രമെന്ന കേവലം സാങ്കൽപിക തത്വചിന്തകളും മറികടന്ന് ലോകം മുഴുവൻ ഒന്നായി കാണാനുള്ള പ്രാപ്തി നേടിയിരിക്കണം. ആ ബോധം ലഭിക്കാനവൻ കഠിനാദ്ധ്വാനം ഒന്നും ചെയ്യേണ്ട കാര്യമില്ലാ. തന്‍റെ മാദ്ധ്യമമായ കലയെ ആത്മാർത്ഥമായി ഉപാസിച്ചാൽ മാത്രം മതി. അതേത് കലയായാലും ആ കലയിലൂടെ അവൻ സ്വയം വിമലീകരിക്കപ്പെട്ട് പരിശുദ്ധനാക്കിത്തീർക്കപ്പെടും. കലയെ ഉപാസിക്കാതെ ഭൗതീക ജീവിതത്തിലെ കേവല താത്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നവർ സ്വയം വിഷമുള്ളുകൾ വാരി വിതറി കലയെക്കൂടി മലീമസപ്പെടുത്തും. കലയിലൂടെ നവീകരിക്കപ്പെട്ട സാക്കീർ ഹുസൈന് നിലവിളക്ക് വിശ്വാസമല്ലാ. ജീവിതത്തിന്‍റെ ഒരു ഭാഗമാണ്.  ബിസ്മില്ലാഖാന്‍റെ ഷെഹ്നായ് വരണാസിയിലെ ഏല്ലാ മതവിശ്വാസികളുടെ കല്യാണത്തിനും ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഗംഗയുടെ തീരത്തെ വിശ്വനാദ ക്ഷേത്രത്തിലെ നട തുറക്കുമ്പോൾ ഷെഹ്നായ് കൊണ്ട് അർച്ചന നടത്തി ഉസ്താദ് അവിടെ ഉണ്ടായിരുന്നു. ഷെഹ്നായുടെ മന്ത്രിക ശബ്ദത്തിൽ മയങ്ങി ലണ്ടനിലെ തെംസ് നദിക്കരയില്‍ കൊട്ടാരസദൃശ്യമായ മണിമന്ദിരം വാഗ്ദാനം ചെയ്ത പ്രഭുവിനോട് ഉസ്താദ്‌ പറഞ്ഞത്‌: "നിങ്ങള്‍ക്കൊരു നദിയും ഒരു ക...

ബ്ലോഗ്‌ വായനക്കാര്‍ക്കെല്ലാം എന്‍റെ ഹൃദ്യമായ ഓണാശംസകള്‍.....

ഓണം അതിമനോഹരമായ ഐതീഹ്യമാണ്. കള്ളവും ചതിയുമില്ലാത്ത മാനുഷ്യരെല്ലാം സാഹോദര്യത്തോടെ ജീവിച്ചിരുന്ന അല്ലെങ്കില്‍ അങ്ങനെ അവരെ നല്ല ഭരണത്തിലൂടെ  ജീവിക്കാനുള്ള സാഹചര്യമൊരുക്കിയ മഹാബലി ആ സന്തോഷ കാലം വീണ്ടും കാണാന്‍ വരുന്നു. അപ്പോള്‍ വെറും പൂക്കളം ഒരുക്കിയും സദ്യ വച്ചുമല്ല ഓണം ആഘോഷിക്കേണ്ടത്. എല്ലാവരെയും സമന്മാരായി കണക്കാക്കുന്ന എല്ലാവര്‍ക്കും തുല്യപ്രാധാന്യമുള്ള ഭരണ സംവിധാനങ്ങള്‍ വരണം.അല്ലാതെ സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് ഓണം വാരാഘോഷം നടത്തിയതുകൊണ്ട് ഒരിക്കലും മഹാബലി സന്തോഷവാനാകില്ല. ഈ ഓണക്കലത്തില്‍ മഹാബലിയുടെ വരവില്‍ പ്രചോദനം നേടിക്കൊണ്ട് എല്ലാവരെയും ഒരു പോലെ കണക്കാക്കി സാഹോദര്യത്തോടെ കള്ളവും ചതിയുമില്ലാതെ ഒരമ്മയുടെ മക്കളെപ്പോലെ കരുതി ഭരിക്കാന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിയട്ടെ.  വരുന്ന    ഓണക്കാലങ്ങളില്‍ ഓണപ്പട്ടുകളിലൂടെ മാത്രം കേട്ടിട്ടുള്ള മാവേലിയുടെ നാട്  കേരളത്തില്‍ യാഥര്‍ത്യമാകട്ടെ. എല്ലാര്‍ക്കും എന്‍റെ ഹൃദ്യമായ ഓണാശംസകള്‍.....

