Skip to main content

ചിന്ത .... അതുമാത്രം പറ്റില്ല...

ചിന്ത .... അതുമാത്രം പറ്റില്ല...

അതെ...ഇത് തന്നെയാണ് കനാന്‍ ദേശം....
ദൈവം വാഗ്ദാനം ചെയ്ത ഭൂമി....
ആശകള്‍ക്ക് അതിര് വയ്ക്കാത്ത ദേശം...
ഒന്ന് ചോദിക്കുകയേ വേണ്ടു...
എന്തും ലഭിക്കും....
സ്വര്‍ണം പെണ്ണ് പണം വേണ്ട വെറുതെ ഒരു
പട്ടികയില്‍ ഒതുക്കണ്ട...
എന്തും എന്തും....

അവര്‍ക്കൊന്നേ വേണ്ടു...എന്‍റെ ചിന്തകള്‍ മാത്രം...
ചിന്തിക്കാനുള്ള എന്‍റെ അവകാശം മാത്രം മതി അവര്‍ക്ക്...
എനിക്ക് വേണ്ടി അവര്‍ ചിന്തിച്ച് പദ്ധതികള്‍ നടപ്പിലാക്കിക്കൊള്ളും...
വെറുതെ നമ്മുക്കെന്തിനാ പൊല്ലാപ്പ്...
അവര്‍ ചിന്തിക്കട്ടെ....എനിക്ക് എല്ലാം കിട്ടുന്നുണ്ടല്ലോ....

അസഹിഷ്ണുത/രാജ്യദ്രോഹം/ഇറോംഷര്‍മിള/കല്‍ബുര്‍ഗി/ ഗോവിന്ദ്‌ പന്‍സാരെ/രോഹിത്‌ വെമുല/ കനയ്യ കുമാര്‍/ ലിംഗത്വപ്രശ്നങ്ങള്‍/
ജാതിമതവര്‍ഗ വിവേചനം/ദാരിദ്ര്യം/അഴിമതി/എന്ത് കഴിക്കണം/ എന്ത് കേള്‍ക്കണം

Do you have an identity crisis  here?
NO NO.... അയ്യോ ചിന്തിക്കണ്ട...ആ അവകാശം മാത്രമല്ലെ അവര്‍ ചോദിച്ചുള്ളൂ...
അത് കൊടുത്തും കഴിഞ്ഞു...


അല്ലാ...ഒന്നും ചിന്തിക്കതെങ്ങനെയാ....എന്തെങ്കിലും.....
ഓ...ഓ...സെലിബ്രിറ്റി ക്രിക്കറ്റ്‌/ഐ പി എല്‍/ ബോളിവുഡ് ഗോസ്സിപ്പ്/ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍/
സമയമാകുമ്പോള്‍ ടച്ച്‌ സ്ക്രീനുകളിലോടുന്ന വിരലിനെ ബാലറ്റ് പേപ്പറില്‍ ഒന്ന് അമര്‍ത്തിയാല്‍ മതി.
ചിന്ത ....അതുമാത്രം പറ്റില്ല...

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)