Skip to main content

"ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്"


ചെറുകഥ: ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്.
കഥാകാരി: ബീന

             "ഈ കടുംകൈക്ക് തന്റെ കൗമാരം എന്തെല്ലാം പഴി കേൾക്കാനിരിക്കുന്നു എന്നറിയാതെ ഒരു പെൺകുട്ടി"............;     ഇങ്ങനെയാണ് "ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്" എന്ന തന്റെ ചെറുകഥാ ബീന പറഞ്ഞവസാനിപ്പിക്കുന്നത്. ഇങ്ങനെയല്ലാതെ എങ്ങനെയാണ് ആ കഥ പറഞ്ഞവസാനിപ്പിക്കുക. പെണ്ണായി പിറന്നുപോയ കുട്ടിയുടെ ആകുലതകളെല്ലാം ആ വരിയിൽ അടക്കം ചെയ്തിട്ടുണ്ട്. 
        ലൈംഗീക വിദ്യാഭ്യാസം പ്രഹസനമാകുന്ന കാലത്തിൽ ലൈംഗീക പാഠഭാഗങ്ങളിലൂടെ കടന്നുപോകുന്ന അധ്യാപകർപോലും  അശ്ലീലം മാത്രം കാണുന്ന വർത്തമാനകാല സാഹചര്യത്തിൽ അതെങ്ങനെയാണ് ഫലപ്രദമായി കുട്ടികൾക്ക് പകർന്ന് നൽകാനാകുക? ആർത്തവവും പാഡുമെന്നൊക്കെ കേട്ടാൽ അടക്കിപ്പിടിച്ച ചിരിയിൽ ഒളിപ്പിക്കുന്ന ആൺകൗമാരങ്ങൾക്കിടയിൽ, ഇതൊക്കെ ബാഗിന്റെ കോണിൽ ആരുമറിയാതെ കൊണ്ട് നടക്കേണ്ടതാണെന്ന പെൺബോധത്തിനപ്പുറം എന്താണ് തന്റെ ശരീരത്തിൽ നടക്കുന്നതെന്ന ശാരീരികമാറ്റാമെന്നുപോലും തിരിച്ചറിയാനാകാതെ പെൺകുട്ടികൾ വീർപ്പുമുട്ടുമ്പോൾ എങ്ങനെയാണ് ആകുലതകളില്ലാത്ത ആരോഗ്യകരമായൊരു തലമുറ സൃഷ്ടിക്കപ്പെടുക.  പതിമൂന്നുകാരിയുടെ ഒരു ദിനത്തിലൂടെ ബീന ചൂണ്ടിക്കാണിക്കുന്നത് നമുക്കുചുറ്റും അസംതൃപ്തരായി വളരുന്ന വലിയൊരു കൗമാരലോകത്തെയാണ്. നമ്മൾ അഭിസംബോധന ചെയ്യേണ്ടുന്ന വിഷയം, അശ്ലീലമെന്ന ലേബൽ നൽകി ഒളിച്ചോടുമ്പോൾ അത് തകർക്കുന്നത് അടുത്ത തലമുറയെയാണ്. അഥീനയുടെ ഒരു സ്കൂൾ ദിനത്തിലൂടെ ബീന കോറിയിട്ടത് വർത്തമാനകാലത്തിലെ പെൺകൗമാരങ്ങളുടെ മറുപുറം തന്നെയാണ്. 
           ഒസ്സാത്തിയിലൂടെ  വായനക്കാരെ അമ്പരപ്പിച്ച എഴുത്തുകാരി ബീനയുടെ  ചെറുകഥയാണ് "ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്". ഇവിടെ നമുക്ക് ഒസ്സാത്തിയിലെ സൽമയെപ്പോലെ ശക്തമായ ഒരു പെണ്ണിനെയല്ല കാണാൻ കഴിയുക. ജീവിതതുടക്കത്തിൽ ഒന്നുമുറുകെ കൈപിടിക്കേണ്ട അമ്മ പോലും ജീവിത പ്രാരാബ്ധത്തിൽ പെട്ട് ഓടുമ്പോൾ മുന്നോട്ടുള്ള ജീവിതയാത്രയിൽ ഭയന്ന് പകച്ചു നിൽക്കുന്ന അഥീനയെയാണ്. സ്‌കൂൾ
തലങ്ങളിൽ പാഠഭാഗങ്ങൾക്കൊപ്പം പഠിപ്പിക്കേണ്ട ചെറുകഥ തന്നെയാണ് ബീനയുടെ "ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്". 

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)