നാടകക്കാരൻ മനോജ് സുനിയുടെ ബാല്യകാല ഓർമകളുടെ സമാഹാരമാണ് ലോഗോസ് ബുക്സ് പുറത്തിറക്കിയനായാടിപ്പാറ. എഴുത്തുകാരൻ തന്നെ തന്റെ പുസ്തകത്തിന് നൽകിയ ടാഗ്‌ലൈൻ "മലബാറിലെ ഒരുകുടിയിറക്കുകാരന്റെ ജീവിത സ്മരണകൾ" എന്നാണ്. ഗൃഹാതുരത്വം മനസ്സിൽ നിറയ്ക്കുന്ന കുറേ അനുഭവങ്ങളാണ്ഈ പുസ്തകത്തിന്റെ കാതൽ. തന്നിലെ അധ്യാപകനെയും നാടകക്കാരനെയും വാർത്തെടുത്ത ബാല്യകാലാനുഭവങ്ങൾതന്റെ പെൺമക്കൾക്ക് പകർന്നു നൽകുകയും അത്തരം അനുഭവങ്ങൾ അവരിലുണ്ടാക്കുന്ന ചിന്താപരിസരവുംസമകാലീനതയിൽ ആ കഥകൾ അവരിൽ വരുത്തുന്ന പരിവർത്തനങ്ങളും എഴുത്തുകാരൻ അടയാളപ്പെടുത്തുന്നുണ്ട്.
നമ്മൾ കടന്നുപോയ വഴികളിൽ ഗൃഹാതുരതയോടെ അനുഭവിച്ച് വിസ്മരിച്ച കാഴ്ചോത്സവങ്ങൾ മനോജ് സുനിയിലെകുട്ടി, മനസ്സിൽ ശേഖരിക്കുകയും ആ ഓർമകളെ പുതിയകാലത്തിലേക്കായി കൈമാറുകയും ചെയ്തിരിക്കുന്നു. മനോജ്സുനിയുടെ വാക്കുകളിലൂടെ സഞ്ചരിച്ച് ഇവിടെയെത്തുന്നവർക്ക് നായാടിപ്പാറ അമ്പലക്കുളത്തിന്റെ തണുപ്പുംദൂരെയുയരുന്ന കഥകളി സംഗീതവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധഗന്ധവും ഇഴുകിച്ചേർന്ന ഒട്ടനവധികഥകളിലൂടെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കാം.
പഴമയും പുതുമയും തമ്മിലുള്ള വടംവലി അയാളിൽ നടക്കുന്നുണ്ട്. കടന്നുവന്ന പഴമകളെ ഇഷ്ടപ്പെട്ട് അഭിരമിച്ച്നെഞ്ചോടു ചേർക്കുമ്പോഴും അധ്യാപകനായതിനാൽ പുതിയ തലമുറയുടെ ശീലങ്ങളോടും തന്റെ മക്കളുടെഇഷ്ടങ്ങളോടും ഇഴുകിച്ചേർന്ന് അയാൾ സമരസപ്പെടുന്നുണ്ട്.
46തലക്കെട്ടുകളിലായി നായാടിപ്പാറ മുതൽ കൈപ്പട്ടൂർ വരെയുള്ള വലിയൊരു ചരിത്രം ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നു. അധ്യായങ്ങളുടെ തലക്കെട്ട് തന്നെ ചോദ്യരൂപത്തിൽ നിരവധി ചിന്തകൾ വായനക്കാരനിലേക്ക് കടത്തി വിടുന്നുണ്ട്. അധ്യാപകനായതിനാൽ പുതിയവിദ്യാർത്ഥികളുടെ ജീവിതവും ശീലങ്ങളുമായി തന്റെ സമ്പന്നമായ അനുഭവങ്ങളെഅദ്ദേഹം തട്ടിച്ചുനോക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഏറെ പ്രസക്തമാണ്.
വാസ്തവത്തിൽ വിദ്യാലയങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളാണോ ? എന്തുകൊണ്ട് നാലുമണിക്ക് ശേഷം നമ്മുടെവിദ്യാലയങ്ങളെ നാം ഉറക്കി കിടത്തുന്നു?
ഇന്ന് നമ്മുടെ സ്‌കൂളുകളിൽ സ്വപ്നം കാണാൻ ശീലിപ്പിക്കാത്തത് എന്തുകൊണ്ടാകാം ?
വലുതാകുമ്പോൾ നമുക്ക് കുളങ്ങൾ വേണ്ടാതാകുന്നത് എന്തുകൊണ്ടാണ് ?
പരിഗണന നല്ലതാണ്. അതിനുപിന്നിൽ ലക്ഷ്യങ്ങൾ ഉണ്ടാകുന്നത് ശരിയാണോ? അതുകൊണ്ടായിരിക്കുമോ ക്ലാസ്മുറിയിൽ എന്റെ ചോദ്യങ്ങൾക്ക് മൂർച്ച കുറയുന്നത് ?അതുകൊണ്ടായിരിക്കുമോ എല്ലാ കുട്ടികളെയും ഒരേ പോലെഅരുമയായി കാണണമെന്ന് എന്നിലെ മാഷ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്?
തുടങ്ങീ നിരവധി ചോദ്യങ്ങൾ, 1975മുതൽ 1992വരെയുള്ള തന്റെ ബാല്യകാലത്തെ സമ്പന്നമായ അനുഭവങ്ങളിലൂടെ മനോജ് സുനിയെന്ന നാടകക്കാരൻ, അധ്യാപകൻ ഉയർത്തുമ്പോൾ, അവയെല്ലാം തന്നെ നമ്മൾ കടന്നുവന്നപാതകളിലെ അനുഭവങ്ങളെ ഓർമകളെ വീണ്ടും പുനർജീവിപ്പിക്കും.
മികച്ച വായനാനുഭവം പകരുന്ന അനുഭവകഥകളുടെ സമാഹാരം... നായാടിപ്പാറ

Comments