Skip to main content

സ്വാതന്ത്രിയ ദിന ചിന്തകള്‍........

ഞാനൊരു മുസ്ലീമാണ്. ഇന്ത്യന്‍ മുസ്ലിം. എന്‍റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് പള്ളിയില്‍  നിന്നുയരുന്ന ബാങ്ക് വിളി കേട്ട് കൊണ്ടല്ല. അതിനു മുന്‍പേ അകലെയുള്ള അമ്പലത്തില്‍ നിന്നും അലയടിച്ചെത്തുന്ന ശ്രീ വെങ്കടേശ്വര സുപ്രഭാതം കേട്ടുകൊണ്ടാണ്. രാവിലെയുള്ള നടത്തത്തിനിടയില്‍ ചര്‍ച്ചില്‍ മണി ആറടിക്കുമ്പോള്‍ കൂടെ കേള്‍ക്കുന്ന ബൈബിള്‍ വചനത്തിനായി ഞാനെപ്പോഴും കാതോര്‍ക്കും. ആ വചനങ്ങളാണ് ആ ദിവസത്തെ എന്‍റെ ദൈവ സന്ദേശം. ജൈനമത ക്ഷേത്രങ്ങളും ബുദ്ധമത പഗോടകളും ജൂതമത സിനഗോഗും ഞാന്‍ സന്ദര്‍ശിച്ചത് വിനോദ സഞ്ചാരിയായിട്ടല്ല. ആ മതങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തന്നെയാണ്. ഇത് എന്‍റെ മാത്രം അനുഭവമല്ല..ഓരോ ഭാരതീയന്‍റെയും അനുഭവമാണ്. സ്വകാര്യ അഹങ്കാരമാണ്. ഞാനും ഈ സംസ്കാരത്തിന്‍റെ ഭാഗമാണെന്നത് എന്നെ പുളകിതനാക്കുന്നു. മറ്റാര്‍ക്കും ലഭിക്കാത്ത ഈ സ്വതന്ത്രിയത്തെ ഞാന്‍ ആദരിക്കുന്നു. അഹങ്കാരത്തോട്‌ കൂടി  പറയട്ടെ   "ഞാനും ഒരു ഭാരതീയനാണ്"...
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദ്യമായ സ്വാതന്ത്രിയ ദിനാശംസകള്‍..

Comments

Anonymous said…
happy independance Day...great lines
Anonymous said…
i feel this line.nice
Anonymous said…
Jai Hindh
Anonymous said…
i am proud myself as a Indian. nice lines hazeem
Anonymous said…
happy independance day wishes dear
Anonymous said…
wishes
Sumesh Narayanan said…
ingane chinthikkunna oru yuvathalamurayeyaanu bhaarathathinu avashyam. i salute you brother
Anonymous said…
Jai Hindh
Anonymous said…
Jai Hindh

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)