"യാത്രകളൊന്നും തന്നെ ഒരിക്കലും അവര്‍ത്തിക്കപ്പെടുന്നില്ല.
ഒരു യാത്രയും ഒരിടത്തും അവസാനിക്കുന്നുമില്ല"
ഓര്‍മകളിലൂടെ അനുഭവങ്ങളിലൂടെ പകര്‍ന്നുകിട്ടിയ പുതുസംസ്കാരങ്ങളിലൂടെ ജീവിതശൈലികളിലെ മാറ്റങ്ങളിലൂടെ യാത്രകളില്‍ കൈമാറിവരുന്ന ശീലങ്ങള്‍ പലതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.
യാത്രകള്‍ പലതരത്തിലുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ വഴികളിലൂടെയും അപ്രതീക്ഷിതമായ വഴികളിലൂടെയും മുന്നേറുന്ന യാത്രകള്‍.
കഴിഞ്ഞ പതിനഞ്ചു ദിവസത്തെ യാത്രകള്‍ അപരിചിതത്വം നിറഞ്ഞ വഴികളിലൂടെ ലോകം അറിയാനുള്ള, പുതുഭൂമികള്‍ കാല്‍ക്കീഴിലാക്കാനുള്ള അചഞ്ചലമായ ജിജ്ഞാസ നിറഞ്ഞ ഒരു ശ്രമമായിരുന്നു.
ബൈക്കിന്‍റെ ടിക് ടിക് എഞ്ചിന്‍ ശബ്ദത്തോട് വല്ലാതെ പ്രണയം തോന്നിയ നാളുകള്‍. വഴിനീളെ പ്രകൃതിയുടെ അത്ഭുതങ്ങള്‍. കീഴടക്കാനുള്ള ഭൂമികളൊന്നും കണ്ടെത്തപ്പെട്ടില്ല. കണ്ടെത്തിയ ഭൂമികളെല്ലാം നേരത്തെ കീഴടക്കപ്പെട്ടിരിക്കുന്നു.
കാടുകളെല്ലാം തന്നെ കാടാണെങ്കിലും ഓരോ കാടും മറ്റുള്ളവയില്‍ നിന്നും വിഭിന്നമാണെന്നും അവയ്ക്ക് അവയുടേതായ സ്വത്വബോധമുണ്ടെന്നും തിരിച്ചറിഞ്ഞത് ഈ യാത്രയിലാണ്. ഗൂഗിള്‍ മാപ്പിനും സാറ്റലൈറ്റിനും കണ്ടെത്താനാകാത്ത ഇടനാഴികളും പ്രാന്തപ്രദേശങ്ങളും നമ്മുടെ നാട്ടിലുണ്ടെന്ന് മനസിലാക്കിപ്പിച്ചതും ഈ യാത്രയാണ്.
കുമളിയുടെ വന്യമായ സൌന്ദര്യവും, തേനിയിലെ തേൻമുന്തിരിച്ചാറും, മൂന്നാറിന്‍റെ മഞ്ഞും തണുപ്പും, ഗുടല്ലൂരിലെ ചുരമിറങ്ങി വരുന്ന തമിഴ്‌കാറ്റും, വാല്‍പ്പാറയിലെ വളഞ്ഞുപുളഞ്ഞ വഴികളും, അതിരപ്പള്ളിയിലെ ജലാശയങ്ങളും, കോഴിക്കോടിന്‍റെ തനത് രുചികളും, കാസര്‍ഗോഡിന്‍റെ ചരിത്രഗന്ധം പേറുന്ന കോട്ടകളും, മുരടേശ്വരത്തിന്‍റെ വിശ്വാസവും, ഗോകര്‍ണത്തിന്‍റെ പൈതൃകവും, കര്‍വാറിലെ കര്‍ണാടകന്‍ ഉഷ്ണക്കാറ്റും, മഡ്ഗാവിലെ മാമ്പഴവും, ഗോവന്‍പള്ളികളുടെ ഗൃഹാതുരത്വവും, കടല്‍ത്തീരങ്ങളുടെ വശ്യതയും കടല്‍ത്തിരമാലകളുടെ എണ്ണമറ്റ കഥകളുമെല്ലാം എന്നില്‍ നിറച്ചത് ഇനിയും പല ആണ്ടുകള്‍ ഏകാന്തതയില്‍ കഴിഞ്ഞാലും പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിച്ച് ഓര്‍മകളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള വര്‍ണവിസ്മയ കാഴ്ചകളും അനുഭവങ്ങളുമാണ്.
യാത്രകള്‍ പലതരത്തിലുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ വഴികളിലൂടെയും അപ്രതീക്ഷിതമായ വഴികളിലൂടെയും മുന്നേറുന്ന യാത്രകള്‍.
കഴിഞ്ഞ പതിനഞ്ചു ദിവസത്തെ യാത്രകള്‍ അപരിചിതത്വം നിറഞ്ഞ വഴികളിലൂടെ ലോകം അറിയാനുള്ള, പുതുഭൂമികള്‍ കാല്‍ക്കീഴിലാക്കാനുള്ള അചഞ്ചലമായ ജിജ്ഞാസ നിറഞ്ഞ ഒരു ശ്രമമായിരുന്നു.
ബൈക്കിന്‍റെ ടിക് ടിക് എഞ്ചിന്‍ ശബ്ദത്തോട് വല്ലാതെ പ്രണയം തോന്നിയ നാളുകള്‍. വഴിനീളെ പ്രകൃതിയുടെ അത്ഭുതങ്ങള്‍. കീഴടക്കാനുള്ള ഭൂമികളൊന്നും കണ്ടെത്തപ്പെട്ടില്ല. കണ്ടെത്തിയ ഭൂമികളെല്ലാം നേരത്തെ കീഴടക്കപ്പെട്ടിരിക്കുന്നു.
കാടുകളെല്ലാം തന്നെ കാടാണെങ്കിലും ഓരോ കാടും മറ്റുള്ളവയില്‍ നിന്നും വിഭിന്നമാണെന്നും അവയ്ക്ക് അവയുടേതായ സ്വത്വബോധമുണ്ടെന്നും തിരിച്ചറിഞ്ഞത് ഈ യാത്രയിലാണ്. ഗൂഗിള്‍ മാപ്പിനും സാറ്റലൈറ്റിനും കണ്ടെത്താനാകാത്ത ഇടനാഴികളും പ്രാന്തപ്രദേശങ്ങളും നമ്മുടെ നാട്ടിലുണ്ടെന്ന് മനസിലാക്കിപ്പിച്ചതും ഈ യാത്രയാണ്.
കുമളിയുടെ വന്യമായ സൌന്ദര്യവും, തേനിയിലെ തേൻമുന്തിരിച്ചാറും, മൂന്നാറിന്‍റെ മഞ്ഞും തണുപ്പും, ഗുടല്ലൂരിലെ ചുരമിറങ്ങി വരുന്ന തമിഴ്‌കാറ്റും, വാല്‍പ്പാറയിലെ വളഞ്ഞുപുളഞ്ഞ വഴികളും, അതിരപ്പള്ളിയിലെ ജലാശയങ്ങളും, കോഴിക്കോടിന്‍റെ തനത് രുചികളും, കാസര്‍ഗോഡിന്‍റെ ചരിത്രഗന്ധം പേറുന്ന കോട്ടകളും, മുരടേശ്വരത്തിന്‍റെ വിശ്വാസവും, ഗോകര്‍ണത്തിന്‍റെ പൈതൃകവും, കര്‍വാറിലെ കര്‍ണാടകന്‍ ഉഷ്ണക്കാറ്റും, മഡ്ഗാവിലെ മാമ്പഴവും, ഗോവന്‍പള്ളികളുടെ ഗൃഹാതുരത്വവും, കടല്‍ത്തീരങ്ങളുടെ വശ്യതയും കടല്‍ത്തിരമാലകളുടെ എണ്ണമറ്റ കഥകളുമെല്ലാം എന്നില്‍ നിറച്ചത് ഇനിയും പല ആണ്ടുകള്‍ ഏകാന്തതയില്‍ കഴിഞ്ഞാലും പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിച്ച് ഓര്‍മകളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള വര്‍ണവിസ്മയ കാഴ്ചകളും അനുഭവങ്ങളുമാണ്.
പറഞ്ഞതിലിനി കൂട്ടിച്ചേർക്കാനുള്ളത്: കണ്ണും മനസ്സും നിറച്ച കാഴ്ചകൾക്കപ്പുറം കരളിനെ കാർന്നുതിന്നുന്ന കാഴ്ചകളും അനവധി. മംഗലാപുരം മുതൽ കർവർ വരെ 320 കിലോ മീറ്റർ ദൈർഘ്യമുള്ള കർണാടകയിലെ എട്ടുവരി പാതയ്ക്കായി മരങ്ങളെയും മലമടക്കുകളെയും ഇടിച്ചുനിരത്തി ചെത്തിയൊതുക്കി അനുസരണ പഠിപ്പിച്ചു നിർത്തിയിരിക്കുന്ന അശാസ്ത്രീയ വികസനം ഒരു നൊമ്പരം മാത്രമായി ഹൃദയത്തിൽ അവശേഷിച്ചിരിക്കുന്നു.
"ഭൂമിയിലെ പാതകളെല്ലാം ദൈവത്തിലെത്തിച്ചേരുന്നില്ല;
ജിജ്ഞാസയോടെ ലോകം ചുറ്റിത്തിരിയുന്നവരുടെ
പാതകളൊന്നും ദൈവത്തിലേക്കല്ലാതെ അവസാനിക്കുന്നുമില്ലാ"
Comments