Skip to main content

നാടകം: 2017 അരങ്ങു വിട്ടൊഴിയുമ്പോൾ


നാടകം : 2017 അരങ്ങു വിട്ടൊഴിയുമ്പോൾ

പൂർവ രംഗം:

മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെകുറച്ച് നാടകങ്ങളിൽ പങ്കെടുക്കാനേ ഈ വർഷം കഴിഞ്ഞുള്ളു. നാടകങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ആത്മസംതൃപ്തി നൽകുന്നവയായിരുന്നു മിക്ക അവതരണങ്ങളും.

രംഗം 1: 

2017 ലെ നാടകങ്ങളും സംവിധായകരും

നിർവാണം വാസവദത്തം - Pam Rasheed Tvm
മദർ തെരേസ - ആർ.എസ്.മധു
താറാവും പൊന്മുട്ടയും - Aranmula Ramachandran
ഒരു ദേശം - Sunil Kumar
മഹാഗുരു - Basheer Manacaud
വല - Raghavan Pillai Sudhakaran
ലോട്ടറി ടിക്കറ്റ് - Radhakrishnan Sukumaran Nair
ഒരു സങ്കീർത്തനം പോലെ - അഹമ്മദ് മുസ്‌ലിം
ആ മനുഷ്യൻ നീ തന്നെ - Sajana Chandran
വീരശൃംഘല - ആർ.എസ്.മധു
ഒഥെല്ലോ - ആശ സുവർണരേഖ ( Venukuttan Krishna Pillai)
(പട്ടിക അപൂർണ്ണമാണ്‌. വിട്ടുപോയവർ സദയം ക്ഷമിക്കുമല്ലോ)
തുടങ്ങീ നാടകങ്ങളിൽ അണിയറയിലും
ഭഗ്ന ഭവനം - എസ്‌.രാധാകൃഷ്ണൻ, അരങ്ങിലും
മൂന്ന് റേഡിയോ നാടകങ്ങളിലും ഭാഗഭാക്കാകാൻ സാധിച്ചു.

രംഗം 2:


കനലിന്റെ സ്വന്തം പ്രൊഡക്ഷൻ ആരോമൽ ടി. രചനയും സംവിധാനവും നിർവ്വഹിച്ച് സന്തോഷ് വെഞ്ഞാറമൂടിനൊപ്പം അഭിനയിച്ച "കെണി" യാണ് ഈ വർഷം അഭിനയിച്ച മറ്റൊരു നാടകം. അഭിനയത്തിന്റെ കാര്യമെടുക്കുമ്പോൾ "കെണി" നൽകുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യ. അഭിനേതാവ് എന്ന നിലയിൽ എന്നെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തിയ നാടകവും കെണിയാണ്.

ഈ വർഷം ഒരു പുതിയ നാടകം സംവിധാനം ചെയ്യാൻ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയത് നൊമ്പരമായി അവശേഷിക്കുന്നു.
കനൽ സാംസ്‌കാരിക വേദിയുടെ സെക്രട്ടറി പദവി ഈ വർഷം നാടകക്കാരൻ എന്ന നിലയിൽ ലഭിച്ച അംഗീകാരമാണ്. നാടകചർച്ചകളും നാടകവായനകളും സജീവമായ വർഷം. "കനൽ ബുക്സിന്റെ എഡിറ്റർ പദവി" ഭാരിച്ച ഉത്തരവാദിത്വമാണ് എന്നിൽ നിറച്ചത്.





രംഗം 3 :
NATAKന്റെ രൂപീകരണവും പ്രവർത്തനങ്ങളും പരാമർശിക്കാതെ ഈ വർഷം അവസാനിപ്പിക്കാൻ സാധിക്കില്ല. ഈ വർഷം കേരളത്തിലെ എല്ലാ നാടകക്കാർക്കും ഊർജം നൽകിയ പ്രതീക്ഷകൾ നൽകിയ സംഘടനയായിരുന്നു NATAK. അടുത്ത ഏപ്രിലിൽ ഔദ്യോഗികസംഘടനയായി മാറുന്നതോടെ കേരളത്തിലെ നാടകപ്രവർത്തനങ്ങളെയെല്ലാം ഒരൊറ്റ ചരടിൽ കോർത്ത് കൂടുതൽ ശക്തമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ സമയ നാടകപ്രവർത്തകൻ എന്ന് കേൾക്കുമ്പോൾ നാടകേതര സുഹൃത്തുക്കൾ ഞെട്ടാതെ അംഗീകരിക്കാൻ NATAK ന്റെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ.

രംഗം 4:


പിന്തിരിഞ്ഞു നോക്കുമ്പോൾ പറയാനും പങ്കുവയ്ക്കാനുമുള്ളത് നാടകചിന്തകളും വർത്തമാനങ്ങളും മാത്രമെന്നത് വളരെ അഭിമാനം നൽകുന്നു.

നാളെ പ്രകാശനം നിർവഹിക്കേണ്ട നാടക കലണ്ടറിന്റെ പ്രിന്റ്റിങ് നടന്നുകൊണ്ടിരിക്കുന്നു. ഈ വർഷം അവസാനിക്കുന്നതും അടുത്തവർഷാരംഭവും നാടകപ്രവർത്തനങ്ങളിൽ തന്നെ.
എല്ലാപ്രവർത്തനങ്ങളിലും ഊർജ്ജമായി ഒപ്പമുള്ള പ്രിയ സുഹൃത്ത് Kannan Nayarനെ സ്മരിക്കാതെ ഈ കുറിപ്പ് പൂർണമാകില്ല. ഒപ്പം കനൽ കുടുംബാംഗങ്ങളായSanthosh VenjaramooduArun NayarKulakkada Prasannan BAromal Rosebuds TAnuj RamachandranReju R Nair, KP Sunil Kumar, Unni MadathilJayadev RaviChandhunadh GSreenath SreekumarAmal KrishnaAswathy VijayanDevaki Rajendran ഇവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു.... കനൽ കുടുംബത്തിലെ പുതിയ അംഗങ്ങളായ Akhil Mohan KumarChinchu K BhavaniEsha Reshu നിങ്ങളാണ് കനലിന്റെ നവ ഊർജ്ജം.

curtain call:


ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച്സംഗീതം ശ്രവിച്ച് പ്രണയാർദ്രനായിചുവടുകൾ അളന്നു വച്ച് പല പാത്രങ്ങൾ പകർന്നാടിയഈ വർഷത്തെ അരങ്ങുകൾക്ക് വിട...അടുത്ത വർഷം പുതിയ അരങ്ങുകളിൽ വീണ്ടുമൊന്നിക്കാം... നവവത്സരാശംസകൾ 







-Blackout-

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)