Skip to main content

"സുസന്നയുടെ മാന്ത്രിക ഗ്രന്ഥപ്പുര"




'സുസന്നയുടെ ഗ്രന്ഥപ്പുര' വെറുമൊരു നോവലല്ല. മാന്ത്രിക ഗ്രന്ഥശാലയാണ്.  ഒരു പുസ്തകത്തിനുള്ളിലൂടെ  നമ്മൾ പലപുസ്തകങ്ങളിലേക്കും  അതിലുമേറെ   എഴുത്തുകാരിലേക്കും സഞ്ചരിക്കും. സൈദ്ധാന്തികമായി   പലകകൾ കൊണ്ട് തട്ടുകൾ തീർത്ത പുരാതനമായ ഒരു  ഗ്രന്ഥപ്പുരയിലേക്ക് എടുത്തെറിയപ്പെടുകയാണ്. പലപല പുസ്തകങ്ങളിലൂടെ മാറിമാറി സഞ്ചരിച്ച് അവസാനം എല്ലാം പുസ്തകങ്ങളും ഒന്നിച്ചു തീകൂട്ടി കത്തിച്ച് ഒരുപുസ്തകത്തിലേക്ക് വിലയം പ്രാപിക്കും. സ്വയം തിരിച്ചറിവ് വായന വളരെ പരിതാപകരം.  അജയ് പി. മാങ്ങാട് എന്ന എഴുത്തുകാരൻ വായിച്ചു തീർത്ത  പുസ്തകങ്ങളും  കടന്നുപോയ എഴുത്തുകാരെയുമായി താരതമ്യം ചെയ്യുമ്പോൾ  വളരെ പരിമിതമായ പുസ്തകങ്ങളിലൂടെയേ എനിക്ക്  കടന്നുപോകാൻ കഴിഞ്ഞിട്ടുള്ളൂ.  വായനയിലൂടെ അയാൾ ഊളിയിട്ടിറങ്ങുന്ന  ഇടനാഴികളിൽ കൂടി ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല,  വായനയിൽ ഒന്നും കണ്ടെടുത്തില്ല.  നേർരേഖയിൽ സഞ്ചരിച്ചിരുന്ന ഞാൻ കടന്നുപോയ  പുസ്തകങ്ങളിലെ  ഋജുവും വക്രവുമായ പുതിയ പാതകൾ ഇപ്പോഴാണ് തിരിച്ചറിയുന്നത്. വായനയിലൂടെയുള്ള ഖനനവും കണ്ടെടുക്കലുകളും ഇനിയുമിനിയും ആഴത്തിൽ വേണമെന്ന തിരിച്ചറിവ്.  അതാണ് സുസന്നയുടെ ഗ്രന്ഥപ്പുര.
വാക്ക് ഒരത്ഭുതമാണ് വായനക്കാരന്; എഴുത്തുകാരന് അത്  അമ്പരപ്പും. സുസന്നയിലൂടെ നമ്മൾ യാത്രപോകുകയാണ് നമ്മുടെ ഗ്രന്ഥപ്പുരകളിലേക്കും അതിലെ മയങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് കഥകളിലേക്കും...

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)