'ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ' ഹാങ്ങ്‌ഓവറിലാണ് ടി.ഡി.രാമകൃഷ്ണന്‍റെ പുതിയ നോവല്‍ വായിക്കാന്‍ തുടങ്ങിയത്. വായിച്ചു തുടങ്ങിയത് മുതല്‍ മുഴുവന്‍ കണ്‍ഫ്യൂഷന്‍...
ശ്രീലങ്കയിലെ ജനാധിപത്യമെന്നു അവകാശപ്പെടുന്ന രാജപക്സെയുടെ സിംഹളസൈന്യവും ഈഴപുലികളുടെ നേതാവായ വേലുപ്പിള്ള പ്രഭാകരന്‍റെ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ കഥ പറയുന്ന അനിതസധാരണമായാ നോവല്‍...എഴുത്തുകാരന്‍ ഒരുപക്ഷവും പിടിക്കുന്നില്ല...പകരം ഇരുകൂട്ടരും കാരണം ജീവിതം ഹോമിക്കപ്പെട്ട സാധാരണക്കാരിലൂടെ കഥ പറഞ്ഞു പോകുന്നു. ശ്രീലങ്കയിലെ ഇടക്കാലത്ത് നടന്ന സംഭവങ്ങളെ ദേവനായകിയുടെ മിത്തുമായി കലര്‍ത്തി യാഥാര്‍ത്ഥ്യമേത് ഭാവനയേത് എന്ന് ഇഴപിരിക്കാനാകത്തവിധം കൂട്ടിച്ചേര്‍ത്തു സംഭവങ്ങളെല്ലാം തികഞ്ഞ യാഥാര്‍ത്യമെന്നു വായനക്കാരനെ വിശ്വസിപ്പിക്കുന്ന രചനാരീതി. ശ്രീലങ്കയില്‍ സംഭവിച്ച യുദ്ധവാര്‍ത്തകള്‍ ഉറക്കകണ്ണുകളുടെ ആലസ്യത്തില്‍ ദിനപത്രവാര്‍ത്തകളിലൂടെ നിത്യവും എന്നിലൂടെ കടന്നുപോയെങ്കിലും ഈ നോവല്‍ വായിച്ച ശേഷം അതിന്‍റെ ഭീകരതയെന്നെ വല്ലാതെ തളര്‍ത്തുന്നു. അധികാര വ്യവസ്ഥിതിയില്‍ ഓരോരുത്തരും നിരീക്ഷിക്കണ വിധേയമാക്കപ്പെടുന്ന കാലഘട്ടത്തിന്‍റെ പ്രത്യയശാസ്ത്രഭീകരതകള്‍ വാക്കുകളിലൂടെ അനുഭവിപ്പിക്കുന്ന എഴുത്തിന്‍റെ രസതന്ത്രം...
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments