Skip to main content

മൈക്ക് ഓര്‍ഡര്‍...


അയാളും അംഗമായ ആ ക്ലബ്ബിന്റെ വാര്‍ഷിക പരിപാടികള്‍ക്കായി  മൈക്ക്  ഓര്‍ഡര്‍ വാങ്ങനായാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേനിലേക്ക്  പോകുകയാണ്. പാറാവുകാരനെ കഴിഞ്ഞു നീണ്ട ഇടാനാഴിയിലുടെ പോകുമ്പോള്‍ അയാളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചിരുന്നു. കൊമ്പന്‍ മീശ പിരിച്ചു എന്തോ എഴുതിക്കൊണ്ടിരുന്ന പോലീസുകാരന്‍ അയാളെ കണ്ടപ്പോള്‍ ചോദിച്ചു: എന്താ, എന്ത് വേണം?
പേടിച്ചുകൊണ്ട് അയാള്‍ അപേക്ഷ ഫോറം നീട്ടി.
സാര്‍, മൈക്ക് ഓര്‍ഡര്‍.......
ക്ഷേത്രമോ, ക്ലബ്ബോ?
ക്ലബ്ബ് ...
എവിടെ?
ഗണപതി ക്ഷേത്രത്തിനടുത്ത്...
ഉം..എസ്. ഐ. വന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് വാ....
അയാള്‍ ഭീതിയോടെ പോകാന്‍ തിരിഞ്ഞപ്പോഴാണ് ലോക്കപ്പ് കണ്ടത്. ജീവിതത്തില്‍ ആദ്യമായി ലോക്കപ്പ് നേരിട്ട് കാണുകയാണ്. രൂപം വ്യക്തമല്ല. ഏതോ ഒരാള്‍ ആ ഇരുണ്ട ലോക്കപ്പിനകത്തു നിന്ന് കമ്പിയഴികള്‍ക്കിടയിലുടെ അയാളെ നോക്കുന്നുണ്ടായിരുന്നു. തറയിലെതോ പത്രം വിരിച്ച് അതിനു പുറത്തിരുന്ന ആ കുറ്റവാളി അയാളെ കണ്ടപ്പോള്‍ പുറം തോടില്‍ നിന്നും തലവലിച്ചു അകത്തേക്ക് എടുക്കുന്ന ആമയെപ്പോലെ തല വലിച്ചെടുത്തു. താനാണ് അതിനകത്തെങ്കിലോ? ദൈവം രക്ഷിക്കട്ടെ.....!
ലോക്കപ്പില്‍ നിന്നും വന്ന മൂത്രത്തിന്‍റെ ഗന്ധം രൂക്ഷമായപ്പോള്‍ അയാള്‍ പുറത്തേക്കു നടന്നു.
                      പോലീസ് സ്റ്റേഷനു  പുറത്തെ  സര്‍ക്കാര്‍ ഓഫീസില്‍ എവിടെ നിന്നോ എത്തിയ ഒരു സംഘം ആളുകള്‍ കല്ലെറിയുന്നുണ്ടായിരുന്നു. ലാത്തിയുമായി പോലീസ് കുതിച്ചു എത്തിയപ്പോഴേക്കും എല്ലാവരും ഓടിക്കളഞ്ഞു. കൊമ്പന്‍ മീശക്കാരനായ പോലീസുകാരന്‍ അയാളുടെ കഴുത്തില്‍ പിടിച്ചു വലിച്ചു. 
സാര്‍, ഞാന്‍ മൈക്ക് ഓര്‍ഡര്‍ വാങ്ങനിപ്പോള്‍..............................................ആ .......................! 
എവിടെ നിന്നോ ഒരു ലാത്തി അയാളുടെ മുതുകില്‍ കുത്തിക്കയറി. അയാളുടെ നാവ് പുറത്തേക്കു തള്ളി. അപേക്ഷ ഫോറം തറയില്‍ വീണു. കൊമ്പന്‍ മീശക്കാരനായ പോലീസ് അയാളെ വലിച്ചിഴച്ച് ആ ലോക്കപ്പിലുണ്ടായിരുന്ന കുറ്റവാളിയുടെ പുറത്തുകൂടി പിടിച്ചു തള്ളി. മുതുകു തടവിക്കൊണ്ടയാള്‍ എഴുന്നേല്‍ക്കുമ്പോള്‍ മറ്റേ കുറ്റവാളിയുടെ കൈയ്യില്‍ ഒരു പേപ്പര്‍ ഇരിക്കുന്നത് കണ്ടു....
മൈക്ക് ഓര്‍ഡറിനായുള്ള അപേക്ഷ.......!!!

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)