Skip to main content

ഒഴിവു ദിവസത്തെ കളി




ചില സിനിമകള്‍ അങ്ങനെയാണ്. വലിയ ഓളങ്ങളില്ലാതെ എത്തിച്ചേരും. അത് തേടിപ്പിടിച്ച് കണ്ടില്ലെങ്കില്‍ നഷ്ടം അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കല്ലാ, നമുക്കാണ്. അത്തരത്തില്‍ ജൂണ്‍ 17ന് എത്തിച്ചേരാന്‍ പോകുന്ന ചിത്രമാണ് 'ഒഴിവു ദിവസത്തെ കളി'. അലസമായ സിനിമാകാഴ്ചകളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കഴിഞ്ഞ IFFK കാലത്താണ് തീര്‍ത്തും അലസനായി ഒഴിവുദിവസത്തെകളി കാണാന്‍ ചെന്നിരുന്നത്. സിനിമ തുടങ്ങി പത്തുമിനുറ്റ് കഴിഞ്ഞതും മനസിലായി ചിത്രം കണ്ടുപഴകിയ സിനിമാകാഴ്ചകളോ മേക്കിംഗോ അല്ല. പതിവ് സിനിമാനുഭവങ്ങള്‍ക്കുപകരം കളി വേറിട്ട അനുഭൂതിതന്നെയാണ്. ഷെഡ്യൂള്‍ നോക്കി ഭക്ഷണം പോലുമില്ലാതെ ഓടിയോടി സിനിമകള്‍ കണ്ടുതീര്‍ക്കുന്ന സിനിമ ഉത്സവത്തിനിടയിലും പ്രോജെക്ടര്‍ ഒരുമണിക്കൂര്‍ പണിമുടക്കിയപ്പോള്‍ ചിത്രം പൂര്‍ണമാകാതെ എഴുന്നേല്‍ക്കില്ലായെന്നു വാശി പിടിച്ചെങ്കില്‍ അതെന്‍റെ പിടിവാശിയല്ല, ചിത്രത്തിന്‍റെ ശക്തി തന്നെയാണ്


                                 തിരഞ്ഞെടുപ്പ് ദിവസം ഒഴിവുദിവസമാകുന്നതില്‍ തുടങ്ങുന്ന ഒഴിവുദിവസത്തെ കളിയുടെ രാഷ്ട്രീയം പലരൂപത്തില്‍ സിനിമയിലുടനീളം കാണാംപുഴ, ചക്ക, കോഴി, മദ്യം, പെണ്ണ്, തിരഞ്ഞെടുപ്പ്, നിറം ഇവയിലൂടെയെല്ലാം കടന്നുപോകുന്ന ഏഴു അഭിനേതാക്കളിലൂടെ ചെറിയകാടൊരു വലിയരാജ്യമായി രൂപാന്തരപ്പെടുന്നു. ഒഴിവുദിവസത്തെ കളിയിലൂടെ ഒരു ശരാശരി മലയാളിയുടെ മനസിലൂടെ സഞ്ചരിച്ച് അവന്‍റെതന്നെ ചിന്തകളെ ചികഞ്ഞ് പുറത്തേക്കിട്ട് അതിന്‍റെ ദുര്‍ഗന്ധം സ്വയം അനുഭവിപ്പിക്കുകയാണ്‌ സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍. അവാര്‍ഡ്‌ കിട്ടുന്ന സിനിമകളെല്ലാം സാധാരണ പ്രേക്ഷകരുമായി സംവേദിക്കുന്നതല്ല എന്നുള്ള അബദ്ധജടിലമായ ചിന്തകളെല്ലാം അസ്ഥാനത്താണെന്ന് സിനിമ ബോധ്യപ്പെടുത്തും.


NB: ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത നവ്യമായ ദൃശ്യശ്രവ്യ അനുഭവത്തിലേക്ക് മലയാള സിനിമയ്ക്ക് പുതിയ മാര്‍ഗദീപമായ "ഒഴിവു ദിവസത്തെകളി" ജൂണ്‍ 17ന് തിയേറ്ററുകളിലേക്ക് എത്തിച്ചേരുമ്പോള്‍ ഏറ്റവുമടുത്ത നിങ്ങളുടെ ഒഴിവുദിവസത്തില്‍ തന്നെ സിനിമ ഒന്ന് കണ്ടിരിക്കേണ്ട ബാദ്ധ്യത നിങ്ങള്‍ക്കോരോരുത്തര്‍ക്കുമുണ്ട്.


"നിങ്ങള്‍ എന്തായാലും വരുമെന്നറിയാം
ഒപ്പം ഒരാളെക്കൂടെ കൂട്ടുക"

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)