Skip to main content
രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഹാളിലെ മേശയില്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് 12 വിവാഹക്ഷണക്കത്തുകള്‍ ഇരിപ്പുണ്ടായിരുന്നുഓരോന്നും വലിപ്പത്തില്‍ മറ്റൊന്നിനോട് മത്സരിച്ചുകൊണ്ടിരിക്കുന്നുവിവാഹ ആഡംബരത്തിന്‍റെയും ധൂര്‍ത്തിന്‍റെയും ആദ്യപുത്രനാണല്ലോ വിവാഹക്ഷണക്കത്ത്.  
വൈകുന്നേരം റിഹേഴ്സല്‍ ക്യാമ്പിലേക്ക് സാരിയുടുത്ത്‌ വരുന്ന രെമ്യയെകണ്ടപ്പോഴാണ് ഓര്‍മ വന്നത് ഇന്നവളുടെ വിവാഹമായിരുന്നല്ലോ എന്ന്രെമ്യയുടെ ഭാഷയില്‍ പറഞ്ഞാല്‍... രാവിലെ തിരുവനന്തപുരത്ത്‌ നിന്നും കടയ്ക്കലിലേക്ക് ഒരു ബസ്‌ യാത്രഅവിടെ അമ്മയുടെയും അനിയത്തിയുടെയും സാന്നിദ്ധ്യത്തില്‍ നിയമത്തിനുവേണ്ടി അനാര്‍ഭാടമായ ഒരു ഒപ്പിടല്‍ കര്‍മംമൂന്നു കൂട്ടാനും കൂട്ടിയുള്ള ഉച്ചയൂണ്വൈകുന്നേരം തിരുവനന്തപുരത്തേക്ക് മടക്ക യാത്ര... നേരെ വന്നത് റിഹേഴ്സല്‍ ക്യാമ്പിലേക്ക്ശ്യാമിന് പറയാനുണ്ടായിരുന്നത് വിവാഹ വിശേഷങ്ങളല്ലാ...മറിച്ച് ചെയ്യേണ്ടുന്ന നാടകങ്ങളെക്കുറിച്ചും നാടകസ്വപ്നങ്ങളെക്കുറിച്ചും മാത്രം... അവരൊക്കെ എന്‍റെ മനസ്സില്‍ എന്തൊക്കെയോ ബോധ്യപ്പെടുത്തുന്നു... എങ്ങനെ  ലോകം ഉണ്ടായിരിക്കണമായിരുന്നു എന്നത് പോലെ ചില സത്യങ്ങള്‍... 
 സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ ദാ...ഇപ്പോള്‍ കിട്ടിയിരിക്കുന്നു കാരണങ്ങള്‍... 
വീട്ടില്‍ ചെന്ന്  മേശപ്പുറത്തെ ക്ഷണക്കത്തുകള്‍ നോക്കി പൊട്ടിച്ചിരിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം... 
ശ്യാമിനും രെമ്യക്കും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍ ഒപ്പം സ്വാതന്ത്ര ദിനാശംസകളും...

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)