Skip to main content

Posts

Showing posts from 2014

"പ്രസിഡന്‍റ്"

                     പത്തൊന്‍പതാം കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായമെന്ന് കേട്ട ശേഷം രണ്ടാമത്തെ സ്ക്രീനിംഗിന് അനിയന്ത്രിതമായ തിരക്കിനിടയില്‍ രണ്ട് മണിക്കൂര്‍  സീറ്റ്‌ കിട്ടാതെ പൂര്‍ണമായി നിന്ന് കണ്ട ചിത്രമായിരുന്നു മുഹ്സിന്‍ മഖ്ബല്‍ബഫിന്‍റെ 'പ്രസിഡന്‍റ്'. ചെറിയ കാന്‍വാസില്‍ മികച്ച സിനിമകള്‍ വരച്ചുകൂട്ടിയ സംവിധായകന്‍റെ പുതിയൊരു ചെറുചിത്രം എന്ന നിലയിലാണ് ചിത്രം കണ്ടുതുടങ്ങിയത്. എന്നാല്‍ രണ്ട് മണിക്കൂറും നില്‍ക്കുകയാണെന്ന കാര്യംപോലും വിസ്മരിച്ച് ശ്വാസമടക്കിപ്പിടിച്ച്  സ്ക്രീനിലേക്ക് നോക്കിനിന്നുപോയി.                     അധികാരഭ്രാന്ത്‌ മൂത്ത എകാധിപധിയായ പ്രസിഡന്‍റ് അധികാരത്തിന്‍റെ മയക്കുന്ന ലഹരി ചെറുമകനിലേക്ക് പകരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. വിമതരാല്‍  അധികാരഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍ സ്വന്തം ജീവന് ഭയന്ന് തന്‍റെ കൊച്ചുമകനെയും കൊണ്ട് പ്രസിഡന്‍റ് രാജ്യത്തിലൂടെ പലവേഷങ്ങളില്‍ സഞ്ചരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി  തന്‍റെ ദുര്‍ഭരണം വര...

മുന്നറിയിപ്പ്‌ നല്‍കിയൊരു മുന്നറിയിപ്പ്‌...!

