Skip to main content

ഉപഭോഗസംസ്കാരത്തിന്‍റെ കാഴ്ച്ചപ്പാട്



ദിവസവും ആയിരക്കണക്കിന് ചിത്രങ്ങളാണ് പലതരത്തില്‍ നമ്മുടെ കണ്‍മുമ്പിലൂടെ കടന്നുപോകുന്നത്. ചിലപ്പോള്‍ അവയില്‍ ചില ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ നാമറിയാതെ ഇരിപ്പുറയ്ക്കും. ആ ചിത്രങ്ങള്‍ ഒരിക്കലും ഒരു ഫോട്ടോഗ്രഫറും പ്ലാന്‍ ചെയ്തു എടുത്തതാകില്ല. അവര്‍പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ അവര്‍ക്ക് ലഭിച്ചതാകും. ഫോട്ടോഗ്രാഫിയില്‍ ഇങ്ങനെ പറയാറുണ്ട്..."മഹത്തരമായ ചിത്രങ്ങള്‍ ആരും ഒരിക്കലും എടുക്കുന്നില്ല. പ്രകൃതി അറിഞ്ഞു നല്‍കുന്നു" എന്ന്. അതായത്‌ നല്ല ചിത്രങ്ങള്‍ക്ക് പിറകിലുള്ളത് ഫോട്ടോഗ്രഫറുടെ കഴിവോ മെച്ചപ്പെട്ട ക്യാമറയോ അല്ല, മറിച്ച് ഭാഗ്യം മാത്രമാണ്.
ചില സംഭവങ്ങളുടെ തീവ്രത ആ ചിത്രങ്ങള്‍ ഔട്ട്‌ ഓഫ് ഫോക്കസ് ആയിരുന്നാലും വെളിച്ചം കുറവായിരുന്നാലും നമ്മെ പിടിച്ച് ഉലയ്ക്കും. ഇതൊക്കെ പറഞ്ഞത്‌ ഭാര്യക്ക്‌ കിഡ്നി ആവശ്യപ്പെട്ടു കൊണ്ടുള്ള ഭര്‍ത്താവിന്‍റെ പ്രവൃത്തി കണ്ടപ്പോഴാണ്. ആ ചിത്രമെന്നെ വല്ലാതെ വേട്ടയാടുന്നു.

NB: എല്ലാവരും ഉപഭോഗാസംസ്കാരത്തിന്‍റെ ഇരകള്‍ മാത്രമായ ഈ കാലഘട്ടത്തില്‍ ഈ ചിത്രത്തോട് ഹൃദയംകൊണ്ട് സംവാദിക്കേണ്ടതിനു പകരം ടെക്നിക്കലായി ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകളിലൂടെ നോക്കാനെ എനിക്ക് കഴിയുന്നുള്ളൂ... അത് പലപ്പോഴും അങ്ങനെയാണ്. പത്രത്തിലെ ദാരുണമായ ചിത്രങ്ങള്‍ കാണുമ്പോള്‍ അതിന്‍റെ ഇരയോടും അതിനു കാരണക്കാരായ ഈ സമൂഹത്തോടും സംവാദിക്കേണ്ടതിനു പകരം എന്‍റെ കണ്ണുകള്‍ കൂടുതല്‍ തിരയുന്നത് അതെടുത്ത ഫോട്ടോഗ്രഫരെയാണ്. ഈ ഉപഭോഗസംസ്കാരം എന്നെ അങ്ങനെയാക്കിത്തീര്‍ത്തു.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)