Skip to main content

പേരൻമ്പ്

പേരൻമ്പ്  സിനിമ:  ഒരച്ഛന്റെ വേദന കണ്ട് കണ്ട് പടം വേഗം തീരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് പൂർത്തിയാക്കിയ  സിനിമ.  രണ്ടു മണിക്കൂർ ഇരുപത് മിനുട്ട് പടം നമ്മളെ വല്ലാത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിയിടും.  പടം കഴിഞ്ഞ് ആദ്യം ചെയ്തത് ഗൂഗിളിൽ പപ്പായായി അഭിനയിച്ച സാധന എന്ന പെൺകുട്ടിയെക്കുറിച്ച് അറിയുകയായിരുന്നു. മസ്തിഷ്ക രോഗം മൂലമുള്ള പക്ഷാഘാതം (spastic ) പിടിപെട്ടിട്ടുണ്ടോ അതോ അങ്ങനെ അഭിനയിച്ചതാണോ എന്നതായിരുന്നു സംശയം. അത്രമേൽ പകർന്നാട്ടത്തിലൂടെ കഥാപാത്രമായി മാറിയിരുന്നു  നൃത്തം ഇഷ്ടപ്പെടുന്ന നർത്തകിയായ സാധന.  അമുദവനായി ജീവിച്ച മമ്മൂട്ടിയെക്കുറിച്ച് പടം കാണും മുൻപേ തന്നെ അഭിനന്ദന പ്രവാഹങ്ങൾ അനവധി കേട്ടിരുന്നു.  കേട്ട അഭിനന്ദനങ്ങൾക്കുമപ്പുറം ആ മനുഷ്യൻ ഗതികെട്ട ഒരച്ഛനായി അഭിനയിച്ചു ഞെട്ടിച്ചുകളഞ്ഞു.  കട്രത് തമിഴ്,  തങ്കമീൻകൾ എന്നി സിനിമയിലൂടെ അമ്പരപ്പിച്ച  റാമിന്റെ കയ്യൊപ്പോടുകൂടിയ മറ്റൊരു സിനിമ.  പ്രകൃതിഭവങ്ങളിലൂടെയുള്ള  സിനിമയുടെ കാലഘട്ടവിഭജനം അതിഗംഭീരം


പരാതികളും പരിഭവവുമായി  അംഗീകാരങ്ങളും പണവും ആവശ്യത്തിന്   കിട്ടുന്നില്ലെന്ന പരാതിയുമായി നമ്മളിങ്ങനെ പരക്കം പായുമ്പോൾ  റാം ഓർമിപ്പിക്കുന്നു,  നിങ്ങൾ തിരക്കിട്ട് പായുന്ന വഴികളിലൂടെ നിങ്ങൾക്ക് ലഭിച്ചതിന്റെ ഒരു ശതമാനം പോലും ഭാഗ്യം ലഭിക്കാത്ത ദുരിതജീവിതങ്ങൾ അനേകമുണ്ട്.  ഒരിക്കലും നമ്മളവരുമായി കൂട്ടിമുട്ടുന്നില്ല.  മുട്ടിയാൽ തന്നെ നമ്മൾ ഓടി രക്ഷപ്പെടുന്നു. ഈ ലോകം നമുക്ക് ചുറ്റും കൂടിയ നമ്മളറിയുന്നവരുടേത് മാത്രമല്ല അതിനപ്പുറം ഒരുകൂട്ടരുണ്ട്. പപ്പായെയും അമുദവനെയും മനസ്സിൽ നിന്നിറക്കിവിടാൻ നാളുകൾ ഇനിയും പിടിക്കും. 

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)