              മുന്നറിയിപ്പ്‌ കണ്ടു.അത് വലിയൊരു മുന്നറിയിപ്പായി മനസ്സില്‍ നില്‍ക്കുന്നു. സിനിമയിലുടനീളം നീണ്ടു നില്‍ക്കുന്ന ഉദ്യോഗഭരിതമായ നിമിഷങ്ങള്‍. സിനിമ കഴിഞ്ഞ് മണിക്കൂറുകളായിട്ടും ശരീരത്തിലെവിടെയോ ഒരു പേടി, ത്രാസം തങ്ങി നില്‍ക്കുന്നു. വളരെ യഥാതഥമായുള്ള കഥ പറച്ചില്‍. ഉണ്ണി ആറിന്‍റെ മികച്ച തിരക്കഥയും വേണുവിന്‍റെ മികച്ച ദൃശ്യാനുഭവവും സംവിധാനപാടവവും. ബിജിപാലിന്‍റെ പിന്നണി സംഗീതം ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.                           സി.കെ. രാഘവന്‍റെ ചിന്തകളും സംഭാഷണങ്ങളും കാഴ്ച്ചക്കാരനെ വല്ലാതെ വേട്ടയാടുന്നു. സി.കെ. രാഘവനായി മമ്മൂട്ടി അഭിനയിക്കുകയല്ലാതെ അനുഭവപ്പെടുത്തിയ ചിത്രം. അപര്‍ണയുടെ സ്വതന്ത്ര പത്രപ്രവര്‍ത്തകയായുള്ള കഥാപാത്ര പരിവര്‍ത്തനവും കുറ്റമറ്റത് തന്നെയാണ്. ചിത്രത്തിലുടനീളം മിന്നിമറയുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ടായിരുന്നുവെന്ന് എടുത്തുപറയാതെ വയ്യ... ഒരുപാടുനാളുകള്‍ക്ക് ശേഷം മുഴുകിയിരുന്നുകണ്ടൊരു മലയാള ചിത്രം. പറഞ്ഞതിലിനി പറ...
സാംസങ്ങ് നോട്ട്ബുക്കില്‍ പാട്ടുകേട്ടുകൊണ്ടും ഐ പാഡില്‍   ഗെയിം കളിച്ചുകൊണ്ടും ട്രെയിനിലിരിക്കുമ്പോള്‍   കൌതുകം മുഴുവന്‍ അടുത്തിരിക്കുന്ന ആള്‍ മൊബൈലില്‍ എന്ത് ചെയ്യുന്നുവെന്ന്   കാണാനാണ് ...
എന്‍റെ ഒരുതുള്ളി കണ്ണുനീര്‍ ഈ കുളത്തില്‍  ഒന്നുമാകില്ലാ...പക്ഷെ ഈ കണ്ണീരിനു  ഇഷ്ടമുള്ള ഒരു ഹൃദയത്തെ മുക്കികളയാനാകും                                                                  (സ്വപാനം ചിത്രം) 
രാവിലെ   വീട്ടില്‍   നിന്നിറങ്ങിയപ്പോള്‍   ഹാളിലെ   മേശയില്‍   എന്നെ   നോക്കി   ചിരിച്ചു   കൊണ്ട്  12  വിവാഹക്ഷണക്കത്തുകള്‍   ഇരിപ്പുണ്ടായിരുന്നു .  ഓരോന്നും   വലിപ്പത്തില്‍   മറ്റൊന്നിനോട്   മത്സരിച്ചുകൊണ്ടിരിക്കുന്നു .  വിവാഹ   ആഡംബരത്തിന്‍റെയും   ധൂര്‍ത്തിന്‍റെയും   ആദ്യപുത്രനാണല്ലോ   വിവാഹക്ഷണക്കത്ത് .   വൈകുന്നേരം   റിഹേഴ്സല്‍   ക്യാമ്പിലേക്ക്   സാരിയുടുത്ത്‌   വരുന്ന   രെമ്യയെകണ്ടപ്പോഴാണ്   ഓര്‍മ   വന്നത്   ഇന്നവളുടെ   വിവാഹമായിരുന്നല്ലോ   എന്ന് .  രെമ്യയുടെ   ഭാഷയില്‍   പറഞ്ഞാല്‍ ...  രാവിലെ   തിരുവനന്തപുരത്ത്‌   നിന്നും   കടയ്ക്കലിലേക്ക്   ഒരു   ബസ്‌   യാത്ര .  അവിടെ   അമ്മയുടെയും   അനിയത്തിയുടെയും   സാന്നിദ്ധ്യത്തില്‍   നിയമത്തിനുവേണ്ടി   അനാര്‍ഭാടമായ   ഒരു   ഒപ്പിടല്‍   കര്‍മം .  മൂന്നു   കൂട്ടാനും   ...
 ഈ രാത്രി അത് കഴിഞ്ഞാല്‍ ഒരു  പകല്‍.... വീണ്ടും രാത്രി   പിന്നെ മറ്റൊരു പകല്‍.... രാത്രി...പകല്‍...രാത്രി...പകല്‍....രാത്രി... പകല്‍...രാത്രി...പകല്‍...രാത്രി...പകല്‍....രാത്രി...പകല്‍...
മല നിരകളും സമുദ്രങ്ങളും നീന്തിക്കയറി... മലമുകളിലെ പാറിപ്പറക്കുന്ന കൊടിയെ സ്വപ്നം കണ്ടുകൊണ്ട്... ഇനിയും ദൂരങ്ങള്‍ ഏറെ താണ്ടാനുണ്ടെന്നു മനസ്സിനെ  പാകപ്പെടുത്തിയും കഴിഞ്ഞു... സംശയങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്നറിയാ- മെങ്കിലുമൊരു സംശയം.... എന്‍റെ ചുവടുകള്‍ക്കനുസരിച്ച് കൊടിയും  ചലിച്ചുകൊണ്ടിരിക്കുകയാണോ?
!!!...വാക്കുകളേക്കാള്‍ ശക്തി  ചിഹ്നങ്ങള്‍ക്കായിരുന്നു...!!!

ലഞ്ച് ബോക്സ്‌ ചിത്രത്തിലെ രുചികരമായ കൂട്ടുകള്‍....

                           ചില ചിത്രങ്ങള്‍ അങ്ങനെയാണ്. അത് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ബന്ധങ്ങള്‍ നമുക്ക് നേരെ വച്ച് നീട്ടുന്നു. ആ ബന്ധങ്ങളുടെ സത്യസന്ധതയില്‍ നാമത് വിശ്വസിച്ചുപോകുന്നു. അങ്ങനെയുള്ള വ്യത്യസ്തമായ ബന്ധങ്ങളുടെ പുതിയ തരത്തിലുള്ള അവതരണമാണ് LUNCH BOX എന്ന ഹിന്ദി ചിത്രം. ഭര്‍ത്താവിന് വേണ്ടി തൊട്ടു മുകളില്‍ താമസിക്കുന്ന ആന്‍റിയില്‍ നിന്നും  വളരെ സ്വാദിഷ്ടമായ recipee ശേഖരിച്ച് ഭക്ഷണം പാകം ചെയ്യുകയാണ് ഇല (നിമ്രത് കൌര്‍). എന്നാല്‍ ഉച്ചക്ക് വീട്ടില്‍ ഭക്ഷണം കൊണ്ടുപോകാന്‍ വരുന്ന ഡെലിവറി ബോയ്‌ വേറെ വിലാസത്തില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്നു. അങ്ങനെ റിട്ടയറിംഗ് കാത്തിരിക്കുന്ന സാജന്‍ ഫെര്‍ണാണ്ടസിന് (ഇര്‍ഫാന്‍ഖാന്‍) ആ ഭക്ഷണം കിട്ടുന്നു. ഹോട്ടലിലെ മടുപ്പിക്കുന്ന ഭക്ഷണം കഴിച്ച് ശീലിച്ച ഏകനായി കഴിയുന്ന സാജനെ ആ ഭക്ഷണത്തിന്‍റെ സ്വാദ് വല്ലാതെ വശീകരിക്കുന്നു. തന്‍റെ ഭര്‍ത്താവിനല്ല ഭക്ഷണം കിട്ടിയതെന്ന് മനസ്സിലാക്കുന്ന ഇല അടുത്ത ദിനത്തെ ലഞ്ചില്‍ ഒരു കുറിപ്പ് കൂടി ചേര്‍ക്കുന്നു. അതൊരു പുതിയ സൗഹൃദത്തിന്‍റെ തുടക്കമാ...

വിസ്മരിക്കപ്പെട്ടവര്‍

അച്ഛനറിയാവുന്ന എന്‍റെ സുഹൃത്തുക്കള്‍: മനീഷ്‌ (ഡോക്ടര്‍) പ്രവീണ്‍(എഞ്ചിനീയര്‍) രാജി(എസ്.ബി.ഐ) അമ്മയ്ക്കറിയാവുന്ന എന്‍റെ സുഹൃത്തുക്കള്‍: ജോണ്‍സന്‍(ഹോട്ടല്‍ ബിസിനസ്‌) ഗീതു(എല്‍.ഡി.ക്ലാര്‍ക്ക്) സാദിഖ്(യു.എ.ഇ) അവരാല്‍ വിസ്മരിക്കപ്പെട്ടവര്‍: വീണ(മൊബൈല്‍ ഷോപ്പില്‍) ഷിജു(ഓട്ടോ ഡ്രൈവര്‍) മുസ്തഫ(കെട്ടിടപണി) വിജയിച്ചവന്‍ അല്ല പണം സാമ്പാദിച്ചവന്‍/സാമ്പാദിക്കുന്നവന്‍ മാത്രമേ എപ്പോഴും മാതൃകകള്‍ ആകാറുള്ളു... ബാക്കിയുള്ളവരെല്ലാം എല്ലാവരാലും വിസ്മരിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ജന്മങ്ങള്‍...
ഒരുപാടുനാളായി ഒറ്റയിരുപ്പില്‍ ഇരുന്നൊരു   പുസ്തകം വായിച്ചിട്ട്. ഒരു പേജ് എങ്കിലും  ക്രിയാത്മകമായി എഴുതിയ കാലവും മറന്നു. ഇപ്പോള്‍ തന്നെ ഈ വിര്‍ച്വല്‍ ലോകത്തെ തകര്‍ത്തു പുറത്തു കടക്കണം. ഫിലാന്ത്രയുടെ ഒരു മരണത്തിന്റെ  തിരുശേഷിപ്പുകള്‍ ഒറ്റയിരുപ്പിലിരുന്ന് വായിച്ച് തീര്‍ക്കണം.  വായിക്കാന്‍ ബുക്ക്‌ കയ്യിലെടുത്തപ്പോഴാണ് ഓര്‍മവന്നത് ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസ് നോക്കിട്ടു മണിക്കൂര്‍ ഒന്നായിരിക്കുന്നു. വാട്ട്സ്അപ്പ് സുഹൃത്തുക്കളും ക്യൂവിലാണ്. ഇനി മെയിലും ഒന്നു check ചെയ്യണം.  നാളെ വായിച്ചു   തുടങ്ങാമല്ലേ?
ഒരു ലക്‌ഷ്യം മാത്രം കേന്ദ്രീകരിച്ചു മനസ്സ്‌ കുതിക്കുമ്പോള്‍ നമുക്ക്‌ നഷ്ടമാകുന്നത് മറ്റനേകം കാര്യങ്ങളാണ്...
ഒഴുക്കില്ലാത്ത പുഴയോടും കായ്ക്കാത്ത മരത്തിനോടും പ്രണയമില്ലാത്ത മനസ്സിനോടും ലഹരിയില്ലാത്ത മദ്യത്തിനോടും വെളിച്ചമില്ലാത്ത സൂര്യനോടും നിലാവില്ലാത്ത ചന്ദ്രനോടും മൃഗങ്ങളില്ലാത്ത   കാടിനോടും സ്നേഹമില്ലാത്ത നാടിനോടും ഞാനിന്നു മുഴുത്ത പ്രണയത്തിലാണ്.... ജൈവീകമായതെല്ലാം ചതിക്കുന്ന ലോകത്ത്... അജൈവീകമായാതെ നിത്യ ശാന്തി

