ഏതൊരു കലാകാരനും ജാതിമതരാഷ്ട്രീയ ചിന്തകൾക്കതീതനായി രാഷ്ട്രമെന്ന കേവലം സാങ്കൽപിക തത്വചിന്തകളും മറികടന്ന് ലോകം മുഴുവൻ ഒന്നായി കാണാനുള്ള പ്രാപ്തി നേടിയിരിക്കണം. ആ ബോധം ലഭിക്കാനവൻ കഠിനാദ്ധ്വാനം ഒന്നും ചെയ്യേണ്ട കാര്യമില്ലാ. തന്‍റെ മാദ്ധ്യമമായ കലയെ ആത്മാർത്ഥമായി ഉപാസിച്ചാൽ മാത്രം മതി. അതേത് കലയായാലും ആ കലയിലൂടെ അവൻ സ്വയം വിമലീകരിക്കപ്പെട്ട് പരിശുദ്ധനാക്കിത്തീർക്കപ്പെടും. കലയെ ഉപാസിക്കാതെ ഭൗതീക ജീവിതത്തിലെ കേവല താത്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നവർ സ്വയം വിഷമുള്ളുകൾ വാരി വിതറി കലയെക്കൂടി മലീമസപ്പെടുത്തും. കലയിലൂടെ നവീകരിക്കപ്പെട്ട സാക്കീർ ഹുസൈന് നിലവിളക്ക് വിശ്വാസമല്ലാ. ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. ബിസ്മില്ലാഖാന്‍റെ ഷെഹ്നായ് വരണാസിയിലെ ഏല്ലാ മതവിശ്വാസികളുടെ കല്യാണത്തിനും ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഗംഗയുടെ തീരത്തെ വിശ്വനാദ ക്ഷേത്രത്തിലെ നട തുറക്കുമ്പോൾ ഷെഹ്നായ് കൊണ്ട് അർച്ചന നടത്തി ഉസ്താദ് അവിടെ ഉണ്ടായിരുന്നു. ഷെഹ്നായുടെ മന്ത്രിക ശബ്ദത്തിൽ മയങ്ങി ലണ്ടനിലെ തെംസ് നദിക്കരയില്‍ കൊട്ടാരസദൃശ്യമായ മണിമന്ദിരം വാഗ്ദാനം ചെയ്ത പ്രഭുവിനോട് ഉസ്താദ് പറഞ്ഞത്: "നിങ്ങള്‍ക്കൊരു നദിയും ഒരു ക...
എന്‍റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്‍റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള