Skip to main content

"ഒടുവിലത്തേതെന്നു തോന്നിപ്പിക്കുന്ന ആദ്യത്തേതുകൾ "

 അരുൺ സമുദ്രയുടെ ഏറ്റവും പുതിയ കവിതാസമാഹരമായ 'മൂ' വിലെ ആമുഖ കവിതയിങ്ങനെയാണ്. 

"സദാസമയവും അന്താക്ഷരി 

കളിച്ചുകൊണ്ടിരിക്കുന്ന 

ഒരു രാജ്യം. 

അവിടെ 

മൂ 

എന്നൊരൊറ്റയക്ഷരം മാത്രം 

കിട്ടുന്നൊരു ജനത". 

അതെ,നമ്മുടെ ജനാധിപത്യവ്യവസ്ഥിതി  മൃതാവസ്ഥയിലെത്തിയിട്ട് അനേക നാളുകളായി.  'മിനിയേച്ചർ ' എന്ന കവിതയിൽ റിപ്പബ്ലിക് ബോർഡ്‌ തൂക്കി യാത്രപുറപ്പെടുന്ന ബസ്സിൽ,  എന്റെ രാജ്യം എന്റെ രാജ്യമെന്ന് അക്രോശിച്ചുകൊണ്ട് യാത്രികരായ  ജനങ്ങൾക്ക് നേരെ തുറിച്ചു നിൽക്കുന്ന ഗിയർ ലിവറിൽ പിടിച്ച് സ്വയംഭോഗം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഡ്രൈവറെക്കുറിച്ച് പറയുന്നുണ്ട്.  ബസ്സ് കട്ടപ്പുറത്തായിട്ടും അതറിയാതെ റിപ്പബ്ലിക് ബോർഡ്‌ നോക്കി ബസ്സിലെ തുരുമ്പുകൊണ്ട് സെപ്റ്റിക് ആയ  യാത്രികർ.  


രാജ്യമേ നീ വിരിച്ചിട്ട പച്ചക്കള്ളങ്ങൾക്ക് മുകളിൽ കിടന്നു ഞാൻ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു എന്ന് അരുൺ സമുദ്ര നെടുവീർപ്പിടുമ്പോൾ  അതിൽ ശ്വാസം കിട്ടാതെ പിടയ്ക്കുന്നത് നമ്മളോരോ വായനക്കാരനുമാണ്.  

മറ്റുള്ളവർക്ക് കണ്ടുരസിക്കാനുള്ള ഒരേർപ്പാട് മാത്രമാണ് വസന്തമെന്നും ചെടികൾക്കതെന്നും ഒരു ബാധ്യതയാണെന്നുമുള്ള അരുണിന്റെ ഉൾക്കാഴ്ച   പുതിയ വീക്ഷണകോണിലൂടെ നോക്കിക്കാണാൻ   നമ്മളെ പ്രേരിപ്പിക്കുന്നു. 

ആദ്യ കവിതാസമാഹാരമായ 'അവർ ചിലക്ഷരങ്ങൾ തേടുമ്പോൾ' എന്നതിൽ നിന്നും ബഹുദൂരം മുന്നേറി 'മൂ' സമാഹാരത്തിൽ എത്തുമ്പോഴും മനസിലാക്കാനാകുന്ന കാര്യം അരുണിന്റെ  അസ്വസ്ഥതകൾ,  രാഷ്ട്രീയ ജാഗ്രതയെക്കുറിച്ചുള്ള ഉണർത്തു ചിന്തകൾ അയാളെ  കൂടുതൽ കൂടുതൽ ജാഗരൂഗനും പ്രതീക്ഷ നഷ്ടപ്പെട്ടവനുമാക്കിതീർത്തിരിക്കുന്നു. 

ചരിത്രപരമായ  ബാബരി വിധി വന്നൊരു ദിവസമാണ് ഫേബിയൻ  ബുക്സ് പുറത്തിറക്കിയ 'മൂ' കവിതാസമാഹാരം വായിക്കാൻ കഴിഞ്ഞത്. വിധിയിൽ ഒട്ടുമേ നിരാശ തോന്നിയില്ല. എന്താണീ വിധി വരാൻ ഇത്ര കാലതാമസമെടുത്തെന്നെ ചിന്തിച്ചുള്ളു.  ത്രേതയുഗത്തിലെ രാമൻ ജീവിച്ചതിന് കോടതികളിൽ തെളിവുകൾ ഉള്ളപ്പോൾ പള്ളിപൊളിച്ചതിന് തെളിവുകൾ ഇല്ല.

 'മൂ' സമാഹാരത്തിലെ ഒരു കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:

 

 "തിരക്കിൽ ചെരുപ്പില്ലാത്തവന്റെ 

കാലുകളിൽ അറിഞ്ഞുകൊണ്ട് 

ചവിട്ടി മുറിവുകളുണ്ടാക്കി 

സ്വയം വികസിക്കുന്ന 

രാജ്യസ്നേഹികൾ".


പ്രിയപ്പെട്ട അരുൺ നിങ്ങൾ പറഞ്ഞതുപോലെ വായന ഒരു സാധ്യതയാകുന്നു, പുതിയ വാർത്തകളിൽ പഴയതിനെ മുക്കിക്കളഞ്ഞ് ഒരു രാജ്യം അത്രമേൽ ഭരണഘടനാ വിരുദ്ധമായി പായുമ്പോൾ വായനയിലൂടെ നമുക്ക് ഓർത്തുകൊണ്ടേയിരിക്കാം; കവിതകളിലൂടെ നമുക്ക് പങ്കുവച്ചുകൊണ്ടിരിക്കാം, ഒരു രാജ്യം അതിലെ ജനാധിപത്യാവിശ്വസികളോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന്?  


Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)