അരാഷ്ട്രീയ ബുദ്ധിജീവികള്‍

    ഒരു   നാള്‍ , ഇവിടുത്തെ   ഏറ്റവും   സാധാരണക്കാരായ   ജനങ്ങളാല്‍ ഇന്നാട്ടിലെ   അരാഷ്ട്രീയ   ബുദ്ധിജീവികള്‍ ചോദ്യം   ചെയ്യപ്പെടും . ഒറ്റപ്പെട്ട   ഒരു   ചെറുനാളം   പോലെ സ്വന്തം   രാജ്യം   കെട്ടടങ്ങിയപ്പോള്‍ നിങ്ങള്‍   എന്തു   ചെയ്തു   എന്ന് അവര്‍   ചോദിക്കും . ഉടയാടകളെക്കുറിച്ചോ നീണ്ട   ഉച്ചമയക്കങ്ങളെക്കുറിച്ചോ അവര്‍   അന്വേഷിക്കില്ല . ' ഇല്ലായ്മയുടെ   ആശയ ' ത്തോടുള്ള വന്ധ്യമായ   പോരാട്ടത്തെക്കുറിച്ച് ആരായുകയില്ല . സാമ്പത്തികശാസ്ത്രത്തിലെ   ഉന്നതപഠനത്തെ   ആരും   വിലമതിക്കില്ല . ഗ്രീക്ക്   പുരാണങ്ങളെക്കുറിച്ചോ , ഉള്ളിലൊരാള്‍   ഒരു   ഭീരുവിനെപ്പോലെ   മരിച്ചപ്പോള്‍ തങ്ങളെത്തന്നെ   വെറുത്തതിനെക്കുറിച്ചോ അവര്‍   ചോദിക്കില്ല . എല്ലാം   തികഞ്ഞ   ജീവിതത്തിന്റെ   നിഴലില്‍   ഉടലെടുത്ത അസംബന്ധം   നിറഞ്ഞ   ന്യായീകരണങ്ങളെക്കുറിച്ച് അവര്‍   ചോദിക്കില്ല . അന്ന് , ...
ജീവിതത്തില്‍ ഏതെങ്കിലും  ഒരാളോടെങ്കിലും സത്യസന്ധമായിരിക്കണമെന്നു  എന്നെ പഠിപ്പിച്ചത് എന്‍റെ കാമുകിയാണ്.  ജീവിതത്തില്‍ എല്ലാവരോടും സത്യസന്ധരായിരിക്കണമെന്നു  എന്നെ ബോധ്യപ്പെടുത്തിയത് തിയേറ്ററും... കാമുകി വീണ്ടും കൂട്ടിച്ചേര്‍ത്തു അവനവനോടെങ്കിലും ആത്മാര്‍ത്ഥമായിരിക്കുക...
അവളുടെ ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും വിഷാദം എന്നെ വല്ലാതെ കുത്തി നോവിക്കുന്നു ഒരു ചിത്രത്തില്‍  പോലും ചിരിക്കുന്ന അവളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല... ഓരോ ചിത്രങ്ങളും എന്നോട് പറയുന്നത് നൂറാണ്ട് കഴിഞ്ഞുമഴിയാത്ത വിരഹത്തിന്‍റെ  വേദനയാണ്... നഷ്ടം ആര്‍ക്കാണെന്നറിയില്ല, എന്നാലും വേദന ഹൃദയങ്ങളില്‍ ഒരേപോലെയാണ്...

