സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തെയും സംബന്ധിക്കുന്ന നിർവചനങ്ങളും നടപ്പു സമ്പ്രദായവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. എന്നിരുന്നാലും ജനാധിപത്യത്തിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഈ അടുത്ത കാലത്തെ സംഭവങ്ങൾ ഏതൊരാളെയും ഇന്ത്യൻ ജനാധിപത്യത്തെ സംശയത്തോടെ നോക്കേണ്ട അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നെന്ന അകാരണമായ ഭയം അലട്ടാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഭാരതമെന്നുകേട്ടാൽ അഭിമാനപൂരിതമൊന്നുമാകുന്നില്ല അന്തരംഗം. പക്ഷെ ആരൊക്കെയോ ഭീഷണിപ്പെടുത്തി അന്തരംഗത്തെ അഭിമാനപൂരിതമാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ദേശീയ ചിഹ്നങ്ങളോട് കഴിഞ്ഞ വർഷംവരെ സ്വയമേവ തോന്നിയിരുന്ന ബഹുമാനത്തിനും സ്നേഹത്തിനും ഈ വർഷം എവിടെല്ലാമോ മങ്ങലേറ്റു.
ഈ സ്വാതന്ത്ര്യദിനത്തിലെങ്കിലും ഭാരതത്തെക്കുറിച്ചും അതിന്റെ അടിത്തട്ടിലെ അടിസ്ഥാന ജനങ്ങളെക്കുറിച്ചും അവരുടെ ആകുലതകളെക്കുറിച്ചും ഭരണകർത്താക്കൾ മനസ്സിലാക്കട്ടെ എന്നുള്ള ശുഭപ്രതീക്ഷ നില നിർത്തുന്നു. അഭിനവഭാരതപാരമ്പര്യവും സംസ്കാരവും കെട്ടിയുയർത്താതെ ആ സമയംകൂടി വർത്തമാനകാല സാഹചര്യങ്ങൾക്കധിഷ്ഠിതമായി ഭാരതത്തെ നയിക്കാൻ ഭരണകർത്താക്കൾക്ക് കഴിയട്ടെ...
എല്ലാവർക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകൾ... (ഹസിം അമരവിള)
അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ് "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...
Comments