!!! "എന്‍റെ മരണം...." !!!

                   വളരെ രസകരമായ ഒരു സംഗതി എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്താണെന്നല്ലേ? അത് കേട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങള്‍ ചിരിക്കുമോ? കരയുമോ? അതോ വിഷാധമഗ്നനായി ചുമ്മാ അങ്ങനെ നില്‍ക്കുമോ? ചിലപ്പോള്‍ ഒരു നീര്‍കുമിളയായി  എന്‍റെ    അവസ്ഥയില്‍ നിങ്ങള്‍ പരിതപിച്ചേക്കാം. അല്ലെങ്കില്‍ കൊടുങ്കാറ്റായി എന്‍റെ മേല്‍ ആഞ്ഞടിക്കാം.  സംഗതി  ഇതാണ്; "ഞാന്‍ മരിച്ചു പോയി". ചുമ്മാ പറഞ്ഞതല്ല. ഇന്നലെയായിരുന്നു. എന്താ വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ? ആദ്യം എനിക്കും വിശ്വസിക്കാനായില്ല.  സംഗതി   ഞാന്‍ വിശദമാക്കാം.                        ഇന്നലെ സന്ധ്യക്ക്‌ ഞാന്‍ മഗ് രിബ്  നമസ്കാരം കഴിഞ്ഞു പടച്ചതമ്പുരാനോട്‌ അപകടമരണങ്ങളില്‍ നിന്ന് കാത്തുകൊള്ളനും ദീര്‍ഘായുസ്സിനു  വേണ്ടിയും ദുആ ചെയ്തിട്ട് വീട്ടിലെത്തി. നല്ല നിലാവുള്ള രാത്രിയാണ്. നിലാവുള്ള രാത്രികള്‍ എനിക്കിഷ്ടമാണ്. എന്തെന്നാല്‍................ ............ എന്തെന്നാല്‍..................

"സദാചാരപ്പോലീസും കേരള സമൂഹവും"

                 അതിഭീകരമായ സാമൂഹിക ജീര്‍ണതയിലെക്കാണ് കേരളത്തിലെ  സദാചാരപ്പോലീസ് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ക്കായി നിരന്തരം പോരടിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അടിസ്ഥാന മനുഷ്യ അവകാശങ്ങള്‍ പോലും ലംഘിക്കപെടുന്നു എന്നത് ഒരു ദുരാവസ്തയാണ്. എന്തൊക്കെയാണ് ഒരു പൌരന്റെ അടിസ്ഥാനഅവകാശങ്ങള്‍ എന്ന ബോധമില്ലായ്മ തന്നെയാണ്    സദാചാര അക്രമങ്ങളുടെ ഇരകള്‍ പോലും ഇതിനെതിരെ ശബ്ധമുയര്‍ത്തത്തതിന്‍റെ കാരണം. വഴിനടക്കുന്നതിനായുള്ള അവകാശത്തിനായി  ഒരു സമൂഹം വിമോചന സമരങ്ങള്‍ നടത്തിയ അതേ ദേശത്തില്‍ തന്നെ പുരുഷനോടോപ്പമുള്ള സഞ്ചാരസ്വതന്ത്രിയത്തിനായി സ്ത്രീകള്‍ പുതിയ വിമോചനസമരങ്ങള്‍ നയിക്കേണ്ടി വന്നിരിക്കുന്നു എന്നത് വിരോധാഭാസം തന്നെയാണ്.                ആധുനിക ചിന്താഗതികള്‍ ലവലേശം പോലും കിട്ടിയിട്ടില്ലാത്ത അല്ലെങ്കില്‍ ഉള്‍കൊള്ളാന്‍ തയ്യാറാകാത്ത ഒരു ജനസമൂഹവും പോലിസുമാണ് കേരളത്തില്‍ സദാചാരപ്പോലീസെന്ന ദുരാചാരത്തിന്‍റെ  പ്രവര്‍ത്തകര്‍.. . കണ്ണൂരിലെ കമ്പിലില്‍ ഗര്‍ഭിണിയായ ഭാര്യക്കും ഭര്‍ത്താവ...