മടക്ക യാത്ര...

അധ്യാപനം വളരെ രസകരമായ പണി തന്നെയാണ്. പഠിപ്പിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മ നിര്‍വൃതി അതൊക്കെ ശരി തന്നെയാണ്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസക്കലമായി അധ്യാപനം പാടെ മറന്നുകൊണ്ട് കഥാപാത്രങ്ങളായി  റിഹേര്‍സല്‍ ക്യാമ്പുകളിലെ നിര്‍വൃതി... ഹ്രസ്വ ചിത്രത്തിന്‍റെ പ്രീ പ്രോഡക്ഷന്‍, പ്രോഡക്ഷന്‍, പോസ്റ്റ്‌  പ്രോഡക്ഷന്‍ വര്‍ക്കുകളിലെ പ്രതീക്ഷ ... അരങ്ങില്‍ ആടിത്തിമിര്‍ത്ത നാടകങ്ങള്‍ നല്‍കുന്ന അനുഭൂതി...  ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു പ്രേക്ഷകര്‍ നല്‍കിയ അംഗീകാരം....ഇപ്പോള്‍ എല്ലാം കഴിഞ്ഞതിലെ നിരാശ... നാളെ വീണ്ടും കോളേജിലേക്ക് പോകണം. ചിട്ടയായ സമയ നിഷ്ഠയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം... എനിക്കിപ്പോള്‍ ഓര്മ വരുന്നത് എന്‍റെ തന്നെ കുട്ടിക്കാലമാണ്. രണ്ടു മാസത്തെ അവധി കഴിഞ്ഞു സ്കൂളിലേക്ക് പോകാന്‍ മടിച്ചു നില്‍ക്കുന്ന കുട്ടിയുടെ അതെ അവസ്ഥ... ഇനി പുതിയൊരു കഥാപാത്രം വന്നു വിളിക്കും വരെ സ്വബോധത്തോടെ സ്വന്തം സ്വത്വത്തില്‍ തന്നെ കഴിയണം... ഈ മടുപ്പിക്കുന്ന ജീവിതത്തില്‍ ഞാന്‍ ഞാനായി ജീവിക്കണം. എന്‍റെ പുറംചട്ടയ്ക്ക് അകത്തേക്ക് ഞാനായി മടങ്ങണം. സ്വന്തം സ്വത്വത്തിലേക്ക് ഞാനായി കഴിയുന്ന ബോറന്‍ പരിപാടി...ഹോ...

പുതുവത്സരങ്ങള്‍ക്കുമപ്പുറം

ചില ഓര്‍മകളുണ്ട്...വര്‍ഷങ്ങള്‍ കഴിയുന്തോറും   തീവ്രതയും കുറയുമെന്ന് നമ്മള്‍ കരുതിയ ഓര്‍മ്മകള്‍.... എന്നാലെപ്പോഴും  സംഭവിക്കുക മറിച്ചാണ്.... വര്‍ഷങ്ങള്‍ കഴിയുംതോറും അതങ്ങനെ മനസ്സില്‍ കിടന്നു നീറി നീറി പിടയും... കാലമതിനെ  എപ്പോഴും കത്തിജ്വലിപ്പിച്ചു നിര്‍ത്തും....ഈ പുതുവര്‍ഷവും പഴയ ഓര്‍മ്മകള്‍ക്ക്മേല്‍  മറിക്കപ്പെട്ട ചെറിയൊരു പുസ്തകത്തിന്‍ താള്‍ മാത്രം... പുതിയ താളുകള്‍ മറിയുന്തോറും നമ്മളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു.... എന്നാലും ഓര്‍മകളിലൂടെയുള്ള ജീവിതം അതൊരു രസം തന്നെയാണ്....