സ്വാതന്ത്രിയ ദിന ചിന്തകള്‍........

ഞാനൊരു മുസ്ലീമാണ്. ഇന്ത്യന്‍ മുസ്ലിം.  എന്‍റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് പള്ളിയില്‍  നിന്നുയരുന്ന ബാങ്ക് വിളി കേട്ട് കൊണ്ടല്ല. അതിനു മുന്‍പേ  അകലെയുള്ള അമ്പലത്തില്‍ നിന്നും അലയടിച്ചെത്തുന്ന ശ്രീ വെങ്കടേശ്വര സുപ്രഭാതം കേട്ടുകൊണ്ടാണ്. രാവിലെയുള്ള നടത്തത്തിനിടയില്‍ ചര്‍ച്ചില്‍ മണി ആറടിക്കുമ്പോള്‍ കൂടെ കേള്‍ക്കുന്ന ബൈബിള്‍ വചനത്തിനായി ഞാനെപ്പോഴും കാതോര്‍ക്കും. ആ വചനങ്ങളാണ് ആ ദിവസത്തെ എന്‍റെ ദൈവ സന്ദേശം. ജൈനമത ക്ഷേത്രങ്ങളും ബുദ്ധമത പഗോടകളും ജൂതമത സിനഗോഗും ഞാന്‍ സന്ദര്‍ശിച്ചത് വിനോദ സഞ്ചാരിയായിട്ടല്ല. ആ മതങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തന്നെയാണ്. ഇത് എന്‍റെ മാത്രം അനുഭവമല്ല..ഓരോ ഭാരതീയന്‍റെയും അനുഭവമാണ്. സ്വകാര്യ അഹങ്കാരമാണ്. ഞാനും ഈ സംസ്കാരത്തിന്‍റെ ഭാഗമാണെന്നത് എന്നെ പുളകിതനാക്കുന്നു. മറ്റാര്‍ക്കും ലഭിക്കാത്ത ഈ സ്വതന്ത്രിയത്തെ  ഞാന്‍ ആദരിക്കുന്നു. അഹങ്കാരത്തോട്‌ കൂടി  പറയട്ടെ   "ഞാനും ഒരു ഭാരതീയനാണ്"... എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദ്യമായ സ്വാതന്ത്രിയ ദിനാശംസകള്‍..

"ഗുഡ്സ് ട്രെയിനുകള്‍ അനുഭവിപ്പിക്കുന്നത് ..."

ഗുഡ്സ് ട്രെയിനുകള്‍ ഒരിക്കലും ഗ്രിഹാതുരത്വം  നല്‍കുന്നില്ല, വരണ്ട കാഴ്ചകളാണ്, ചിന്തകളാണ് അത് മനസ്സില്‍ വിതറുക, വേനല്‍ പോലെ.  ഗുഡ്സ് ട്രെയിനുകള്‍ കാണുമ്പോഴെല്ലാം വാഗമണ്‍ ട്രാജഡി മനസിലെക്കെത്തും. ബോഗികളെല്ലാം  അടച്ച് സീല്‍ വയ്ക്കപ്പെട്ടിരിക്കുന്നു. ചിലത്  തുറന്നും കിടപ്പുണ്ട്. അവ പ്രതിഫലിപ്പിക്കുന്നത് മരണ ഭീതിയാണ്. എന്‍റെ മനസിലെ വരണ്ട കാഴ്ചകളില്‍ ഒന്നായി  ഗുഡ്സ് ട്രെയിനും മാറിക്കഴിഞ്ഞു. അവയുടെ ശബ്ദം പോലും എന്നില്‍ അസ്വസ്ഥത പടര്‍ത്തുന്നു. വെള്ളക്കാരുടെ ഇരുണ്ട കാലഘട്ടമാണ് എന്നും  ഗുഡ്സ് ട്രെയിനുകള്‍ എന്നെ അനുഭവിപ്പിച്ചിട്ടുള്ളത്...